x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ്യമേഖലയിലെ സംരംഭകത്വ പരിപാടിക്ക് തുടക്കം

സ്വന്തം ലേഖകൻ
Published: September 9, 2026 03:54 AM IST | Updated: September 9, 2026 03:54 AM IST

മത്സ്യമേഖലയിലെ സംരംഭകത്വ പരിപാടി

കൊച്ചി: മത്സ്യമേഖലയിലെ സംരംഭക സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ടു ദേശീയതല സംരംഭകത്വ പരിപാടിക്ക് (ക്ഷിതിജ് 2.0 - ദ ബ്ലൂ ഹൊറൈസൺ കോഹോർട്ട്) തുടക്കം. ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിൽ ഫിഷറീസ് ഡവലപ്‌മെന്‍റ് കമ്മീഷണർ ഡോ. കെ. മുഹമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. സിഫ്റ്റ് ഡയറക്‌ടർ ഡോ. ജോർജ് നൈനാൻ അധ്യക്ഷത വഹിച്ചു.

കൊച്ചിയിലെ ഐസിഎആർ -സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആർ-സിഫ്റ്റ്) പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ, മത്സ്യബന്ധന മേഖലയിലെ പുതിയ സംരംഭങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 35 പരിശീലന ക്യാമ്പുകൾ ഇതിനകം സംഘടിപ്പിച്ചു. ഇവയിലൂടെ മത്സ്യബന്ധന, മത്സ്യകൃഷി മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 270 അപേക്ഷകരെ പരിപാടിയിലേക്ക് തെരഞ്ഞെടുത്തു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഓൺലൈൻ സംരംഭവികസന പരിപാടി നടക്കും. ഇതിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്കായി നാലു മാസത്തെ നേരിട്ടുള്ള പരിശീലനം, മേഖലാതല പരിശോധന, വിദഗ്ധ മാർഗനിർദേശം എന്നിവയുണ്ടാകും.
മത്സ്യകൃഷി, മത്സ്യബന്ധനം, വിളവെടുപ്പിനുശേഷമുള്ള സാങ്കേതികവിദ്യകൾ, മൂല്യവർധിത ഉത്പന്നങ്ങൾ, മത്സ്യബന്ധന-മത്സ്യകൃഷി അവശിഷ്‌ടങ്ങളുടെ പുനരുപയോഗം, മത്സ്യാരോഗ്യം, മത്സ്യത്തീറ്റ, പാക്കേജിംഗ് തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും.

ഐസിഎആറിന്‍റെ സാങ്കേതികവിദ്യാ പരിപാലന വിഭാഗവും സിഫ്റ്റും സംയുക്തമായാണ് ക്ഷിതിജ് 2.0 സംഘടിപ്പിക്കുന്നത്. നാഷണൽ അഗ്രികൾച്ചർ ഇന്നോവേഷൻ ഫണ്ട്, പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന എന്നിവയുടെ പിന്തുണയും പദ്ധതിക്കുണ്ട്. ഐസിഎആറിന്‍റെ വിവിധ സ്ഥാപനങ്ങളും പരിശീലന പരിപാടികളിൽ പങ്കാളികളാകും.

സിഫ്റ്റെക് ഐഡിയത്തോൺ

ക്ഷിതിജ് 2.0-ന്‍റെ ഭാഗമായി സിഫ്റ്റെക് ഐഡിയത്തോൺ സംഘടിപ്പിക്കും. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിസിനസ് ആശയങ്ങൾ അവതരിപ്പിച്ച് മത്സ്യ ഫിഷറീസ് ഇൻക്യുബേഷൻ സെന്‍റർ മുഖേന ധനസഹായവും ഇൻകുബേഷൻ പിന്തുണയും നേടാം.

മികച്ച എട്ട് ആശയങ്ങൾക്ക് നാലു ലക്ഷം വീതം വികസന ധനസഹായം ലഭിക്കും. അടുത്ത 20 നിർദേശങ്ങൾക്ക് 50,000 രൂപ വീതം പ്രാരംഭ ധനസഹായവും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന 40 നിർദേശങ്ങൾക്ക് സൗജന്യ സംരംഭകത്വ രജിസ്ട്രേഷനും ലഭിക്കും.

Tags : Business Entrepreneur Startup Entrepreneurship program

Recent News

Corehub Up