അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനലിൽ കിവീസിനെ വരിഞ്ഞു മുറുക്കി ഇന്ത്യൻ ബൗളർമാർ. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 14 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ്.
സെമിഫൈനലിലെ സെഞ്ചുറി വീരനായ ഓപ്പണർ ഫിൻ ഇലൻ (ഒമ്പത്), രചിൻ രവീന്ദ്ര (ഒന്ന്), ഗ്ലെൻ ഫിലിപ്സ് (അഞ്ച് ), മാർക് ചാപ്മാൻ (മൂന്ന്), ടിം സെയ്ഫർട്ട് (52), മിച്ചൽ (17) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു നഷ്ടമായത്.
ഇന്ത്യയ്ക്കായി അഷ്കർ പട്ടേൽ മൂന്നും ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. നിലവിൽ സാന്റനർ (34), ജെയിംസ് നീഷം (ആറ്) എന്നിവരാണ് ക്രീസിൽ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് പടുത്തുയർത്തിയത്. അർധസെഞ്ചുറി നേടിയ സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. കിവീസിനായി ജെയിംസ് നീഷം മൂന്നു വിക്കറ്റ് വീഴ്ത്തി.
Tags : t20 world cup india newzealand