Kerala
ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. സൂര്യനെല്ലി സ്വദേശി മാരി(36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് പരിക്കുണ്ട്.
കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ സ്കൂളിൽ വിടാൻ പോകുന്നതിനിടെ ഇവർ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ട് പോകുകയായിരുന്നു. മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ ആനക്കൂട്ടം സമീപത്തുളളത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
National
ന്യൂഡല്‍ഹി: ഡൽഹിയിൽ ഊഞ്ഞാലാടുന്നതിനിടെ കല്തൂണ് തകര്‍ന്നുവീണ് ആറ് വയസുകാരി മരിച്ചു. ഡല്‍ഹിയിലെ ഹൊളംബി കുര്‍ദ് മേഖലയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് സംഭവം. കൽതൂണിന്റെ പഴക്കമാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
പഴകിയ കല്‍തൂണില്‍ ആയിരുന്നു ഊഞ്ഞാൽ കെട്ടിയിരുന്നത്. തൂണ് ഇടിഞ്ഞുവീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഓടയില്‍ വീണ നിലയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തുന്നത്.
കുട്ടിയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടിയുടെ മൃതദേഹം ബാബു ജഗ്ജീവന് റാം മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
മുംബൈ: മുംബൈ വർളിയിലെ പ്രശസ്തമായ എൻ.എസ്.സി.ഐ ഡോമിൽ നടന്ന ലൈവ് മ്യൂസിക് കൺസേർട്ടിനിടെ 28 കാരനായ യുവാവ് മരിച്ചു. ഇതേ പരിപാടിക്കിടെ അസുഖബാധിതയായ 31 വയസുകാരിയായ യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അമിതമായ മദ്യപാനവും കനത്ത തിരക്കിൽ ഉണ്ടായ നിർജലീകരണവുമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച പുലർച്ചെ 'ക്ലാങ്ക്കുൻസ്റ്റ്ലർ ഓൾ നൈറ്റ് ലോംഗ്' എന്ന മ്യൂസിക് ഷോയ്ക്കിടെയാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളായി ഈ ദുരന്തം അരങ്ങേറിയത്. മഹിം സ്വദേശിയായ വൃഷഭ് മഹേന്ദ്ര ഗാംഗുർഡെ എന്ന നിയമ വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. പരിപാടിക്കിടെ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച വൃഷഭിനെ ഉടൻ തന്നെ മലബാർ ഹില്ലിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. അമിതമായി മദ്യം കഴിച്ചതും തുടർന്നുള്ള നിർജലീകരണവുമാകാം മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ.
ഇതേ കൺസേർട്ടിൽ പങ്കെടുത്ത മറ്റൊരു യുവതി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജസ്ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. താൻ മദ്യത്തോടൊപ്പം എനർജി ഡ്രിങ്കുകളും കഴിച്ചിരുന്നതായി യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
"ഇതുവരെയുള്ള അന്വേഷണത്തിൽ ലഹരിമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. കൺസേർട്ട് നടന്ന ഹാളിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്," എന്ന് താർദേവ് പോലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Movies
കൊച്ചി: നടനും സംവിധായകനുമായ സലിംകുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗം തീരാവേദനയാകുന്നുവെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും, ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
മമ്മൂട്ടിയും സലിംകുമാറും ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ വലിയൊരു പങ്കും തിയറ്ററിൽ വൻ വിജയമായിരുന്നു. മായാവി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, തുറുപ്പുഗുലാൻ, അണ്ണൻ തമ്പി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും പ്രകടനം തിയറ്ററുകളിൽ ചിരിപടർത്തിയിരുന്നു.
ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിംകുമാറിന്റെ അന്ത്യം. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും.
Kerala
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽപെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രണവ് പുനലൂർ ആശുപത്രിയിലും ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ആകെ നാലു പേരാണ് ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. അഗ്നിശമനസേന സ്ഥലത്തെത്തി ലോറി ഉയർത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കൊച്ചി: നടനും സംവിധായകനുമായ സലിംകുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി. സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗം തീരാവേദനയാകുന്നുവെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും, ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
മമ്മൂട്ടിയും സലിംകുമാറും ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ വലിയൊരു പങ്കും തിയറ്ററിൽ വൻ വിജയമായിരുന്നു. മായാവി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, തുറുപ്പുഗുലാൻ, അണ്ണൻ തമ്പി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും പ്രകടനം തിയറ്ററുകളിൽ ചിരിപടർത്തിയിരുന്നു.
ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ സലിംകുമാറിന്റെ അന്ത്യം. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും.
Kerala
കൊച്ചി: വിട വാങ്ങിയ ചലച്ചിത്രതാരം സലിംകുമാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും തനിക്ക് തന്റെ കൂടെപിറപ്പിനെയും നഷ്ടമായെന്ന് വി.ഡി.സതീശൻ പറഞ്ഞു.
തനിക്ക് സലിംകുമാര്‍ ചിരിയുടെ മണവാളന് മാത്രമായിരുന്നില്ലെന്നും അയാളും താനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം സലിംകുമാറിനെ അനുസ്മരിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
ചിരിയുടെ മണവാളന് മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്.
എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്, ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.
Kerala
തിരുവനന്തപുരം: ചലച്ചിത്രതാരം സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗമെന്ന് പിണറായി വിജയൻ പറഞ്ഞു.
മിമിക്രി കലാകാരനില്‍ നിന്ന് ഹാസ്യനടനിലേക്കും തുടര്‍ന്ന് ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്ന് വരുന്ന കലാകാരന്മാര്ക്ക് എക്കാലവും പ്രചോദനം പകരുമെന്നും പിണറായി വ്യക്തമാക്കി.
സലിം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം.
സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ സംസ്കാരം നടക്കും.
Kerala
കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ്രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
Kerala
കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ സംഭവത്തിൽ പാലേരി അണ്ടിക്കുന്നുമ്മൽ തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35), മകൻ ശിവനന്ദ് (എട്ട്) എന്നിവരാണ് മരിച്ചത്.
തുണി അലക്കാനായി പോയതായിരുന്നു രമ്യയും മകൻ ശിവനന്ദുവും. ഇതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് രമ്യയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാദാപുരം, പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള ഫയർഫോഴ്സ് അംഗങ്ങളും നാട്ടുകാരും ചേർന്നു പുഴയിൽ നടത്തിയ തെരച്ചിലിൽ രാത്രി എട്ടോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
കോഴിക്കോട്: കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ(35) ആണ് മരിച്ചത്. കാല്‍വഴുതിവീണ അഞ്ച് വയസുകാരി മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകളും ഒപ്പം പോയി. ഇതിനിടെ കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തെരച്ചില്‍ തുടരുകയാണ്.
Kerala
കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരൻ മരിച്ചു. മേലേതട്ടാരി ഷബീറിന്റെ മകൻ അലി അഫാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം.
അഫാൻ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഇത് കാണാം. അഫാനെ ഉടൻ ആശപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഗ്രേറ്റർ നോയിഡ: മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിലെ ബിഷ്റാഖ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാഗർ യാദവ് (21) ആണ് മരിച്ചത്.
സാഗർ മാനസിക രോഗിയാണെന്നും വാക്കുതർക്കത്തെ തുടർന്ന് മാതാവിനെ കുത്തിയതിന് ശേഷമാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നുംചാടി ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.
രാധ സ്കൈ ഗാർഡൻ സൊസൈറ്റിയിലെ താമസക്കാരനായ യാദവ്, മാതാപിതാക്കൾക്കും ഇളയ സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റതിന് പിന്നാലെ സാഗറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സാഗറിന്റെ മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സാഗറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Kerala
കാസർഗോഡ്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം.
ചെങ്കൽ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. ഒരു കുട്ടി തൽക്ഷണവും മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴുമാണ് മരിച്ചത്. രാവിലെ മുതൽ കാസർഗോഡ് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
Kerala
കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡിൽ മൂങ്ങാംകുന്നിന് സമീപം ശനിയാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ തിരൂരങ്ങാടി സ്വദേശി മുഹ്താർ അഷ്റഫാണ് മരിച്ചത്.
മൂവാറ്റുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു മുഹ്താർ. മൂങ്ങാംകുന്ന് വളവിലെത്തിയപ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തൃശൂർ: മണലൂരിൽ വീടിനുമുകളിൽ മരം വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു(27) ആണ് മരിച്ചത്.
പോലീസും ഫയർഫോഴ്സുമെത്തി മരം മുറിച്ചു മാറ്റിയാണ് ഇയാളെ പുറത്തെടുത്തത്. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ ആറോടെയാണ് സംഭവം. വിഷ്ണു താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ വിഷ്ണു ഈ വീട്ടിൽ തന്നെ തുടരുകയായിരുന്നു.
Kerala
കൊല്ലം: സ്കൂട്ടറിൽ ടിപ്പറിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്.
കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപത്തായിരുന്നു അപകടം. ഫാരിസും അമ്മയും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്.
ദേശീയപാതാ നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. ഇരുഭാഗങ്ങളിലേക്ക് വാഹനങ്ങൾ പോകാൻ വീതി കുറവുള്ള റോഡിലാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
International
കലിഫോര്‍ണിയ: യുഎസ് നടന് ജയിംസ് ഹാന്‍ഡി (81) സ്വവസതിയില്‍ കുത്തേറ്റു മരിച്ചു. ബുധനാഴ്ച കലിഫോര്‍ണിയയിലെ ടര്സാനയിലുള്ള വീട്ടിലാണ് സംഭവം.
വീടിന്റെ മുന്‍ഭാഗത്ത് നെഞ്ചില്‍ നിരവധി കുത്തേറ്റ നിലയില്‍ അബോധാവസ്ഥയിലാണ് ഹാന്‍ഡിയെ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഹാന്‍ഡിയുടെ പെൺസുഹൃത്തിന്റെ മകനായ മൈക്കല്‍ ഗ്ലെഡ്ഹില്ലിനെ (44) അറസ്റ്റ് ചെയ്തതായി ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
അമ്മയോടൊപ്പം ഹാന്‍ഡിയുടെ വീട്ടിലായിരുന്നു ഗ്ലെഡ്ഹില്ലും താമസിച്ചിരുന്നത്. കൊലപാതകകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ജുമാന്‍ജി, അരാക്നോഫോബിയ, അണ്ബ്രേക്കബിള്, ലോഗന്, എന്‍വൈപിഡി ബ്ലൂ, റിസോളി ആൻഡ് ഐല്‍സ്, എന്‍സിഐഎസ്: ലോസ് ആഞ്ചല്‍സ്, ക്രിമിനല്‍ മൈന്‍ഡ്സ് തുടങ്ങിയ ചിത്രങ്ങളിൽ ജയിംസ് ഹാന്‍ഡി വേഷമിട്ടിട്ടുണ്ട്. 2022-ല്‍ പുറത്തിറങ്ങിയ ‘ടോപ്പ് ഗണ്‍: മാവെറിക്’ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
Kerala
ഇടുക്കി: അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്.
വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കനത്ത മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത മഴയിൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗിൽ യുബിഎംസി സ്കൂൾ വളപ്പിനോട് ചേർന്ന മതിൽക്കെട്ട് ഇടിഞ്ഞു താണു.
സ്കൂൾ കുട്ടികളുൾപ്പെടെ ഉപയോഗിക്കുന്ന വഴിയിലാണ് കോൺക്രീറ്റ് ഭീമും ഉരുളൻ കല്ലുകളും ഉൾപ്പെടെ നിലം പതിച്ചത്. ആരും കടന്നുപോകാത്ത സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
Kerala
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്താൽ നേരറിയാൻ ഇനിയും കാര്യങ്ങളുണ്ട്. നവീൻ ബാബുവിന്റെ കുടുംബം ചോദിച്ച പല ചോദ്യങ്ങൾക്കും ഉത്തരം നല്കാൻ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
2024 ഒകേ്ടാബര്‍ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ നവീൻ ബാബുവിനെ കണ്ടെത്തിയത്. ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് കണ്ണൂർ കളക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയാണ് സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ നവീന്‍ബാബുവിനെ അധിക്ഷേപിച്ചത്. പിറ്റേദിവസം നവീന്‍ബാബു ജീവനൊടുക്കിയ വാര്‍ത്തയാണ് നാട് കേട്ടത്.
ആത്മഹത്യയെന്ന് പറഞ്ഞുതള്ളിയ നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു കുടുംബത്തിന്റെ തുടക്കം മുതലുള്ള ആരോപണം. എന്നാൽ, കുടുംബത്തിന്റെ ഈ ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളയുകയായിരുന്നു.
സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കാൻ പ്രത്യേക കാരണമില്ലെന്നുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെയും സർക്കാരിന്റെയും നിലപാടുകൾ കോടതികൾ അംഗീകരിക്കുകയായിരുന്നു.
എന്നാൽ, യുഡിഎഫ് സർക്കാർ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തതോടെ തങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് സിബിഐ ഉത്തരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നവീൻ ബാബുവിന്റെ കുടുംബം. നവീൻബാബു ജീവനൊടുക്കിയ കേസിൽ പി.പി. ദിവ്യ മാത്രമാണ് നിലവിൽ പ്രതിക്കൂട്ടിൽ.
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ തുടങ്ങിയ സംശയങ്ങൾ
ഒക്ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പരാമര്‍ശം. എന്നാല്‍, എഫ്ഐ ആറിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. മൃതദേഹത്തിലെ രക്ത സാന്നിധ്യം പോലീസ് എഫ്ഐആറിലോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ പരാമര്ശിച്ചിട്ടില്ലാത്തതാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ സംശയത്തിന് കാരണം.
ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്. തൂങ്ങിമരണം തന്നെയാണെന്നും എല്ലാ തൂങ്ങിമരണങ്ങളിലും മലമൂത്രവിസര്‍ജനം കാണാറില്ലെന്നും രക്തംവരുന്നത് സ്വാഭാവികമാണെന്നുമാണ് പോലീസ് വാദം.
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് ശ്രദ്ധേയമാണ്. ഇതോടെയാണ്, നവീൻ ബാബുവിന്റെ മരണം കൊലപാതകം എന്ന സംശയത്തിന് കുടുംബത്തിന് കൂടുതൽ ബലമേകുന്നത്.
നേരറിയുമോ ഈ ചോദ്യങ്ങൾക്ക് ?
* ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് കണ്ണൂർ കളക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തിയാണ് സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ നവീന്‍ബാബുവിനെ അധിക്ഷേപിച്ചത്. പിറ്റേദിവസം നവീന്‍ബാബു ജീവനൊടുക്കിയ വാര്‍ത്തയാണ് നാട് കേട്ടത്. ആ അവസാന മണിക്കൂറുകളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അന്വേഷണസംഘത്തിന് ഇനിയും ഉത്തരമില്ല. ദിവ്യ ചടങ്ങിന് എത്തിയതിന് പിന്നിൽ ഉന്നതതല ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്ന കാര്യം അന്വേഷണ പരിധിയിൽ വന്നിട്ടില്ല.
* പെട്രോള്‍ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് ഫയലിൽ തന്നെയാണ്. തുടര്‍നടപടി ആവശ്യപ്പെടുന്ന കുറിപ്പ് സഹിതം 2024 നവംബര്‍ ഒന്നിനാണ് എ.ഗീതയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ സർക്കാരിലെ റവന്യൂമന്ത്രി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് കൈമാറിയത്. എന്നാൽ, റിപ്പോർട്ട് ഇപ്പോഴും പുറത്തുവരാത്തതിലും ദുരൂഹതയുണ്ടെന്നാണ് മറ്റൊരു ആരോപണം. പെട്രോൾ പന്പ് പങ്കാളിത്ത കരാറായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, പങ്കാളിയാര് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുമില്ല.
* നവീൻ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി.വി. പ്രശാന്തിനെതിരേ കടുത്ത നടപടിയുണ്ടായില്ല. പ്രശാന്തിനെതിരേ നടപടിയെടുത്താല്‍ കണ്ണൂരിലെ സിപിഎമ്മിന്റെ ബിനാമി നേതൃത്വത്തിലേക്കും അന്വേഷണം നീളുമെന്ന ഭയമാണ് പോലീസിന്റെ മെല്ലെപ്പോക്കിനു പിന്നിലെന്നും ആക്ഷേപമുണ്ടായിരുന്നു. പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡിഎംഇയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിട്ടില്ല. ടി.വി. പ്രശാന്തന് ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കാനായി സ്വര്‍ണം പണയംവച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ വ്യക്തതയ്ക്കായി പണയ ഇടപാടിന്റെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. പ്രശാന്തനും നവീന്‍ ബാബുവും കൂടിക്കണ്ടുവെന്ന് ആരോപിക്കുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാതെ സമ്പൂര്‍ണ രൂപത്തില്‍ ഹാജരാക്കണമെന്ന നിർദേശം പ്രത്യേക അന്വേഷണസംഘം വൈകിയാണ് പാലിച്ചത്.
* ദിവ്യയുടെ അധിക്ഷേപത്തിനു പിന്നാലെ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനും നവീന്‍ബാബുവിനെ മാനസിക സമ്മര്ദത്തലാക്കിയെന്ന പരാതി എഡിഎമ്മിന്റെ കുടുംബത്തിനുണ്ട്. അന്വേഷണത്തില്‍ ഇടപെടാന്‍ സാധ്യതയുള്ളതിനാല്‍ കളക്ടറെ മാറ്റണമെന്ന എഡിഎമ്മിന്റെ കുടുംബത്തിന്റെ ആവശ്യത്തിനും സര്‍ക്കാര്‍ അന്ന് ചെവികൊടുത്തില്ല. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അറിവോടും മൗനാനുവാദത്തോടും കൂടിയാണോ ഈ നാടകങ്ങൾ അരങ്ങേറിയതെന്ന സംശയം കുടുംബം തുടക്കം മുതൽ ഉയർത്തിയിരുന്നു.
* മൃതദേഹ പരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ അന്നത്തെ, സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. കളക്ടര്‍ അരുണ്‍ കെ. വിജയനെ വിളിച്ചപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നും പോലീസ് സര്‍ജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നുമാണ് കളക്ടര്‍ ബന്ധുക്കളോട് പറഞ്ഞത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റുമോര്‍ട്ടം ചെയ്ത സര്ജന് പോലീസ് നല്‍കിയില്ലെന്ന സംശയമുണ്ടെന്ന് കുടുംബം പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്. അതിനാൽ, തങ്ങളുടെ അസാന്നിധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
* ദിവ്യ- പെട്രോള്‍ പമ്പ് അപേക്ഷകന് ടി.വി. പ്രശാന്തന് ബിനാമി ബന്ധം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തൻ എന്ന വ്യക്തി നൽകിയ കൈക്കൂലി ആരോപണത്തിൽ ഇതുവരെ വ്യക്തതയില്ല. ഇയാളുടെ പങ്കാളികളെക്കുറിച്ചുള്ള റവന്യൂ രേഖകളും വിവരങ്ങളും കളക്ടറേറ്റിൽ നിന്ന് ദുരൂഹമായ സാഹചര്യത്തിൽ കാണാതായിരുന്നു. അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച ടി.വി. പ്രശാന്തിന്റെ സിഡിആറിൽ ഒൻപതുദിവസത്തെ സംശയാസ്പദമായ ഇടവേളയുണ്ട്. കോൾ ഡാറ്റ റിക്കാർഡുകൾ 06-10-2024 വരെ മാത്രമേ ലഭ്യമാകൂ, തുടർന്ന് 15-10-2024 മുതൽ പുനരാരംഭിക്കും. 07-10-202 മുതൽ 14-10-2024 വരെയുള്ള കോൾ ഡാറ്റ റിക്കാർഡുകൾ ഹാജരാക്കിയിട്ടില്ല. ഈ കോൾ ഡാറ്റാ അന്വേഷണത്തിന് നിർണായകമാണ്.
* പി.പി. ദിവ്യയുടെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വകാര്യ ഫോണ്‍ മാത്രമാണ് പരിശോധിച്ചത്. ഔദ്യോഗിക നമ്പരിലെ ഡാറ്റ കൂടി ശേഖരിക്കണമെന്ന് പ്രത്യേക അന്വേഷണസംഘത്തോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ ഔദ്യോഗിക മൊബൈൽ നന്പർ ഉപയോഗിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി പ്രത്യേക അന്വേഷണസംഘം തുടക്കത്തിൽ അന്വേഷിച്ചിട്ടില്ല.
Kerala
തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന റിമാന്‍ഡ് പ്രതി മരിച്ചു. തൃശൂർ ചിറ്റിശേരി സ്വദേശി രേഷ് ബാബുവാണ് മരിച്ചത്.
കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലില്‍ കുഴഞ്ഞുവീണത്. മകന്റെ ശരീരത്തില്‍ മര്‍ദത്തിന് സമാനമായ പാടുകളുണ്ടെന്ന് പിതാവ് ആരോപിച്ചു.
അതേസമയം, മാനസിക വെല്ലുവിളി നേരിടുന്നയാളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
50 ശതമാനത്തിലേറെ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് രേഷ് ബാബു. സർക്കാരിൽ നിന്നും ഇയാൾക്ക് പെൻഷനും ലഭിക്കുന്നുണ്ട്. 17-ാം തീയതി തൃശൂര്‍ നഗരത്തില്‍ ഒരാളെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നാലുപേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പോലീസിന്റെ പക്കലുണ്ട്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ദൗലത്താബാദിൽ കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ ഇഷ്ടിക ഉപയോഗിച്ച് അടിച്ച് കൊന്ന യുവാവ് അറസ്റ്റിൽ. അമൻ (23) എന്ന യുവാവാണ് സഹോദരൻ ആശിഷി (26) നെ കൊലപ്പെടുത്തിയത്.
ആശിഷ് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. സംഭവം നടക്കുന്ന ദിവസം ആശിഷിനൊപ്പം മദ്യപിക്കാനായി മറ്റൊരാൾ കൂടി വീട്ടിലെത്തിയിരുന്നു. ഇയാളോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ അമാൻ ആവശ്യപ്പെട്ടതോടെ സഹോദരങ്ങൾ തമ്മിൽ തർക്കിക്കാൻ തുടങ്ങി. ഇതിനിടെ അമാൻ ഇഷ്ടിക ഉപയോഗിച്ച് ആശിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആശിഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അമാനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
ആലപ്പുഴ: ഹരിപ്പാട് വിവാഹം കഴിഞ്ഞ് മുപ്പത്തിയൊമ്പതാം നാൾ പത്തൊൻപതുകാരി കുടുംബവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ പോലീസ് കേസെടുത്തു.
തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്റേഴത്ത് വീട്ടിൽ അബ്ദുൽ നാസർ - റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ (നാദിയ - 19) ആണ് മരിച്ചത്. കടുത്ത ഗാർഹിക-സ്ത്രീധന പീഡനങ്ങളെത്തുടർന്നാണ് ഫാത്തിമ ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ പരാതിയിൽ, ഭർത്താവ് പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (28), ഇയാളുടെ മാതാവ്, സഹോദരി എന്നിവർക്കെതിരേയാണ് തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് പാനൂരിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. കടുത്ത മാനസിക വിഷമത്തെത്തുടർന്നു ഫാത്തിമ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. മരണസമയത്തു യുവതി ഗർഭിണിയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19ന് ആയിരുന്നു ആലപ്പുഴയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരനായ മുഹമ്മദ് നൗഫലുമായി ഫാത്തിമയുടെ വിവാഹം നടന്നത്.
വിവാഹസമയത്ത് 11.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നൽകിയിരുന്നെങ്കിലും സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും ഫാത്തിമയെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫാത്തിമയ്ക്കു തലമുടി കുറവായതിന്റെ പേരിൽ നിരന്തരം അധിക്ഷേപിക്കുകയും യാത്രാവേളകളിൽ പോലും മറ്റുള്ളവരുടെ മുന്നിൽ വച്ചു പരസ്യമായി ശകാരിച്ച് മാനസികമായി തളർത്തുകയും ചെയ്തിരുന്നു.
സ്വന്തമായി ബിസിനസ് സ്ഥാപനമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് നൗഫൽ വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ഇതിനുപുറമെ, നൗഫലിന് മറ്റൊരു യുവതിയുമായി അടുപ്പമുള്ളതായി ഫാത്തിമ അറിഞ്ഞിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരിക്കൽ പുലർച്ചെ രണ്ടിന് ഫാത്തിമയെ നൗഫൽ വീടിനു പുറത്താക്കി നിർത്തിയതായും പരാതിയിലുണ്ട്.
മരണദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്കു നൗഫൽ പാനൂരിലെ വീട്ടിലെത്തി ഫാത്തിമയുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് ഇയാൾ പോയതിനു ശേഷം ഫാത്തിമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നൗഫൽ കോളുകൾ നിരസിച്ചു. രാത്രിയായിട്ടും ഫാത്തിമയെ മുറിക്കു പുറത്തേക്ക് കാണാത്തതിനെത്തുടർന്നു ബന്ധുക്കൾ വിളിച്ച് നോക്കിയെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പാനൂർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളത്ത് എച്ച്വണ് എന്‍വണ്‍ ബാധിച്ച് ഒരു മരണം. പാലാരിവട്ടം സ്വദേശിനിയാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇവർക്ക് എച്ച്വണ് എന്‍വണ്‍ ആണെന്നു സ്ഥിരീകരിച്ചത്.
നാല് ദിവസം മുമ്പു കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച്വൺ എന്‍വണ്‍ സ്ഥിരീകരിച്ചിരുന്നു. പനിയെ തുടർന്ന് നാലു ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്.
പിന്നീടാണ് കോട്ടയത്തെ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്വണ് എന്‍വണ്‍ സ്ഥിരീകരിച്ചത്.
International
കുവൈറ്റ്: കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരക്കേറ്റവരിൽ ഏഴ് പേർക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു.
അതേസമയം ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈറ്റ് തിരിച്ചടിക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സർവീസുകൾ നിലച്ചിരുന്നെങ്കിലും സുരക്ഷ വിലയിരുത്തലുകൾക്ക് ശേഷം കുവൈറ്റ് എയർവേയ്സ് സർവീസുകൾ പുനരാരംഭിച്ചു.
Kerala
ഷാർജ: ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടതിന് പിന്നിൽ ടിക് ടോക്കിലെ തർക്കം. ടിക് ടോക്ക് ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽകണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലു പേർ കസ്റ്റഡിയിലാണ്.
ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന. ഇത് തർക്കത്തിലേക്കും അടിയിലേക്കും കുത്തിലേക്കും എത്തിയെന്ന് സംഭവത്തെക്കുറിച്ച് അറിയുന്നവർ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഷാർജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു നാൽപതുകാരനായ ഇസ്മായിൽ പൊന്നൻ.
ഭാര്യയും മക്കളും നാട്ടിലാണ്. സഹോദരൻ ദുബായിലുണ്ട്. ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേർ കസ്റ്റഡിയിലാണ്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Kerala
തൃശൂർ: ചാലക്കുടിയിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ വാഴക്കുന്നിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത് ആനന്ദ് (38), രാധ കുഞ്ചൂർ (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഴക്കുന്നിലുള്ള ഒരു പ്രവാസിയുടെ വീടിന്റെ പുറംജോലികൾക്കായാണ് ഇരുവരും മൂന്ന് മാസം മുൻപ് ചാലക്കുടിയിലെത്തിയത്. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഇവരുടെ താമസം. തിങ്കളാഴ്ച ഇവരെ പുറത്തൊന്നും കാണാതായതിനെ തുടർന്ന് വീടിന്റെ സുരക്ഷാ ചുമതലയുള്ളയാൾ ഔട്ട് ഹൗസിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.
ഇതോടെ ചാലക്കുടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് ഇരുവരുടെയും മരണമെന്ന് പോലീസ് അറിയിച്ചു.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി ആളൂർ പോലീസിന് കൈമാറി. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
International
അബുദാബി: സാമൂഹികമാധ്യമമായ ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നൻ(40) ആണ് മരിച്ചത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.
ടിക് ടോക്കിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ടിക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ എത്തുകയായിരുന്നു എന്നാണ് സൂചന. പൊതുസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഷാർജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ഇസ്മായിൽ. ഭാര്യയും മക്കളും നാട്ടിലാണ്. അദ്ദേഹത്തിന്റെ സഹോദരൻ ജുബൈറും ദുബായിൽ തന്നെയാണ് ജോലി ചെയ്യുന്നത്.
ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേരെ ഷാർജ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഷാർജയിലെ ബുഹൈറ പോലീസ് ആണ് തുടർനടപടികൾ സ്വീകരിച്ചത്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും.
National
ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിലുള്ള മണ്ഡോർ ഗാർഡനിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ അഞ്ച് വയസുകാരി ടോയ് ട്രെയിനിൽ നിന്നു വീണു മരിച്ചു. മുഹമ്മദ് ഹബീബിന്റെ മകൾ അനയ്റ എന്ന കുട്ടിയാണ് മരിച്ചത്.
അനയ്റ ബന്ധുക്കളോടൊപ്പം ടോയ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ഇതേത്തുടർന്ന് കുട്ടി സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ഉടൻ തന്നെ ബഹളം വയ്ക്കുകയും ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഓപ്പറേറ്റർ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. ട്രെയിൻ പൂർണമായി നിർത്തുന്നതിന് മുൻപ് അതിന്റെ ചക്രങ്ങളിലൊന്ന് കുട്ടിയുടെ കഴുത്തിലൂടെ കയറിയിറങ്ങി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബന്ധുവായ മുസ്കാൻ എന്ന യുവതിക്കും പരിക്കേറ്റു. ഉടൻ തന്നെ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനയ്റയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മുസ്കാനെ ചികിത്സയ്ക്ക് വിധേയമാക്കി.
ടോയ് ട്രെയിൻ ഓപ്പറേറ്ററുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണണമെന്ന് മുഹമ്മദ് ആരോപിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രെയിൻ ഓപ്പറേറ്റർക്കെതിരെ കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ചും വിനോദസഞ്ചാര കേന്ദ്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശിനെയാണ് ഷാള്‍ കഴുത്തില്‍ കുരുക്കി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സ്കൂള്‍ വിട്ടു വീട്ടിലെത്തിയ വൈകാശ് മാതാപിതാക്കളോട് ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കിയില്ല. തുടര്‍ന്ന് മാതാപിതാക്കളും വൈകാശും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെ രാത്രി 9.30ഓടെ മുറിയില്‍ കയറി വൈകാശ് വാതിലടച്ചു. 10.45 ആയിട്ടും കുട്ടിയെ പുറത്തേക്ക് കാണാതെ വന്നതോടെ മാതാപിതാക്കള്‍ വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ജനലില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ - 1056, 0471- 2552056)
Kerala
കൊല്ലം: നിലമേലിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കടയ്ക്കൽ സ്വദേശി പ്രശോഭൻ ആണ് മരിച്ചത്.
ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. എതിർവശത്തുനിന്ന് മറ്റൊരു വാഹനം വരുന്നത് കണ്ട് ഭയന്നപ്പോൾ സ്കൂട്ടർ ബസിനടിയിൽപെടുകയായിരുന്നു.
National
ന്യൂഡൽഹി: ട്വിഷ ശർമയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. കേസിൽ അമ്മായിഅമ്മ ഗിരിബാല അറസ്റ്റിലായിരുന്നു. ഗിരിബാലയുടെ സാന്നിധ്യത്തിൽ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സിബിഐ പുനരാവിഷ്കരിച്ചു.
ഡമ്മി പ്രതിമ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു സിബിഐ സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. പ്രതികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യം കണ്ടെത്തുന്നതാനായാണ് നടപടികൾ. മേയ് 12ന് ആയിരുന്നു ട്വിഷ ശർമയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ട്വിഷയുടെ ഭർത്താവ് സമർഥ് തൂങ്ങിയ ട്വിഷയെ താഴയിറക്കിയെന്നും, അമ്മ ഗിരിബാല സിംഗ് കെട്ടഴിച്ചുവെന്നുമാണ് മൊഴി.ജില്ലാ ജഡ്ജിയായി വിരമിച്ച ഗിരിബാല സിംഗിനും സമർഥിനുമെതിരെയാണ് ട്വിഷയുടെ കുടുംബം മൊഴി നൽകിയത്. സമർഥ് ഇപ്പോഴും കസ്റ്റഡിയിലാണ്.
ഗിരിബാലയുടെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. സമർഥുമായി ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ട്വിഷയെ കല്യാണം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴാണ് ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
Editorial
ഒന്നര വയസുള്ള കുഞ്ഞായിരുന്നു. കൊലപാതകികൾ അമ്മയും രണ്ടാനച്ഛനും! ഒരിക്കൽ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ അവന്റെ പിടച്ചിൽ കണ്ട അമ്മ താനില്ലാത്തപ്പോൾ കൊന്നാൽ മതിയെന്നു പറഞ്ഞ് നാട്ടിൽനിന്നു മാറിനിന്നു സൗകര്യമൊരുക്കി. മനഃസാക്ഷിക്കുത്തെന്നു പറയരുത്, പിടയുന്ന കുഞ്ഞിന്റെ അന്ത്യനോട്ടം സുഖജീവിതത്തെ വേട്ടയാടിയാലോ! നിശ്ചയിച്ചുറപ്പിച്ച പ്രകാരം ആ പുരുഷവേഷധാരി കൃത്യം നിർവഹിച്ചു. 51 മുറിവുകളുണ്ടായിരുന്ന, കുഞ്ഞിക്കൈകളിൽ പ്ലാസ്റ്ററുണ്ടായിരുന്ന, ചോറിന്റെ വറ്റുകൾ തൊണ്ടയിൽ കുരുങ്ങിയ, വിശപ്പാറാത്ത, ഭീതിയൊളിപ്പിച്ച കണ്ണുകളടഞ്ഞ ആ കുഞ്ഞുദേഹം മോർച്ചറി മഞ്ചലിൽ കിടത്തിയപ്പോൾ ഒരു ചുളുങ്ങിയ തലയണയോളമേ ഉണ്ടായിരുന്നുള്ളൂ. ഇല്ല, ഇതുപോലൊരു സംഭവം വേറെയുണ്ടാകില്ല.
തിരുവനന്തപുരം നെടുമങ്ങാട് പനവൂരിലാണ് സംഭവം. ആദ്യവിവാഹത്തിലെ കുഞ്ഞ് അർഷിതിനെ അമ്മ അഖിലയുടെ സമ്മതത്തോടെയാണ് രണ്ടാം ഭർത്താവ് അഷ്കർ കൊന്നതെന്നാണ് പുറത്തുവന്ന വാർത്ത. മൂന്നു മാസമായി കൊല്ലണമെന്ന ഉദ്ദേശത്തോടെ കുഞ്ഞിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കൽ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു. അവശനായ കുഞ്ഞിന്റെ പിടച്ചിൽ കണ്ട അഖില, താനില്ലാത്തപ്പോൾ കൊല്ലാൻ പറഞ്ഞേൽപ്പിച്ച് നൃത്തപരിപാടിക്കെന്നു പറഞ്ഞ് മാറിനിന്നുകൊടുത്തു. തങ്ങൾ നടത്തിയ പീഡനങ്ങൾ അഷ്കർതന്നെ പോലീസിനോടു പറഞ്ഞു. വിശന്നു കരഞ്ഞാൽ തീവച്ചു പൊള്ളിക്കും. കത്തുന്ന സിഗരറ്റിനു കുത്തും. വാശിപിടിച്ചാൽ തൊഴിക്കും. കിടക്കയിൽ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയം കീറിമുറിച്ചു. ബൈക്കിൽ കയറാൻ ശ്രമിച്ചതിനാണ് കൈകൾ തല്ലിയൊടിച്ചത്. വായിൽ തുണി തിരുകിയശേഷമായിരുന്നു മർദനം.
വെള്ളിയാഴ്ചയാണ് കൊല്ലാൻ തീരുമാനിച്ചത്. അഖിലയെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. തൊണ്ടയിൽ ആഹാരം കുടുങ്ങിയെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഉച്ചയ്ക്ക് അർഷിതിന് ആഹാരം കൊടുത്തശേഷം അതിറക്കുന്നതിനു മുന്‍പ് കഴുത്തിൽ അമർത്തിപ്പിടിച്ചു. പലതവണ ഇതാവർത്തിച്ചിട്ടും കുഞ്ഞ് മരിച്ചില്ല. അതോടെ തല പിടിച്ചു ഭിത്തിയിലിടിപ്പിച്ചു. കുഴഞ്ഞുവീണ കുഞ്ഞിന്റെ വായിലേക്ക് ഭക്ഷണം തിരുകി കഴിക്കാൻ ആവശ്യപ്പെട്ടു. അതോടെ കുഞ്ഞ് വലിയ ശബ്ദത്തിൽ ഛർദിക്കുന്ന ഒച്ച കേട്ട് അയൽക്കാരിൽ ചിലരെത്തി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്നു പറഞ്ഞെങ്കിലും ഡോക്ടർമാർ അർഷിതിന്റെ മുറിവുകൾ കണ്ടെത്തി കൊലപാതകമാണെന്ന സൂചന പോലീസിനെ അറിയിക്കുകയായിരുന്നു.
കേരളം കണ്ണു തുടച്ച് തേങ്ങലടക്കാൻ പണിപ്പെടുന്പോൾ സർക്കാർ, മോർച്ചറിയിൽനിന്നു പുറത്തിറങ്ങി നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കു പോകണം. ചില ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പ്രതി കൊല്ലാൻ ശ്രമിച്ചതിനെത്തുടർന്നു തലയ്ക്കു പരിക്കേറ്റു രോഗിയായ ആദ്യഭാര്യയുടെ വീട്ടുകാർ ഉൾപ്പെടെ നൽകിയ പല പരാതികളും തള്ളിക്കളഞ്ഞ കാക്കിക്കാർ അവിടെയുണ്ടത്രേ. അഷ്കറിനൊപ്പം കഴിഞ്ഞ മറ്റൊരു പെൺകുട്ടി ജീവനൊടുക്കിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. അർഷിതിന്റെ അച്ഛൻ, അഖിലയുടെ ആദ്യ ഭർത്താവ് അഖിൽ, ജീവനൊടുക്കിയത് എന്തിനെന്നതും അന്വേഷിക്കണം.
പോലീസ് പ്രതിക്ക് ഒത്താശ ചെയ്തെന്നതു ശരിയാണെങ്കിൽ പ്രതികൾ രണ്ടിലൊതുങ്ങരുത്. വേലി വിളവു തിന്നരുത്. ആഭ്യന്തരവകുപ്പ് വളമിട്ടുകൊടുക്കരുത്. കാരണം, ഈ കുറ്റകൃത്യം സമാനതകളില്ലാത്തതാണ്. ലോകത്ത് ഏറ്റവും പീഡനമേറ്റു മരിച്ചവരിലൊരാളുടെ കുഞ്ഞുടലാണ് മോർച്ചറിയെയും പൊള്ളിച്ചുകളഞ്ഞത്. കൊലയാളിക്കെതിരേയുള്ള പരാതികൾ പോലീസ് ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, ആ നരാധമന് ഈയവസരം കിട്ടുമായിരുന്നില്ല. കുറ്റവാളികളുടെ പോലീസ് ബന്ധമല്ല, പോലീസിന്റെ കുറ്റവാളിബന്ധമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന കീർത്തിയിൽനിന്ന് ആട്ടിപ്പായിച്ചുകൊണ്ടിരിക്കുന്നത്.
കേട്ടവരെല്ലാം അർഷിത് സഹിച്ച വേദനകൾ ശരീരത്തിലും മനസിലും അനുഭവിക്കുകയാണ്. ഏതാണ്ടെല്ലാ മലയാളികളും കുഞ്ഞുങ്ങളെ പ്രാണനേക്കാൾ സ്നേഹിക്കുന്നവരാണ്. പക്ഷേ, എല്ലാവരുമല്ല. ചില വീടുകളിൽ അടക്കിപ്പിടിച്ച നിലവിളികളുണ്ട്. ചില മാതാപിതാക്കളുടെയും മക്കളുടെയുമുൾപ്പെടെ ദേഹത്ത് ഉണങ്ങാത്ത മുറിവുകളുണ്ട്. മദ്യ-മയക്കുമരുന്നടിമകൾ, സ്വഭാവവൈകല്യമുള്ളവർ, സ്നേഹമില്ലാത്തവർ... വീട്ടുകാരാഗൃഹങ്ങളുടെ വാതിലുകൾ ചവിട്ടിത്തുറക്കണം. നാമൊത്തിരി ‘പുരോഗതി’ നേടി. തൊട്ടടുത്ത വീട്ടിൽ നടക്കുന്നതുപോലും പലർക്കുമറിയില്ല. അറിഞ്ഞാലും സ്വന്തം വീടിനു പുറത്തുള്ള ‘പൊല്ലാപ്പുകൾ’ ഏറ്റെടുക്കാറില്ല. മതാധികാരികളിൽ പലരും ഇതൊന്നുമറിയാതെ ലോകം നന്നാക്കലിൽ വ്യാപൃതരായി. തദ്ദേശ ജനപ്രതിനിധികൾ ജാഗ്രതയുള്ളവരാകണം.
കർശനമായ അതിർത്തികളുള്ള പരമാധികാര രാജ്യങ്ങളായി ഓരോ വീടും മാറിയതിനാൽ ആഭ്യന്തരവകുപ്പിന്റെ മുൻഗണനകൾ മാറ്റിയെഴുതണം. ചില വീടുകളിൽ ക്രൂരതകൾ അരങ്ങേറുന്നുണ്ട്. ചത്തതിനൊത്തു ജീവിക്കുന്ന അർഷിതുമാരെ മോർച്ചറിയിലേക്കല്ല, ഈ സമൂഹത്തിന്റെ മാറിലേക്കാണ് മാറ്റിക്കിടത്തേണ്ടത്.
Kerala
പത്തനംതിട്ട: മദ്യപിച്ച് അമിത വേഗത്തിൽ ഇരുചക്ര വാഹനം ഓടിക്കുകയും പിറകിൽ ഇരുന്ന ബന്ധു റോഡിൽ തലയടിച്ചു വീണ് മരിക്കുകയും ചെയ്ത സംഭവത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചയാളെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വടശേരിക്കര ഇടത്തറമുക്ക് നെയ്തടം ചരിവുകാല പുതുപ്പറമ്പിൽ വീട്ടിൽ അജേഷ് കുമാർ (45) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. അറസ്റ്റിലായ അജേഷ് ബന്ധുവായ സുരേഷിനെ (58) പിന്നിലിരുത്തി അമിതവേഗത്തിൽ ബൈക്ക് ഓടിച്ച് വരികയും കൊമ്പനോലി തെക്കുംമലയിൽ നിയന്ത്രണം വിട്ട് പിന്നിലിരുന്ന സുരേഷ് തെറിച്ച് തലയടിച്ച് റോഡിൽ വീഴുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.
ബൈക്ക് ഓടിച്ച അജേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറി. മലയാലപ്പുഴ ഇൻസ്പെക്ടർ എസ്എച്ച്ഒ ബി.എം. ഷാഫി, എഎസ്ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അജേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സൈദുലജാബിൽ വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറ് ആയി ഉയർന്നു. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.
സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലജാബിലെ വെസ്റ്റേൺ മാർഗിൽ ആണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആയിരുന്നു വാണിജ്യ കെട്ടിടം പൂർണമായും തകർന്നുവീണത്. അപകടത്തെ തുടർന്ന് മെഹ്റൗളി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു.
കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.സമീപമുണ്ടായിരുന്ന താത്കാലിക ഷെഡിൽ പ്രവർത്തിച്ചിരുന്ന കാന്റീനിന് മുകളിലേക്കാണ് കെട്ടിടം പതിച്ചത്.
നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു. തുടർന്ന് ഒൻപത് പേരെ കൂടി രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
National
ചെന്നൈ: തമിഴ്നാട് നാമക്കൽ തിരുച്ചങ്കോവിലെ അർധനാരീശ്വരം ക്ഷേത്രത്തിൽ രഥോത്സവത്തിനിടെ വിദ്യാർഥി മരിച്ചു. രഥത്തിനും ചുമരിനും ഇടയിൽപ്പെട്ടാണ് കുട്ടി മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
നാമക്കൽ സ്വദേശി ഗോവിന്ദരാജന്റെ മകൻ ഹർഷവർധൻ(19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹർഷ വർധന്റെ സുഹൃത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മന്ത്രി അരുൺരാജിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനം നടന്നത്. തുടർന്ന് വലിച്ചുകൊണ്ടുപോകുന്നതിനിടെ രഥത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ചുമരിൽ ഇടിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് ഹർഷവർധൻ കുടുങ്ങിയത്.
നാമക്കല്ലിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥിയാണ് ഹർഷവർധൻ. പുറത്തെടുക്കാൻ സാധിക്കാത്ത വിധം ഹർഷവർധൻ കുടുങ്ങിപോയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഹർഷ വർധനെ പുറത്തെടുത്ത് സേലം സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
തമിഴ്നാട്ടിലെ ഉയരംകൂടിയ മൂന്നാമത്തെ രഥമാണ് അപകടത്തിനിടയായത്. ആയിരക്കണക്കിന് ആളുകളാണ് രഥോത്സവത്തിൽ പങ്കെടുക്കാൻ എത്തിയത്.
Kerala
ആലപ്പുഴ: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. അരൂർ സ്വദേശിനി നിയ ലെനിൻ (11) ആണ് മരിച്ചത്.
ഈ മാസം ആറാം തീയതിയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട നിയ, 24 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയായിരുന്നു. ഇന്ന് രാവിലെ രാവിലെ 7.30 നാണ് മരണംസംഭവിച്ചത്.
നൃത്തക്ലാസിലേക്ക് പോകുംവഴിയാണ് നിയയുടെ കാലിൽ പാമ്പ് കടിച്ചത്. എന്നാൽ കട്ടുറുമ്പ് കടിച്ചു എന്നാണ് നിയ കരുതിയത്. എന്നാൽ ഒരു മണിക്കൂറിനകം കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ശാരീരിക അസ്വസ്ഥതകൾ കഠിനമാകുകയും ചെയ്തതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന നിഗമനത്തിൽ ആശുപത്രിയിൽ എത്തിച്ചത്.
Kerala
മൂവാറ്റുപുഴ: എറണാകുളം വാഴക്കുളത്ത് ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന് കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.50 ഓടെ വാഴക്കുളം അഞ്ചാം മൈലിലായിരുന്നു അപകടം.
തൊടുപുഴ ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന അങ്കമാലിയിലെ റൈസ് കമ്പനിയുടെ ലോറി, തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന അനീഷയുടെ സ്കൂട്ടറിലേക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അനീഷ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Kerala
തൃശൂർ: കാഞ്ഞാണിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
International
വിയന്റിയൻ: മധ്യ ലാവോസിലെ സൈസോംബൂൺ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ നാലുപേരെക്കൂടി രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു.
പത്ത് ദിവസമായി ഇവർ ഗുഹയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വെള്ളിയാഴ്ച ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ അപകടത്തിൽപ്പെട്ട എഴംഗ സംഘത്തിലെ അഞ്ചു പേരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി. അവശേഷിക്കുന്ന രണ്ടുപേരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
മേയ് 20നാണ് സ്വർണം കണ്ടെത്താനായി ഗ്രാമീണരായ ഏഴു പേർ മലയോരമേഖലയിലുള്ള ഇടുങ്ങിയ ഗുഹയിൽ പ്രവേശിച്ചത്. എന്നാൽ, കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഗുഹയുടെ പ്രവേശനകവാടം അടയുകയും ഇവർ ഗുഹയ്ക്കുള്ളിൽ കുടുങ്ങുകയുമായിരുന്നു.
ശക്തമായ മോട്ടോറുകൾ ഉപയോഗിച്ച് ഗുഹയിലെ വെള്ളം പമ്പ് ചെയ്തു കളഞ്ഞതിനു ശേഷമാണു നാലു പേരെ പുറത്തെത്തിക്കാനായത്. ലാവോസ്, തായ്ലാൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർക്കൊപ്പം ഫ്രാൻസ്, ഓസ്ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര ഡൈവിംഗ് വിദഗ്ധരും ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.
Kerala
നെടുമങ്ങാട് : ഒന്നരവയസുകാരനെ രണ്ടാനച്ഛൻ മർദിച്ച് കൊന്നു. ഏറെക്കാലത്തെ ശാരീരിക പീഡനത്തിലൊടുവിലായിരുന്നു കൊല. അമ്മയും രണ്ടാനച്ഛനും പോലീസ് കസ്റ്റഡിയിൽ.
നെടുമങ്ങാട് പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകക്കു താമസിക്കുന്ന അഖിലയുടെ മകൻ അർഷാദാണ് കൊല്ലപ്പെട്ടത്. അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറാണ് കൊല നടത്തിയത്. ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്കർ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവശനായിരുന്ന കുഞ്ഞ് അല്പസമയം കഴിഞ്ഞപ്പോൾ മരിച്ചു.
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ദേഹമാസകലം മുറിവുകൾ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ശക്തമായി ഏറ്റ ക്ഷതത്തിന്റെ പാടും ഉണ്ടായിരുന്നു. കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു.
കുഞ്ഞിന്റെ അമ്മ അഖില ഏതാനും നാളുകളായി ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്നു. കുഞ്ഞും രണ്ടാനച്ഛൻ അഷ്കറും മാത്രമാണ് പനവൂരിലെ വാടക വീട്ടിലുണ്ടായിരുന്നത്.
ഈ സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരം ശാരീരിക പീഡനത്തിന് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകളും ചതവുകളും ഒടിവുകളും നിരന്തരം സംഭവിച്ചുകൊണ്ടിരുന്നു.അതെല്ലാം കുട്ടി വീണതുകൊണ്ടും തീയിൽ കളിച്ചതുകൊണ്ടുമൊക്കെ സംഭവിച്ചതാണ് എന്നാണ് അഷ്കർ അഖിലയോടും കുഞ്ഞിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പോലീസിനെ സമീപിച്ചു. അഷ്കറിനെയും അഖിലയേയും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കരഞ്ഞ് നിർബന്ധംപിടിച്ച കുഞ്ഞിന്റെ തലക്കു പിന്നിൽ അഷ്കർ ശക്തിയായി അടിക്കുകയും അടിയുടെ ആഘാതത്തിൽ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. കുഴഞ്ഞുവീണ കുഞ്ഞിനെ എടുത്ത് കട്ടിലിൽ കിടത്തി. ഇതിനിടയിൽ കുഞ്ഞ് ഛർദിക്കുകയും ചെയ്തു.
ഛർദിക്കുന്നതിന്റെ ശബ്ദംകേട്ട് പരിസരവാസികളിൽ ചിലർ വീട്ടിലെത്തി. ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ അവരോട് പറഞ്ഞത്. അവരുടെ നിർബന്ധപ്രകാരമാണ് ആംബുലൻസ് വിളിച്ച് അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിനെ ഉയരത്തിൽനിന്നു തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും അഷ്കർ പോലീസിനോട് സമ്മതിച്ചു.
വെങ്കിട്ടക്കാല സ്വദേശിനിയാണ് അഖില.പാലോട് സ്വദേശി അഖിലാണ് അഖിലയുടെ ആദ്യ ഭർത്താവ്. ഒരുവർഷം മുമ്പ് അഖിൽ ആത്മഹത്യ ചെയ്തു. ശേഷമാണ് അഷ്കറെ കൂടെക്കുട്ടിയത്. നർത്തകിയായ അഖില ഏതാനും ആഴ്ചകൾക്കു മുമ്പാണ് തമിഴ്നാട്ടിൽ പോയത്. ഇതിനുശേഷം അഷ്കർ കുഞ്ഞിനെ നിരന്തരമായ പീഡനത്തിന് വിധേയമാക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം അഖിലിന്റെ പിതാവ് ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ ആസാംകാരാനായ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചായിരുന്നു പ്രസേൻജിത് ദാസി (55)നെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.
ജോലിക്കായി തിരുവള്ളൂരിലെത്തിയതായിരുന്നു ദാസ്. വെള്ളിയാഴ്ച വൈകുന്നേരം മദ്യലഹരിയിൽ ഇയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കുടിവെള്ളം ചോദിച്ചായിരുന്നു സ്ത്രീയുടെ വീട്ടിൽ പ്രസേൻജിത് ദാസ് എത്തിയത്. ഭയന്നുപോയ സ്ത്രീ വീട്ടിൽ കയറി വാതിലടച്ചു. പ്രകോപിതനായ ദാസ് കത്തികകൊണ്ട് ജനലുകൾക്ക് കേടുപാടുണ്ടാക്കി.
തുടർന്ന് സ്ത്രീ ബന്ധുക്കളെ വിളിച്ചുവരുത്തി. സ്ത്രീയുടെ ബന്ധുക്കളെത്തി ദാസിനെ പിടികൂടി മർദിച്ചു കൊലപ്പെടുത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിൽ വ്യാജ മദ്യം കഴിച്ച് 14പേർ മരിച്ചു. പൂനെയിലും പിംപ്രി ചിഞ്ച്വാഡിലുമാണ് സംഭവം. പരിക്കേറ്റ നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പിംപ്രി ചിഞ്ച്വാഡിലെ ഫുഗേവാഡിയിൽ നിന്ന് പത്തുപേരും, പൂനെയിലെ ഹദപ്സറിലെ പന്ഥാരെ മാലയിൽ നിന്ന് നാലുപേരുമാണ് വിഷമദ്യം കഴിച്ച് മരിച്ചത്. തീവ്രമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക അന്വേഷണത്തിൽ വ്യാജമദ്യത്തിൽ മാരകമായ മെഥനോൾ കലർന്നിട്ടുണ്ടെന്നാണ് അധികൃതർ സംശയിക്കുന്നത്.
സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേസ് അന്വേഷണം ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറിയതായി അറിയിച്ചു. കേസ് അന്വേഷണത്തിൽ കൃത്യവിലോപം കാണിച്ചതിന് ഒരു സീനിയർ പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പാണ്ഡുരംഗ് സഖാറാം ഫുഗെ (53), അക്ബർ അസിംഖാൻ പത്താൻ (48), രാജേഷ് ശാന്താറാം രാജ്പുത് (50), ആനന്ദ് പണ്ഡേറാവു ദേശായി (53), ആനന്ദ് കാശിനാഥ് നികൽജെ (64), ഭീമന്ന ബസണ്ണ നാഗരാൽ (27), അക്ഷയ് അശോക് അവസർമൽ (28), സച്ചിൻ അശോക് അവസർമൽ (28), സച്ചിൻ (56), രാജു റാത്തോഡ് (34) എന്നിവരാണ് മരിച്ചത്. എല്ലാവരും ദപോഡിയിലെ ഫുഗെവാഡി സ്വദേശികളാണ്.
Kerala
കൊച്ചി: കടയ്ക്കുള്ളിൽ വയോധികനെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം കുമ്പളങ്ങി മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് തമിഴ്നാട് സ്വദേശിയായ മാഹിൻ (52) ന്റെ മൃതദേഹം കണ്ടെത്തിയത്.
വർഷങ്ങളായി കുമ്പളങ്ങിയിൽ കുട നന്നാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു മാഹിൻ. രാത്രികാലങ്ങളിൽ ഈ പച്ചക്കറി കടയ്ക്കുള്ളിലാണ് മാഹിൻ കിടന്നുറങ്ങാറുള്ളത്. ശനിയാഴ്ച രാവിലെ കട തുറക്കാനായി ഉടമ എത്തിയപ്പോഴാണ് മാഹിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Kerala
കാട്ടാക്കട: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. നെടുമങ്ങാട് പനവൂർ കരികുഴിയിൽ അഖിലയുടെ മകന് ആര്‍ഷിദാണ് മരിച്ചത്. രണ്ടാനച്ഛന് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു.
പിന്നാലെ തിരുവനന്തപുരം എസ്ഐടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ സമയത്ത് മാതാവ് അഖില വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി.
എംഎൽഎമാരായ പഴകുളം മധു, ടി.ഒ. മോഹനൻ എന്നിവർക്കൊപ്പമാണ് കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജും ഒപ്പമുണ്ടായിരുന്നു.
കുടുംബത്തിലെ ഒരംഗത്തിന് ആശ്രിത നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പഴകുളം മധു എംഎൽഎ നിവേദനം നൽകി. രണ്ട് ആവശ്യങ്ങളും പരിശോധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
Kerala
കോഴിക്കോട്: നിക്ഷേപ തുക തിരിച്ചു കിട്ടാത്തതിൽ മനംനൊന്ത് സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വയോധികന് മരിച്ചു. കോഴിക്കോട് വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.
കോണ്‍ഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Kerala
കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്റെ ഭാര്യ രമണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 ന് ഇവരുടെ വീട്ടുവളപ്പിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്.
മാങ്ങ പറിക്കുന്നതിനിടെ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. രമണിയുടെ നിലവിളി കേട്ട് സമീപത്ത് അയൽവാസിയുമായി സംസാരിച്ചുനിന്നിരുന്ന കാഴ്ചപരിമിതിയുള്ള ഭർത്താവ് അനിരുദ്ധൻ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അനിരുദ്ധനും വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചുവീണു.
തുടർന്ന് ഓടിയെത്തിയ സമീപവാസി വീട്ടമ്മയെ തോട്ടിയിൽ നിന്ന് വേർപെടുത്തുകയായിരുന്നു. ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കോഴിക്കോട്: ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശി സുബിന്റെ മകൾ അലംകൃതയാണ് മരിച്ചത്.
ബുധനാഴ്ചയാണ് കുട്ടി വീട്ടിലെ ഡൈനിംഗ് ടേബിളിൽ നിന്ന് താഴേക്ക് വീണത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ സബർകന്ത ജില്ലയിൽ മന്ത്രവാദമാരോപിച്ച് ജനക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണത്തിൽ 50 കാരൻ കൊല്ലപ്പെട്ടു. മനു ഭായ് ദാമോർ ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ ഇയാളുടെ രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകൾ ഉൾപ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അന്ധവിശ്വാസത്തിന്റെ പേരിൽ ഒരു കുടുംബത്തെ മുഴുവൻ ലക്ഷ്യമിട്ടായിരുന്നു അക്രമം. പ്രദേശത്ത് വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മേയ് 19നായിരുന്നു സംഭവം നടന്നത്. മനു ഭായ് ദാമോറിന്റെ ഭാര്യ കമലാബെൻ മന്ത്രവാദം നടത്തുന്നുണ്ടെന്ന് ആരോപിച്ച് അയൽവാസികൾ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രദേശത്ത് നിലവിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Kerala
കൊല്ലം: വാഹനാപകടത്തിൽ അഭിഭാഷകൻ മരിച്ചു. കടയ്ക്കൽ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി.എസ്. (35) ആണ് മരിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് അനൂപ്.
ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. നിലമേൽ ഭാഗത്ത് നിന്ന് കടയ്ക്കലിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന അനൂപ് സഞ്ചരിച്ച ബൈക്ക്, ഒരു ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് കടയ്ക്കലിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
International
വാഷിംഗ്ടൺ: അമേരിക്കയിൽ പാക്കേജിംഗ് കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ടുപേരെ കാണാതായി. വാഷിംഗ്ടൺ സ്റ്റേറ്റിലെ ലോംഗ്വ്യൂവിലുള്ള 'നിപ്പോൺ ഡൈനാവേവ് പാക്കേജിംഗ്' കമ്പനിയിൽ ചൊവ്വാഴ്ചയാണ് വൻ സ്ഫോടനമുണ്ടായത്.
കടലാസ് നിർമാണത്തിന് മരം മൃദുവാക്കാൻ ഉപയോഗിക്കുന്ന "വൈറ്റ് ലിക്വർ' എന്ന രാസലായനി സൂക്ഷിച്ചിരുന്ന ടാങ്ക് തകർന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പൊട്ടിത്തെറിച്ച സമയത്ത് ടാങ്കിൽ ഏകദേശം 9,00,000 ഗാലൻ വൈറ്റ് ലിക്വർ ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തിൽ ഒരു അഗ്നിശമന സേനാംഗം ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. കാണാതായവർക്കായി തzരച്ചിൽ തുടരുന്നുണ്ട്. ടാങ്കിൽ നിന്ന് രാസവസ്തുക്കൾ പുറത്തേക്ക് ഒഴുകിയത് രക്ഷാപ്രവർത്തനത്തിന് തടസമാണ്.
ഹസാർഡസ് മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലകൾക്ക് നിലവിൽ ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ടോക്കിയോ ആസ്ഥാനമായുള്ള നിപ്പോൺ പേപ്പർ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഈ ഫാക്ടറി. കാർട്ടണുകളും കപ്പുകളും നിർമ്മിക്കുന്നതിനാവശ്യമായ പേപ്പർബോർഡുകളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അമേരിക്കയിലെ അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കോഴിക്കോട്: വിദ്യാർഥി സ്വയം വെടിവെച്ച് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് പന്തീരാങ്കാവ് മനാൽ ഹൗസിൽ കാർത്തിക് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
വീടിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്നാണ് വീട്ടുകാരെത്തിയത്. ഉടൻ തന്നെ കാർത്തിക്കിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമാണ് കാർത്തിക്. അതിനാൽ ലൈസൻസുള്ള തോക്ക് കാർത്തിക്കിന്റെ കൈവശമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്താണ് സ്വയം വെടിവെക്കാനുള്ള കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Kerala
ബത്തേരി: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിയായ 14 വയസുകാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം എട്ടിനുണ്ടായ സംഭവത്തിൽ ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്.
ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ മിസ്ഹബിനെ ആന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വനംവകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി.
ഗൂഡല്ലൂരിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീകൊല്ലപ്പെട്ടിരുന്നു. ഗുഡലൂരിലും സമീപ പ്രദേശങ്ങളായ ഒവാലി, മസിനഗുഡി തുടങ്ങിയ മേഖലകളിൽ കാട്ടാന ആക്രമണം രൂക്ഷമാണ്.
International
ബ്രസൽസ്: സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. വടക്കൻ ബെൽജിയത്തിലെ ബഗർനോട്ട് ഗ്രാമത്തിലെ ലെവൽക്രോസിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടസമയത്ത് ഏഴ് വിദ്യാർഥികളും ഒരു സൂപ്പർവൈസറും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഒരു കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഷനിൽ നിർത്തേണ്ടിയിരുന്ന ട്രെയിനാണ് സ്കൂൾ ബസിലിടിച്ചത്.
ദുരന്തത്തിൽ ബെൽജിയം ആഭ്യന്തരമന്ത്രി ബെർണാഡ് ക്വിന്റിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
National
മധുര: മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിനു സമീപം 17 വയസുകാരനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
ക്ഷേത്രത്തിനു സമീപമുള്ള മധുര കോർപറേഷന്റെ പാർക്കിംഗ് മൈതാനത്ത് തനിച്ചു നിൽക്കുകയായിരുന്ന കൗമാരക്കാരനെ മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അഞ്ചു പേരെ പോലീസ് പിടികൂടി. അറസ്റ്റിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മാരകമായി മുറിവേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നല് കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാന്‍ബി ജേക്കബ് (33) ആണ് മരിച്ചത്. വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കടന്നല്‍കൂട്ടം ആക്രമിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 11ന് ആയിരുന്നു സാന്‍ബി ജേക്കബിന്റെ വിവാഹം. ബുധനാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്.
Kerala
കൊല്ലം: കൊല്ലം നഗരത്തിലെ മുണ്ടയ്ക്കൽ വെസ്റ്റ് ഭാഗത്ത് കടയ്ക്ക് മുന്നിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. കമ്മീഷണർ ഓഫീസിന് സമീപത്തുനിന്നാണ് രക്തം വാർന്ന നിലയിൽ മൃതേദേഹം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. കൊലപാതകസാധ്യത അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
Kerala
മുംബൈ: മഹാരാഷ്ട്രയിൽ എസ്യുവി കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. റായ്ഗഡ് ജില്ലയിലെ അംബനെലി ഖട്ട് സെക്ഷനിലാണ് അപകടം നടന്നത്.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എസ്യുവി കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. 500 അടി താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്.
സത്താറയിൽ നിന്നുള്ളവരാണ് മരിച്ചത്. ദപോളിയിൽ നിന്ന് സത്താറയിലേക്ക് പോവുകയായിരുന്നു ഇവർ. മഹേഷ് അനിൽ പവാർ (25), ആദിത്യ അശോക് സലുൻകെ (21), റിതേഷ് രാജേന്ദ്ര ലോഖാൻഡെ (25), സുഹാസ് ജിതേന്ദ്ര ലോഖാൻഡെ (20), അൻഷ് സമീർ ചവാൻ (18), ഉത്കർഷ് ആനന്ദ് ഷിംഗ്തെ (21), അനിൽ അഭിമന്യു ഷിംഗ്തെ (25), നിതിൻ കിസാൻ നായ്കോണ്ഡെ (35) എന്നിവരാണ് മരിച്ചത്.
Kerala
ആലപ്പുഴ: അരൂരിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു മിന്നലേറ്റത്.
ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.