x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷമി എക്‌സ്പ്രസ്

വെബ്ഡെസ്ക്
Published: September 9, 2026 04:27 AM IST | Updated: September 9, 2026 04:27 AM IST

മുഹമ്മദ് ഷമി

ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടത്തിലേക്കു കുതിക്കുന്ന ഈസ്റ്റ് സോണിനായി പേസര്‍മാരായ മുഹമ്മദ് ഷമിയുടെയും മുകേഷ് കുമാറിന്‍റെയും മിന്നും പേസ് ആക്രമണം. ഒന്നാം ഇന്നിംഗ്‌സില്‍ 708 റണ്‍സ് നേടിയ ഈസ്റ്റ് സോണിന് എതിരേ മൂന്നാംദിനം അവസാനിക്കുമ്പോള്‍ സൗത്ത് സോണ്‍ ഒന്നാം ഇന്നിംഗ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എടുത്തിട്ടുണ്ട്. മത്സരം സമനിലയില്‍ കലാശിച്ചാലും ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുന്ന ടീമിനായിരിക്കും കിരീടം. അതുകൊണ്ടുതന്നെ ഈസ്റ്റ് സോണ്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ടായിരിക്കും നാലാംദിനമായ ഇന്നു മൈതാനത്ത് എത്തുക.

പേസ് ദ്വയം

രണ്ടുദിവസം ബാറ്റ് ചെയ്താണ് ഈസ്റ്റ് സോണ്‍ 708 റണ്‍സ് നേടിയത്. മൂന്നാംദിനം ഒന്നാം ഇന്നിംഗ്‌സിനായി സൗത്ത് സോണ്‍ ക്രീസില്‍ എത്തിയപ്പോള്‍ ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ തിലക് വര്‍മയും അര്‍ധസെഞ്ചുറിയുമായി പൊരുതി. 104 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കല്‍ 62 റണ്‍സ് സ്വന്തമാക്കി മടങ്ങി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. 133 പന്തില്‍ 56 റണ്‍സുമായി തിലക് വര്‍മ പുറത്താകാതെ നില്‍ക്കുന്നു.

റിക്കി ബുയിയെ (1) പുറത്താക്കി മുകേഷ് കുമാറാണ് സൗത്ത് സോണിന് ആദ്യപ്രഹരമേല്‍പ്പിച്ചത്. ഷോട്ട് തെരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെട്ട് നാരായന്‍ ജഗദീശന്‍ (32) മടങ്ങി. ഷെയ്ക്ക് റഷീദ് (27), രവിചന്ദ്ര സ്മരണ്‍ (23) എന്നിവരുടെ വിക്കറ്റ് മുഹമ്മദ് ഷമി സ്വന്തമാക്കി.

മൂന്നാംദിനത്തിന്‍റെ തുടക്കത്തില്‍ ഷോര്‍ട്ട് സ്‌പെല്ലിനുശേഷം മുഹമ്മദ് ഷമി പവലിയനിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്ന് മടങ്ങിയെത്തിയ ഷമി തുടര്‍ച്ചയായി 133-135 കിലോമീറ്റര്‍ വേഗത്തില്‍ പന്ത് എറിഞ്ഞാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്. മാത്രമല്ല, ചെപ്പോക്കിലെ നിര്‍ജീവ പിച്ചില്‍ ഷമിയും മുകേഷ് കുമാറും റിവേഴ്‌സ് സ്വിംഗ് കണ്ടെത്തിയെന്നതും ശ്രദ്ധേയം.

തിലക് വര്‍മയുടെ നോട്ടൗട്ട് ഇന്നിംഗ്‌സ് ദുലീപ് ട്രോഫിയുടെ മൂന്നാംദിനം ശ്രദ്ധിക്കപ്പെട്ടു. ജൂലൈ 11നുശേഷം ഒരു മത്സരത്തില്‍പോലും തിലക് വര്‍മയെ പുറത്താക്കാന്‍ എതിര്‍ ടീം ബൗളര്‍മാര്‍ക്കു സാധിച്ചിട്ടില്ല.

Tags : Sports SportsNews Highlights Shami Express

Recent News

Corehub Up