National
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രക്കിടിച്ച് എട്ടുവയസുകാരൻ മരിച്ചു. ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയാണ് മരിച്ചത്. പ്രാർഥന കഴിഞ്ഞ് ക്ഷേത്രത്തിനു പുറത്തേക്ക് ഇറങ്ങിയ ഉടൻ അമിതവേഗത്തിലെത്തിയ ട്രക്ക് കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തു.
പ്രകോപിതരായ നാട്ടുകാർ കുട്ടിയുടെ മൃതദേഹം റോഡിൽ കിടത്തി പ്രതിഷേധിക്കുകയും അപകടമുണ്ടാക്കിയ ട്രക്കിനു തീയിടുകയും ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സിനെയും പോലീസിനെയും നാട്ടുകാർ തടഞ്ഞു. ട്രക്ക് പൂർണമായും കത്തിയമരുന്നതുവരെ തീ അണയ്ക്കാൻ പ്രതിഷേധക്കാർ അനുവദിച്ചില്ല.
അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി ഇയാളെ പോലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് മാമുരാബാദ് റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസപ്പെട്ടു.
International
ഷാർജ: ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. അൽ നബ്ബയിൽ താമസിക്കുന്ന കാസർഗോഡ് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ(7) ആണ് മരിച്ചത്. വീട്ടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി താഴേക്ക് വീഴുകയായിരുന്നു.
ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ് ജോലിക്ക് പോയതിനാൽ പിതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാവിലെ ഒൻപതോടെയാണ് സംഭവം. ജനലിലൂടെ കുട്ടി അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വേനലവധിക്ക് നാട്ടിൽ പോയ കുടുംബം കഴിഞ്ഞ ബുധനാഴ്ചയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി ഷാർജയിൽ താമസിക്കുകയാണ് കുടുംബം.
Kerala
പിലാത്തറ: കണ്ണൂർ പിലാത്തറ മണ്ടൂരിൽ ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിച്ചു.
നിർത്തിയിട്ടിരുന്ന ലോറിയിൽ അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു. ലോറി പൂർണായും കത്തി നശിച്ചു. സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
Kerala
തലശേരി: ഇല്ലത്ത് താഴയിൽ നടുറോഡിൽ യുവാവിന് വെട്ടേറ്റു. ഇല്ലത്ത് താഴയിലെ സുജേഷിനാണ് വെട്ടേറ്റത്. രാത്രി എട്ടോടെയായിരുന്നു സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് സൂചന.
പരിക്കേറ്റ സുജേഷിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: ദേശമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. ആസാം സ്വദേശികളായ ഷെഫീഖുലും ഭാര്യ റുക്സാനയുമാണ് മരിച്ചത്.
ദേശമംഗലം തലശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കോഴി ഫാമിലെ തൊഴിലാളികളാണിവർ. ഫാമിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കൊളജിലേയ്ക്ക് മാറ്റി. ചെറുതുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി മുങ്ങി മരിച്ചു ഷഹൽ ഷാ (17)ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
NRI
മനാമ: ബഹ്റിനിലെ അൽ റാംലി ഹൗസിംഗ് മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 വയസുള്ള അമ്മയും മൂന്ന് പിഞ്ചുമക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസുള്ള കുട്ടികളാണ് അമ്മയ്ക്കൊപ്പം ദുരന്തത്തിൽ മരിച്ചത്.
ബ്ലോക്ക് 714-ലെ താമസകെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്ലാറ്റ് നമ്പർ 14-ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷാപ്രവർത്തകർ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അമ്മയും മറ്റു രണ്ട് കുട്ടികളും തീപിടിത്തത്തിൽ മരിച്ചു.
തീപിടിത്തമുണ്ടായ സമയത്ത് ഭർത്താവ് ഹസൻ അബ്ദുൽഅൽ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
ഒരു കുടുംബത്തിലെ അമ്മയുടെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവൻ ഒരുമിച്ച് കവർന്ന ദുരന്തം ബഹ്റിൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
National
പാറ്റ്ന: ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരണില്‍ സംഗീതപരിപാടി കണ്ടു നിന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേര് മരിച്ചു. സംഭവത്തില്‍ ആറ് പേർക്ക് പരിക്കേറ്റു.
ലോരിയയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ ഒരു കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.
പരിപാടി നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയാണ് ഉണ്ടായത്. ഗോരഖ്പൂരില്‍ നിന്നും ബേത്തിയയിലേക്ക് വരികയായിരുന്നു ബസ്.
രണ്ട് പേര് സംഭവസ്ഥലത്തും ബാക്കി മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയുമാണ് മരിച്ചതെന്ന് ലോരിയ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അറിയിച്ചു. അപകട ശേഷം ബസ് നിര്‍ത്താതെ പോയ ഡ്രൈവര്‍, പിന്നീട് ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ ഭർത്താവിനെ മർദിച്ചു കൊന്ന യുവതിയും ബന്ധുക്കളും അറസ്റ്റിൽ. എൻജിനീയറായ വിനയ് ഗുപ്ത (31) ആണ് കൊല്ലപ്പെട്ടത്. കുട്ടികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയിയും ഭാര്യ രേഖയും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.
വാക്കുതർക്കത്തിന് പിന്നാലെ രേഖ വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രേഖയുടെ സഹോദരങ്ങളും മറ്റ് ബന്ധുക്കളും ചേർന്ന് വിനയിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് വീട്ടിലെ സിസിടിവി കാമറകൾ രേഖ ഓഫ് ചെയ്തിരുന്നു. നെഞ്ചിനും ശരീരത്തിനും ഗുരുതര പരിക്കേറ്റ വിനയിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രേഖയെയും മൂന്ന് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Kerala
കൊല്ലം: മുണ്ടയ്ക്കല്‍ പാപനാശം കടല്‍ത്തീരത്ത് ശക്തമായ തിരയില്‍പ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു. മടവൂര്‍ പള്ളിക്കല്‍ സ്വദേശി ഒമനക്കുട്ടന് (50), പരവൂര്‍ കുറുമണ്ടല്‍ പുഞ്ചിറക്കുളം സൂര്യാസില്‍ ആര്. ലതിക (50) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം മൂന്നുമണിയോടെയായിരുന്നു സംഭവം. പുലിമുട്ടുകള്‍ക്കിടയിലെ മണല്‍പ്പരപ്പിലായിരുന്നു ഇരുവരും ഇരുന്നത്. ഇതിനിടെ ശക്തമായി അടിച്ചുകയറിയ തിരമാലയില്‍ കടലിലേക്ക് വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന സ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് നിലവിളി കേട്ടതോടെയാണ് സമീപവാസികളായ യുവാക്കള്‍ സംഭവം അറിഞ്ഞത്.
യുവാക്കള്‍ ഉടന്‍ കടലില്‍ ഇറങ്ങി ഇരുവരെയും കരയ്ക്കെത്തിച്ചു. തുടര്‍ന്ന് സിപിആര്‍ നല്‍കുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരെയും രക്ഷിക്കാനായില്ല. ഇരുവരും എത്തിയ ബൈക്ക് അപകടത്തിന് ശേഷം റോഡരികില്‍ കണ്ടെത്തി.
ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാണ് ബന്ധുക്കളെ ബന്ധപ്പെട്ടത്.
Movies
പ്രശസ്തനടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വെള്ളിയാഴ്ച ഉച്ഛയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങി ഏകദേശം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് നന്ദി അവാർഡുകൾ, ഒരു കലൈമാമണി, ദക്ഷിണേന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - സൗത്ത്, പത്മശ്രീ എന്നിവയും അവർ നേടിയിട്ടുണ്ട്.
1931 ഡിസംബർ 12-ന് മാധ്വ ബ്രാഹ്മണ കുടുംബത്തിലാണ് ജാനകി ജനിച്ചത്. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് ഒരു കന്നഡ കുടുംബത്തിൽ ശങ്കരമഞ്ചി ജാനകി എന്ന പേരിലാണ് ജനിച്ചത്.
ആകാശവാണി മദ്രാസിൽ റേഡിയോ ജോക്കിയായി അവർ ജോലി ചെയ്തിരുന്നു. 1947-ൽ 16-ാം വയസിൽ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ചു. ഗർഭിണിയായിരിക്കുമ്പോഴാണ് അവർ മെട്രികുലേഷൻ പരീക്ഷ എഴുതിയത്. പിന്നീട് അസമിലെ ഗുവഹാട്ടി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. യജ്ഞ പ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിങ്ങനെ മൂന്ന് മക്കളാണ് അവർക്കുള്ളത്
1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ഷാവുകരുവിലൂടെയാണ് ജാനകി അരങ്ങേറ്റം കുറിച്ചത്. അതോടെയാണ് അവർക്ക് സൗക്കാർ എന്ന പേര് ലഭിച്ചത്. 1952-ൽ വലയപതി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. നായികയായി വ്യത്യസ്ത ഭാഷകളിലെ ഹിറ്റുകളിലൂടെ അവർ പ്രശസ്തയായി.
പണം പാടും പാടു (1954), പുതിയ പറവൈ (1964), നീർക്കുമിഴി (1965), മഹാകവി കാളിദാസ് (1966), എതിർ നീചൽ (1968), ഇരു കൊടുങ്ങൾ (1969), ഉയർന്ന മനിതൻ (1968), കവിയ രാം 1910, (1970) എന്നിവ അവരുടെ തമിഴിലെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്.
റൊജുലു മറായി (1955), കന്യാസുൽകം (1955), ജയം മനാഡെ (1956), പാണ്ഡുരംഗ മഹത്യം (1957), ഡോക്ടർ ചക്രവർത്തി (1964), അക്ക ചെല്ലേലു (1970), ബഡി പന്തുലു (1972), തായരമ്മ ഒംബാഗര (1979), തായരമ്മ ഒബാഗര (1979) എന്നിവ അവരുടെ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങളാണ്.
നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ അന്നി മഞ്ചി ശകുനമുലേഎന്ന തെലുങ്ക് ചിത്രത്തിലും, ആർ. കണ്ണൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ബിസ്കോത്ത് എന്ന തമിഴ് പാരഡി ചിത്രത്തിലുമാണ് ജാനകി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സിനിമയിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി 2022-ൽ അവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
Kerala
കൊല്ലം: മുണ്ടയ്ക്കല്‍ പാപനാശം കടല്‍ത്തീരത്ത് ശക്തമായ തിരയില്‍പ്പെട്ടു പുരുഷനും സ്ത്രീയും മരിച്ചു. മടവൂര്‍ പള്ളിക്കല്‍ സ്വദേശി ഒമനക്കുട്ടന് (50), പരവൂര്‍ കുറുമണ്ടല്‍ പുഞ്ചിറക്കുളം സൂര്യാസില്‍ ആര്. ലതിക (50) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നോടെയാണ് ദാരുണമായ സംഭവം. മുണ്ടയ്ക്കല്‍ പാപനാശത്തെ പുലിമുട്ടുകള്‍ക്കിടയിലെ മണല്‍പ്പരപ്പില്‍ ഇരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ശക്തമായി അടിച്ചുകയറിയ തിരമാലയില്‍ ഇരുവരും കടലിലേക്കു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന സ്ഥലത്തു മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ ഇരുവരും തിരയില്‍പ്പെട്ട വിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് നിലവിളി കേട്ടതോടെയാണ് സമീപവാസികളായ യുവാക്കള്‍ സംഭവം അറിഞ്ഞത്. യുവാക്കള്‍ ഉടന്‍ കടലില്‍ ഇറങ്ങി ഇരുവരെയും കരയ്ക്കെത്തിച്ചു. തുടര്‍ന്ന് സിപിആര്‍ നല്‍കുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
ഇരുവരും എത്തിയ ബൈക്ക് അപകടത്തിനു ശേഷം റോഡരികില്‍ കണ്ടെത്തി. ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാണ് ബന്ധുക്കളെ ബന്ധപ്പെട്ടത്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
International
ബെർലിൻ: ജർമനിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കൊടുങ്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെയോടെ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഒരു സ്ത്രീ മരിക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പടിഞ്ഞാറൻ, മധ്യ ജർമനിയിലെ വിവിധ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. പടിഞ്ഞാറൻ ജർമൻ സംസ്ഥാനമായ റൈൻലാൻഡ്-പാലറ്റിനേറ്റിലെ വാൾഡോർഫിലാണ് അപകടം നടന്നത്.
സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 58 വയസ്സുകാരി പെട്ടെന്നുണ്ടായ കാറ്റിൽ നിന്ന് രക്ഷനേടാൻ സമീപത്തെ താൽക്കാലിക ഷെൽട്ടറിലേക്ക് മാറിയെങ്കിലും, മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബവേറിയയിലെ ക്രോണാഹിൽ നടന്ന ഒരു പ്രാദേശിക ഉത്സവ നഗരിയിൽ കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് ആളുകളെ ഒഴിപ്പിച്ചു.
ഏകദേശം 3,500 പേരെ ഔട്ട്ഡോർ വേദിയിൽ നിന്നും സുരക്ഷിതമായി ബിയർ ഹാളുകളിലേക്ക് മാറ്റി. ഹെസ്സനിലെ വെറ്റ്സ്ലാർ മേഖലയിൽ മാത്രം അറുപതോളം വീടുകൾക്ക് ചുഴലിക്കാറ്റിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി ഫയർഫോഴ്സ് അറിയിച്ചു.
തുരിങ്ങൻ, ബ്രാൻഡൻബുർഗ് എന്നിവിടങ്ങളിൽ കൊടുങ്കാറ്റിൽ മരങ്ങൾ വീണും ഗതാഗതം തടസ്സപ്പെട്ടും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജർമനിയിലെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala
പൂച്ചാക്കൽ: ആലപ്പുഴ തൈക്കാട്ടുശേരി പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശിനി അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവം.
പാലത്തിന് നടുവിൽ സ്കൂട്ടർ ഹെഡ്ലൈറ്റ് ഓഫ് ചെയ്യാതെ ഇരിക്കുന്നത് കണ്ട വഴിയാത്രക്കാർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൂച്ചാക്കൽ പോലീസും അഗ്നിശമനസേനയും രാത്രി തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ബുധനാഴ്ച രാവിലെ ആറോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം സംസ്കാരം നടത്തി.
National
ന്യൂഡൽഹി: ഡൽഹിയിൽ ഗ്യാസ് സ്റ്റേഷനിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:37 ഓടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് പോലീസിനെയും അഗ്നിശമനസേനയെയും വിന്യസിച്ചിട്ടുണ്ട്. ട്രക്കിന്റെ സിലിണ്ടറിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരനാണ് കൊല്ലപ്പെട്ടതെന്ന് ഔട്ടർ ഡിസിപി അറിയിച്ചു.
ഗ്യാസ് സ്റ്റേഷനിലുണ്ടായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Kerala
പാലക്കാട്: സ്വകാര്യബസിൽ കയറുന്നതിനിടെ താഴെവീണ ഷൂ എടുക്കാൻ ശ്രമിക്കവേ കാൽതെറ്റി പുറത്തേക്കുവീണ കോളജ് വിദ്യാർഥിനിക്ക് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം.
കോങ്ങാട് എൻഎസ്എസ് നഗർ കരുണയിൽ ഗോപീകൃഷ്ണന്റെയും ബീനയുടെയും മകൾ ഗൗരി ജി. കൃഷ്ണ(18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാംവർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിനിയാണ്.
ഇന്നലെ രാവിലെ കോങ്ങാടിനടുത്ത് ചല്ലിക്കലിലാണ് അപകടമുണ്ടായത്. രാവിലെ കോളജിലേക്കു പോകുന്നതിനായി ചല്ലിക്കലിൽവച്ച് സ്വകാര്യ ബസിൽ കയറുകയായിരുന്നു ഗൗരി. ഇതിനിടെ ഒരു ഷൂ അഴിഞ്ഞ് റോഡിലേക്കു വീണു. ബസ് മുന്നോട്ട് എടുക്കുന്ന സമയത്തായിരുന്നു ഇത്. ഷൂ എടുക്കുന്നതിനായി വിദ്യാർഥിനി ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുകയും കാൽതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു.
വിദ്യാർഥിനിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മദ്യസൽക്കാരത്തിൽ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇവരെ ചോദ്യംചെയ്ത് വരികയാണ്. മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പോലീസ് പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെ ആണ് സംഭവം. മദ്യപിച്ചതിന് പിന്നാലെ ആളുകൾക്ക് അസ്വസ്ഥത ഉണ്ടാകുകയായിരുന്നു.
20 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. ഇതിൽ 12 പേർ ഭാവ്നഗർ സിറ്റി ആശുപത്രിയിലും അഞ്ചുപേർ ആരോഗ്യാം ആശുപത്രിയിലും ഒരാൾ ബിഐഎംഎസ് ആശുപത്രിയിലും രണ്ടുപേർ വേദ് ഐസിയുവിലുമാണ്. ചികിത്സയിലുള്ളവരെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചുവരികയാണ്.
Kerala
അമ്പലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും മകൻ ദൃണവ് ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു അപകടം. റെയിൽപാളത്തിന് സമീപത്തെ അമ്മവീട്ടിലായിരുന്നു കുട്ടി. മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ കുട്ടി മുട്ടിലിഴഞ്ഞ് സമീപത്തെ റെയിൽപാളത്തിലേക്ക് പോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല.
എറണാകുളത്തുനിന്ന് കൊല്ലത്തേക്കു പോയ മെമുവാണ് ഇടിച്ചാണ് അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Kerala
പുല്‍പ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട കാരക്കണ്ടിയില്‍ ഏറ്റുമുട്ടിയ കൊമ്പനാനകളില്‍ ഒന്ന് ചരിഞ്ഞു. 40 വയസ് മതിക്കുന്ന ആനയാണ് ചരിഞ്ഞത്.
ജഡം വനത്തിലെ ചതുപ്പില്‍ കാരക്കണ്ടി ഊരുനിവാസികളില്‍ ചിലരാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. ഉടന്‍ വനപാലകരെ വിവരം അറിയിച്ചു. കൊമ്പുകോര്‍ക്കുന്ന ആനകളുടെ അലര്‍ച്ച തിങ്കളാഴ്ച വൈകുന്നരം ഊരുവാസികള്‍ കേട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ വനത്തില്‍ പരിശോധന നടത്തിയത്.
ചരിഞ്ഞ ആനയുടെ ദേഹത്ത് കുത്തേറ്റ പാടുകളുണ്ട്. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. രാജീവ്കുമാര്‍, പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് റേഞ്ച് ഓഫീസര്‍ ഗ്രേഡ് എ. നിജേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. കണ്ണൂരില്‍നിന്നുള്ള വെറ്ററിനറി സര്ജന് ഇല്ല്യാസിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
Kerala
ഹരിപ്പാട്: കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കൽ ശ്രീമന്ദിരത്തിൽ പ്രദീപ് (58) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ വലിയഴീക്കൽ സ്കൂളിന് കിഴക്കുഭാഗത്തായിരുന്നു അപകടം. കൊച്ചുവള്ളത്തിൽ വല നീട്ടിക്കൊണ്ടിരിക്കെ അതുവഴി കടന്നുപോയ 'കണ്ടശ്ശേരി' എന്ന ലൈലന്റ് വള്ളത്തിന്റെ പ്രൊപ്പല്ലറിൽ വല കുരുങ്ങുകയായിരുന്നു. വല പ്രദീപിന്റെ കൈയിൽ ബന്ധിച്ചിരുന്നതിനാൽ വള്ളവും പ്രദീപും മറ്റേ വള്ളത്തിനൊപ്പം വലിച്ചിഴയ്ക്കപ്പെട്ടു.
കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം കൊച്ചുവള്ളം പൂർണമായും തകർന്ന് മറിയുകയും പ്രദീപ് കായലിൽ മുങ്ങിപ്പോവുകയുമായിരുന്നു. അപകടം കണ്ടയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ പ്രദീപിനെ കരയ്ക്കെത്തിച്ച് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ കമ്പ്യൂട്ടർ യുപിഎസിൽ നിന്ന് ഷോക്കേറ്റ് സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമ മരിച്ചു. പെരുവട്ടൂർ താവോളിതാഴെ സുജയനിവാസിൽ സുനിൽകുമാർ (50) ആണ് മരിച്ചത്.
കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽഐസി ഓഫീസിന് മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ക്ലിനിക്കിന്റെ ഉടമയാണ് മരിച്ച സുനിൽകുമാർ. തിങ്കളാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. ലാബിനുള്ളിലെ കമ്പ്യൂട്ടർ യുപിഎസിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് സുനിൽകുമാറിനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
District News
പാലാ: ഭര്‍ത്താവിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന് ജോസഫ് (കുര്യച്ചന് -73), ഭാര്യ ഷെര്‍ലി കുര്യന് (71) എന്നിവരാണ് മരണത്തിലും ഒരുമിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കുര്യച്ചന് മരിച്ചത്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തുന്നതിനായി ഇന്നലെ രാവിലെ 11ന് സംസ്കാരം തീരുമാനിച്ചു. ചടങ്ങിനിടെ കുഴഞ്ഞുവീണയുടന്തന്നെ ഷെർലിയെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സകള്‍ നല്‍കിയശേഷം ബന്ധുക്കള്‍ പള്ളിയിലേക്ക് തിരിച്ചു. എന്നാല്‍ കുര്യച്ചന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുമ്പോള്‍തന്നെ ഷെർലിയുടെ മരണവിവരം ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
പാലായിലെ ആദ്യകാല വ്യാപാരിയും കൊറിയര്‍ സ്ഥാപന ഉടമയുമായിരുന്നു വാഴയില്‍ കുര്യച്ചന്. എടത്വാ-പച്ച കാവില വീട്ടില്‍ കുടുംബാംഗമാണ് ഷെര്‍ലി.
ഷെര്‍ലിയുടെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കും. തുടര്‍ന്ന് 11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പാലാ സെന്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളിയിലെ കല്ലറയില്‍ ഭര്‍ത്താവിനൊപ്പം തന്നെ സംസ്കരിക്കും. മക്കള്‍: ഏയ്ഞ്ചല കുര്യന് (അഞ്ജു), അന്നാ കുര്യന്, എബി കുര്യന്. മരുമക്കള്‍: ലിയോ മൈക്കിള്‍ പറമുണ്ടയില്‍ മേതിരി, ജോണ്‍ വിന്‍സന്റ് കണ്ടിരിക്കല്‍ തൊടുപുഴ, സോനാ മാത്യു കൊട്ടാരത്തില്‍ മുട്ടുചിറ.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസാഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ വിധികൾ ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്നു. നാല് മാസത്തിനിടെ വിവിധ കേസുകളിലായി 22 പ്രതികൾക്കാണ് ജഡ്ജി വധശിക്ഷ വിധിച്ചത്.
മുസാഫർനഗറിൽ ചുമതലയേറ്റെടുത്ത ശേഷം 10 കേസുകളിലായാണ് ജഡ്ജി 22 പ്രതികൾക്ക് മരണശിക്ഷ വിധിച്ചത്. ഇതിനുമുമ്പ് ബറൈലി കോടതിയിൽ സേവനമനുഷ്ഠിക്കവെ 13 പേർക്കും അദ്ദേഹം വധശിക്ഷ വിധിച്ചിരുന്നു. ഇതോടെ ജഡ്ജി രവികുമാർ ദിവാകർ ഇതുവരെ വധശിക്ഷ വിധിച്ച ആകെ പ്രതികളുടെ എണ്ണം 35 ആയി ഉയർന്നു.
ഏപ്രിൽ ആറിന് അഡ്വക്കേറ്റ് സമീർ സൈഫിയുടെ കൊലപാതക കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടാണ് മുസാഫർനഗർ സെഷൻസ് ജഡ്ജിയായുള്ള അദ്ദേഹത്തിന്റെ ആദ്യ വധശിക്ഷാ വിധി പുറത്തുവരുന്നത്. ഏപ്രിൽ 28ന് ഒരു കൊലപാതകക്കേസിൽ സ്ത്രീ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് കോടതി വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവർച്ചാ കൊലപാതക കേസിൽ നാല് പേർക്കാണ് ഒടുവിൽ വധശിക്ഷ വിധിച്ചത്.
ബിഎൻഎസ്എസ് സെക്ഷൻ 407(1) പ്രകാരം സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതിയുടെ അംഗീകാരത്തിന് വിധേയമാണ്. ഹൈക്കോടതി വിധി ശരിവച്ചാൽ മാത്രമേ ഈ വധശിക്ഷകൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂ.
Kerala
തൃശൂർ: പാവറട്ടിയിൽ മകന്റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടു. വെങ്ങര സ്വദേശിനി ഡോളിയാണ് (68) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബെൻഹറിനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. വീടിനുള്ളിൽ വച്ചാണ് ബെൻഹർ ഡോളിയെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Movies
നടി അനന്യ രാജ് (27) അന്തരിച്ച വാർത്ത പുറത്തുവന്നതിന്റെ ഞെട്ടലിലാണ് ആരാധകർ അടക്കമുള്ളവർ. ജൂലൈ 15-ന് ഉറക്കത്തിനിടെ മരിച്ചുവെന്നാണ് കുടുംബം പറയുന്നതെങ്കിലും ഒരു മാസത്തിന് ശേഷം ഈ വിവരം പുറത്തുവിടുന്നത് എന്തുകൊണ്ടാണെന്ന സംശയവും ഉയരുന്നു.
ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ മരണം സംഭവിച്ചുവെന്നാണ് കുടുംബം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്.
കഴിഞ്ഞ ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും കുടുംബം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
ഹൃദയഭേദകമായ വാർത്ത പങ്കുവയ്ക്കുന്നു എന്നെഴുതിയതിനു ശേഷമാണ് കുടുംബം ഓഗസ്റ്റ് 15-ന് നടിയുടെ മരണവിവരം പുറത്തുവിട്ടത്.
‘‘ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15 ന് പുലർച്ചെ അനന്യ മരിച്ചുവെന്നു വളരെ വേദനയോടെ ഞങ്ങൾ അറിയിക്കുന്നു. ഉറക്കത്തിൽ സമാധാനപരമായി അന്തരിച്ചു. ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി’’ – ഇൻസ്റ്റഗ്രാമിലെ സന്ദേശത്തിൽ കുടുംബം എഴുതി.
ഏഴു മാസം മുൻപും നടിയുമായി സംസാരിച്ചിരുന്നുവെന്നും ഒരുമിച്ചു പ്രവർത്തിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ഇൻഫ്ലുവൻസർ പങ്കജ് ശർമ കുറിച്ചു.
അത് ഞങ്ങളുടെ അവസാന സംഭാഷണമാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നാണ് പങ്കജ് ശർമ അനുശോചനക്കുറിപ്പിൽ പറഞ്ഞത്. അതേസമയം, മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയണമെന്ന് ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിൽ വളർന്ന അനന്യ സംഗീത വിഡിയോകളിലൂടെയാണ് ശ്രദ്ധയയാകുന്നത്. 2016 ൽ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി. 'ദി ഫൈനൽ എക്സിറ്റ്' (2017), 'ഗോസ്റ്റ്' (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക് സിനിമയിലും അനന്യ അഭിനയിച്ചിട്ടുണ്ട്.
International
ലണ്ടൻ: കേംബ്രിജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗക്കാരനായ പ്രഫസര്‍ ജെയ്സൺ ആർഡെയെ (41) മരിച്ചനിലയിൽ കണ്ടെത്തി. തെക്കൻ ലണ്ടനിലെ ബാറ്റർസീയിലുള്ള വസതിയിലാണ് വെള്ളിയാഴ്ച അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവം ബ്രിട്ടീഷ് അക്കാദമിക് മേഖലയിലും രാഷ്ട്രീയവൃത്തങ്ങളിലും വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആർഡെയുടെ മരണം വലിയൊരു ദുരന്തമാണെന്നും കാര്യങ്ങൾ എങ്ങനെയാണ് ഈ ഘട്ടത്തിലെത്തിയതെന്ന് എല്ലാവരും ചിന്തിക്കേണ്ട സമയമാണിതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രതികരിച്ചു.
വർഷങ്ങളായി താൻ നേരിട്ടുകൊണ്ടിരുന്ന വ്യക്തിഹത്യ താങ്ങാനാകുന്നതിലും അപ്പുറമായിരുന്നുവെന്ന് വ്യക്തമാക്കി ജെയ്സൺ ആർഡെ ഓഗസ്റ്റ് ആദ്യം തുറന്ന കത്തെഴുതിയിരുന്നു. തുടർന്ന് സർവകലാശാല ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം കഴിഞ്ഞ അഞ്ചിന് രാജിവച്ചു. പിന്നാലെയാണു കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
ആരോപണം
സോഷ്യോളജി വിഭാഗം പ്രഫസറായിരുന്ന ജെയ്സൺ ആർഡെ 2015ൽ സമർപ്പിച്ച പിഎച്ച്ഡി പ്രബന്ധത്തിൽ മറ്റു പ്രബന്ധങ്ങളിലെ ഭാഗങ്ങൾ പകർത്തിയെഴുതിയെന്ന ഗുരുതര ആരോപണം ഉയർന്നിരുന്നു. കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ അവകാശവാദങ്ങളിലും സംശയങ്ങൾ ഉയർന്നതോടെ കേംബ്രിഡ്ജ് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് ആരോപണങ്ങളും ശരിയല്ലെന്ന് പിന്നീട് കണ്ടെത്തി.
എന്നാൽ, മാധ്യമങ്ങളും ചില സംഘടനകളും നടത്തിയ ആസൂത്രിതമായ വേട്ടയാടലും വ്യാജപ്രചാരണങ്ങളും സഹിക്കവയ്യാതെ കഴിഞ്ഞ അഞ്ചിന് അദ്ദേഹം കേംബ്രിജ് സർവകലാശാലയിലെ പ്രഫസർ പദവി രാജിവയ്ക്കുകയായിരുന്നു.
ഓട്ടിസം ബാധിതനായ തനിക്കു വിവരങ്ങൾ മനസിലാക്കാൻ മറ്റു പ്രബന്ധങ്ങൾ അനുകരിക്കേണ്ടിവന്നതാണ് ചില പിഴവുകൾക്കു കാരണമെന്നും ഇത് മനഃപൂർവമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വ്യക്തിഹത്യക്ക് ഇരയെന്ന് കുടുംബം
മാധ്യമങ്ങളുടെയും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ക്രൂരമായ വ്യക്തിഹത്യയെയും വംശീയ വേട്ടയാടലിനെയും തുടർന്നാണ് മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും ആരോപിച്ചു.
അക്കാദമിക് മേഖലയിലെ കറുത്തവർഗക്കാർ നേരിടുന്ന വംശീയ അധിക്ഷേപത്തിന്റെ ഇരയാണ് ആർഡെയെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കേംബ്രിജിൽനിന്നു രാജിവച്ചതിനുശേഷം തനിക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്തവിധം മാനസികമായി തകർന്നിരുന്നതായി മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ആർഡെ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു.
മരണം അപ്രതീക്ഷിതമാണെങ്കിലും നിലവിൽ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അതേസമയം, ആർഡെയുടെ നിയമനത്തെക്കുറിച്ചും കേംബ്രിഡ്ജ് സർവകലാശാല സ്വീകരിച്ച നടപടികളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ബുഡാപെസ്റ്റ്: കിഴക്കൻ ഹംഗറിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പോളണ്ടിൽ രജിസ്റ്റർ ചെയ്ത ബസ് മെസോകെറെസ്റ്റെസ് നഗരത്തിന് സമീപം എം3 മോട്ടോർവേയിൽ അപകടത്തിൽപ്പെടുകയായിരുന്നു.
നൈറെജിഹാസ നഗരത്തിലേക്ക് പോകുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ കുഴിയിലേക്ക് മറിഞ്ഞതായി ഹംഗറി പൊലീസ് അറിയിച്ചു. അപകടസമയത്ത് ബസിൽ 57 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമുണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം ബസ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും കൂടുതലും പോളിഷ് പൗരന്മാരാണെന്നാണ് വിവരം.
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ഗുരുതരമായി തകർന്ന ചുവപ്പ് നിറത്തിലുള്ള ബസ് ഒരു വശത്തേക്ക് മറിഞ്ഞുകിടക്കുന്നതും ബസിന്റെ ജനലുകൾ തകർന്നതും യാത്രക്കാരുടെ സാധനങ്ങളും സ്യൂട്ട്കേസുകളും റോഡരികിൽ ചിതറിക്കിടക്കുന്നതും കാണാം.
അപകടത്തിൽ 12 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
International
ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തനിവാരണ ഏജൻസി (ബിഎൻപിബി) നൽകുന്ന വിവരങ്ങൾ അനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
സിക്ക, മാംഗരൈ, ഈസ്റ്റ് മാംഗരൈ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പലയിടത്തും ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യൻ തീരത്തുനിന്ന് ഏകദേശം 68 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പരിക്കേൽക്കുമെന്ന ഭയത്താൽ പരിഭ്രാന്തരായി ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവായ പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. മുൻപും സമാനമായ രീതിയിൽ വലിയ ഭൂചലനങ്ങളും സുനാമികളും ഇന്തോനേഷ്യൻ തീരങ്ങളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തിട്ടുണ്ട്.
National
ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പീപ്പൽകോട്ടിയിൽ നിർമാണത്തിലിരുന്ന ടിഎച്ച്ഡിസി ജലവൈദ്യുത പദ്ധതിയുടെ ടണലിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി ഉയർന്നതായി അധികൃതർ അറിയിച്ചു. ടണലിനുള്ളിൽ നിന്ന് ശനിയാഴ്ച ഒരു മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന മറ്റ് രണ്ടുപേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ബിർഹി നദിക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വൻതോതിൽ വെള്ളവും ചെളിയും അവശിഷ്ടങ്ങളും പെട്ടെന്ന് ടണലിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് ജോലിയിലുണ്ടായിരുന്ന 22ഓളം തൊഴിലാളികൾ ടണലിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ദേശീയ ദുരന്തനിവാരണ സേന , സംസ്ഥാന ദുരന്തനിവാരണ സേന, കരസേന, ഐടിബിപി എന്നിവരുടെ നേതൃത്വത്തിലാണ് രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ടണലിനുള്ളിൽ ഉയർന്ന അളവിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. തുടർന്ന് പ്രത്യേക പമ്പുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളഞ്ഞ ശേഷമാണ് കൂടുതൽ തെരച്ചിൽ സാധ്യമാക്കിയത്.
സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം നിർമാണ പദ്ധതികളിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ മരിച്ചു. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്.
ഭൂകമ്പ മാപിനിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നെന്നാണ് വിവരം. കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 5.58നാണ് ഭൂചലമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഈസ്റ്റ് നുസ ടെങ്കാറ പ്രവിശ്യയിലെ നഗരമായ എൻഡെയ്ക്ക് 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.
Kerala
ചാലക്കുടി: റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേയുടെ വൈദ്യുത ലൈനിൽനിന്നു ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ എറിയാപറമ്പിൽ സജികുമാർ (50) ആണ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ മരിച്ചത്.
വ്യാഴാഴ്ച രാവിലെ 10.30 നാണ് അപകടമുണ്ടായത്. തൊഴിലാളികൾ ഗുഡ്സ് ട്രെയിൽനിന്ന് ചാക്കുകൾ ലോറിയിൽ കയറ്റവേ മഴ പെയ്തു. സജികുമാർ ഈ സമയം ലോറിക്കു മുകളിൽ കയറി ടാർപായ ഇട്ടു.
തൊട്ടരികെ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ കാൽ വച്ചപ്പോൾ തെന്നി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
ശരീരത്തിൽ തീപടർന്ന് താഴേക്കുവീണ സജിയെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പറവൂര്‍: പ്രണയത്തിൽനിന്നു പിൻമാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ ശശികുമാറിന്റെയും സാബിതയുടെയും മകള്‍ പി.എസ്. സുരമ്യയാണു (24) മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. അഞ്ചു വര്‍ഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. നാലു മാസം മുമ്പ് പെണ്‍കുട്ടി ബന്ധത്തില്‍നിന്നു പിന്മാറിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പിന്മാറ്റത്തില് താത്പര്യമില്ലാതിരുന്ന ഷിബിന്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് വിളിച്ചതിനെത്തുടര്‍ന്ന് സുരമ്യ ഇന്നലെ രാവിലെ ബസില്‍ പറവൂരിലെത്തി. സിഎ പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ ഒരു സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുരമ്യ ജോലിക്കു പോകുകയാണെന്നു പറഞ്ഞാണു രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്.
പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ ബൈക്കില്‍ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഇവിടെ വച്ചുള്ള സംസാരത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഷിബിന്‍ മുറിയില്‍ വച്ച് കത്തിയെടുത്തു സുരമ്യയെ കുത്തുകയായിരുന്നു. പിന്നാലെ മുറിയില്‍നിന്നു പുറത്തിറങ്ങിയ ഷിബിന്‍ ബൈക്കില്‍ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴുത്തിലും നെഞ്ചിലുമാണു സുരമ്യക്കു കുത്തേറ്റത്. ഇരുവരും തമ്മിലുണ്ടായ പിടിവലിയില്‍ ഷിബിന്റെ കൈകള്‍ക്കും മുറിവേറ്റു.
ഇന്‍ക്വസ്റ്റിന് ശേഷം സുരമ്യയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന് നടക്കും. സഹോദരന്: സൂരജ്.
District News
തലയോലപ്പറമ്പ്: പനിയെ തുടർന്ന് ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ചത് ചികിത്സാപ്പിഴവുമൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ. വെള്ളൂർ ഇറുമ്പയം ഇഞ്ചിക്കാലയിൽ ജോൺ കുര്യാക്കോസിന്റെ ഭാര്യ റെജിമോളു (53)ടെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ വെള്ളൂർ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 30ന് പനിയെത്തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ റെജിമോൾക്ക് കുത്തിവയ്പ്പും മരുന്നും നൽകിയിരുന്നു. പിന്നീട് കൈയിൽ നീരുവന്ന് കൈ ഉയർത്താൻ കഴിയാത്ത സ്ഥിതിവന്നതോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ വീണ്ടും എത്തിയെങ്കിലും സ്കാനിംഗ് നടത്താൻ നിർദ്ദേശിച്ചതോടെ സാമ്പത്തിക പരാധീനതമൂലം വീട്ടിലേക്ക് മടങ്ങി.
കൈയ്ക്ക് വേദന അസഹ്യമായതോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ 10ന് ചികിത്സ തേടിയ റെജിമോൾക്ക് 12ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 1.10 ഓടെ മരിച്ചു.
നിർധന കുടുംബത്തിന്റെ താങ്ങായിരുന്ന വീട്ടമ്മയുടെ അകാലത്തിലെ വിയോഗം കുടുംബത്തിന് കനത്ത പ്രഹരമായി. വൈക്കത്ത് ആശുപത്രിയിൽ നിന്നെടുത്ത കുത്തിവയ്പ്പിനെത്തുടർന്നാണ് റെജിമോൾക്ക് അസുഖം മൂർച്ഛിച്ചതെന്നും താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് വീട്ടമ്മയുടെ മരണത്തിനിടയാക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. റെജിമോളുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ഇറുമ്പയം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ:അനിത, ജോസ്മി, സിറിൾ.
Kerala
കൊല്ലം: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ യുവാവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് ആദര്‍ശ് ഭവനില്‍ ആദര്‍ശ് (30) ആണ് മരിച്ചത്.
സംഭവത്തിൽ ആദർശിന്റെ സുഹൃത്ത് സുനില്‍കുമാറി(41നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടാത്തലയിലെ സുനിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചായിരുന്നു സംഭവം.
കൊലപാതകത്തിനു ശേഷം നിര്‍മാണ തൊഴിലാളിയായ സുനിൽ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ട ആദര്‍ശും പ്രതി സുനിലും സുഹൃത്തുക്കളാണ്. ഇരുവരും പതിവായി മദ്യപിക്കാറുണ്ട്.
ഇന്നലെ ആദര്‍ശും സുനിലും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ സുനില്‍ കോടാലിക്കൈ ഉപയോഗിച്ച് ആദര്‍ശിന്റെ തലയ്ക്കടിച്ചു.
ആദര്‍ശ് തിരിച്ചടിച്ചതില്‍ പ്രകോപിതനായ സുനില്‍ കോടാലി കൊണ്ട് കഴുത്തിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് വിവരം. പുലര്‍ച്ചെയോടെയാണ് സംഭവം പുറത്തറിയുന്നത്.
NRI
ബംഗളൂരു: മലയാളി യുവതി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്.
ബംഗളൂരുവിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റാണ്. ഓഫീസിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഭർത്താവ് എസ്.എൽ. ആകർഷും ബംഗളൂരുവിൽ ജോലിചെയ്യുകയാണ്.
Kerala
മാനന്തവാടി: ജോലിക്കിടെ കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു.
മാനന്തവാടി ഒണ്ടയങ്ങാടി സ്രാമ്പിക്കല്‍ ബാപ്പു-നബീസ ദമ്പതികളുടെ മകന് സെയ്തലവിയാണ്(44)കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞയാഴ്ച പീച്ചംകോടിന് സമീപം ജോലിക്കിടെയാണ് സെയ്തലവി അപകടത്തില്‍പ്പെട്ടത്. ഭാര്യ: ഖൗലത്ത്. സഹോദരങ്ങള്‍: ഷറഫുദീന്‍, ഉമ്മു ഖുല്‍സു, ഹസീന, സുലൈഖ,ആരിഫ.
Kerala
കൊല്ലം: പുത്തൂർ മൂഴിക്കോടിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തർക്കത്തെത്തുടർന്ന് മൂഴിക്കോട് സ്വദേശി ആദർശിനെ (30) പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൂരാച്ചുണ്ട്: എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പത്തു ദിവസമായി ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. കൂരാച്ചുണ്ട് ഒടിക്കുഴി പള്ളിത്താഴത്ത് ഷൈനി ഷാജു (57) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഈ മാസം ഒന്നിനാണ് പനി കൂടിയതിനെ തുടർന്ന് കൂരാച്ചുണ്ട് സിഎച്ച്സിയിൽ വീട്ടമ്മ ചികിത്സ തേടിയത്.
തുടർന്ന് മൂന്നിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഭർത്താവ്: ഷാജു. മകൾ: അലീന. മരുമകൻ: സുനിൽ തൂങ്കുഴി. സഹോദരങ്ങൾ: ജോർജ്, സാലി, ആന്റോ. സംസ്കാരം വ്യാഴാഴ്ച ഒൻപതിന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.
Kerala
കാസർഗോഡ്: പ്രതിശ്രുത വധുവിനെയും വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസർഗോഡ് കിഴക്കേക്കര സ്വദേശിനി പി. അനുശ്രീ, കണ്ണൂര്‍ അമ്പത്തട്ട് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്.
ആദ്യം വധുവായ യുവതിയെ കര്‍ണാടകയിലെ ഹുൻസൂരില്‍ വച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്‍സൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ഇവര്‍.
പിന്നാലെയാണ് വരന് അമലിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഡിസംബര്‍ 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Kerala
കൊച്ചി: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. ങ്കമാലിയിലെ ഒരു സ്ഥാപനത്തില്‍ ഏതാനും ദിവസം മുമ്പാണ് യുവാവ് ജോലിക്ക് കയറിയത്.
മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കാരണം സ്ഥിരീകരിക്കാനാവുകയുള്ളു. യുവാവിന്റെ ബന്ധുക്കളെ പെരുമ്പാവൂര്‍ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
International
ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ നിന്ന് ലൊംബോക്കിലേയ്ക്ക് പോയ ഫെറിക്ക് തീപിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ 172 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചില യാത്രക്കാരെ കാണാതായതായും അവർക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ബാലിയിലെ പദാംഗ്ബോയി തുറമുഖത്ത് നിന്ന് ലൊംബോക്കിലെ ലെംബർ തുറമുഖത്തേക്ക് പോകുകയായിരുന്ന കെഎം പുത്രി യാസ്മിൻ എന്ന ഫെറിയിലാണ് തീപിടിത്തമുണ്ടായത്. ലൊംബോക്ക് കടലിടുക്കിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക രക്ഷാപ്രവർത്തന ഏജൻസി മേധാവി മുഹമ്മദ് ഹരിയാദി പറഞ്ഞു.
രക്ഷപ്പെടുത്തിയ 172 പേരെ ബാലിയിലെയും ലൊംബോക്കിലെയും തുറമുഖങ്ങളിലേയ്ക്ക് മാറ്റി. മരിച്ചയാൾ ഇന്തോനേഷ്യൻ പൗരനാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ ഓസ്ട്രേലിയക്കാരനാണെന്നും ബാക്കിയുള്ളവർ ഇന്തോനേഷ്യക്കാരാണെന്നും അധികൃതർ അറിയിച്ചു.
അപകടസ്ഥലത്തേക്ക് നിരവധി ബോട്ടുകൾ അയച്ച് രക്ഷാപ്രവർത്തനം നടത്തിയതായി ഹരിയാദി പറഞ്ഞു. 200ലധികം രക്ഷാപ്രവർത്തകരെയാണ് ദൗത്യത്തിനായി വിന്യസിച്ചിരിക്കുന്നത്.
ഫെറിക്ക് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഫെറിയിൽ അമിതമായി യാത്രക്കാരുണ്ടായിരുന്നോ എന്ന കാര്യവും അധികൃതർ പരിശോധിച്ചുവരികയാണ്.
Kerala
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് എരുത്തേമ്പതി വണ്ണാമട സ്വദേശികളായ ഉണ്ണിക്കൃഷ്ണന്റെയും ചിത്രയുടെയും മകൾ അശ്വിനിയാണ് (13) മരിച്ചത്.
ചിറ്റൂര്‍ ഗവണ്മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി തുടങ്ങിയത്.
പനി ബാധിച്ചതിനെ തുടർന്ന് വീട്ടുകാർ ആദ്യം കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി കൂടുതലായതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു മരണം.
Kerala
കോഴിക്കോട്: കോഴിക്കോട് ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് മരിച്ചത്.
നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അപകടം.
മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് വച്ച് ബോട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.
Kerala
കണ്ണൂർ: തലശേരിയിൽ ബിജെപി നേതാവ് ജീവനൊടുക്കിയ കേസിൽ യുത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ. എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) ആണ് അറസ്റ്റിലായത്.
ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതിശൻ (59) ജീവനൊടുക്കിയ കേസിലാണ് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതിശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ടിടിആർ പോസ്റ്റിലേക്ക് വ്യാജ നിയമനകത്തും നൽകി. ഈ മാസം ആദ്യം പണം തിരിച്ച് നൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നു. ഈ വാക്ക് വൈശാഖ് പാലിക്കാതായതോടെ രതിശൻ ജീവനൊടുക്കുകയായിരുന്നു. രതിശന്റെ ആത്മഹത്യാകുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഈ മാസം മൂന്നിനാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന് മുകളിലെ സ്വന്തം ഓഫിസ് മുറിയിൽ രതിശനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയ രതിശൻ ഓഫീസിലെത്തി ജീവനൊടുക്കുകയായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിവിധ അപേക്ഷകൾ തയാറാക്കി നൽകുകയായിരുന്നു രതിശൻ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയിരുന്നത്.
Kerala
മലപ്പുറം: വളാഞ്ചേരി വെങ്ങാട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി വള്ളൂറാൻ ഹംസയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നിനാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരിക്ക് പരിക്കേറ്റു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പോലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.
Kerala
കാസർഗോഡ്: കളക്ടറേറ്റിലെ സീനിയർ ക്ലാർക്ക് എ. ആശാലതയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ അർജുൻ പാണ്ഡ്യൻ. വിദ്യാനഗർ പോലീസിന്റെ നിലവിലുള്ള അന്വേഷണത്തിന് പുറമെയാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോട് സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. വകുപ്പുതല പരിശോധനയിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖംനോക്കാതെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ ഏഴാം തീയതി രാവിലെ പത്തരയോടെയാണ് ആശാലത ഐസ്ക്രീമിൽ എലിവിഷം (റാറ്റോൾ പേസ്റ്റ്) കലർത്തി കഴിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ചെങ്കളയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിദ്യാനഗർ പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു.
വീടിനുള്ളിലും ജോലിസ്ഥലത്തും താൻ തികച്ചും ഒറ്റപ്പെട്ടുപോയെന്ന തോന്നലും അതുണ്ടാക്കിയ കടുത്ത മാനസിക സംഘർഷവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നായിരുന്നു ആശാലത പോലീസിന് നൽകിയ മൊഴി. ആർക്കെതിരെയും തനിക്ക് പരാതികളൊന്നുമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിഷം കഴിച്ചതെന്നും ഇവർ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ഒമ്പതാം തീയതി ഉച്ചയോടെ മരിച്ചിരുന്നു. കഴിഞ്ഞ മേയ് മാസം മുതലാണ് ഇവർ കളക്ടറേറ്റിലെ എൻഡോസൾഫാൻ സ്പെഷ്യൽ സെല്ലിൽ ജോലി ചെയ്തുവന്നിരുന്നത്. അവിടെയും വളരെ ആത്മാർഥതയോടെയും മികച്ച രീതിയിലുമായിരുന്നു ആശാലതയുടെ ഔദ്യോഗിക സേവനമെന്നാണ് സഹപ്രവർത്തകരും ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ - 1056, 0471- 2552056
Kerala
കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനു പിന്നാലെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഡിഎംഒയ്ക്കെതിരേ പരാതിയുമായി ബന്ധുക്കൾ. ചൊക്ലി എഫ്എച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വടകര മേപ്പയിൽ സ്വദേശിനി ദീപലേഖ (51) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർക്കെതിരെ പരാതിയുയരുന്നത്.
ദീപലേഖയുടെ ശാരീരികാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഗണിച്ചില്ലെന്നും ബോധപൂർവം സ്ഥലംമാറ്റുകയുമായിരുന്നുവെന്നാണ് ആരോപണം. മരണം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും എൻജിഒ യൂണിയനും ആരോഗ്യമന്ത്രിക്ക് പരാതി നൽകും.
കഴിഞ്ഞ ഫെബ്രുവരിയിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ മൂന്നുമാസം ചികിത്സയിലായിരുന്ന ദീപലേഖ അടുത്തിടെയാണ് അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. പുതിയ സർക്കാർ വന്നശേഷമുള്ള സ്ഥലംമാറ്റത്തിനുള്ള കരടു പട്ടികയിൽ ദീപലേഖയുമുണ്ടായിരുന്നു. മട്ടന്നൂർ ആരോഗ്യകേന്ദ്രത്തിലേക്കായിരുന്നു മാറ്റം. എന്നാൽ, ആരോഗ്യപ്രശ്നം പരിഗണിച്ച് ചൊക്ലിയിൽ തന്നെ തുടരാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ, പിണറായിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
സ്ഥലംമാറ്റത്തിൽ ദീപലേഖ മനോവിഷമത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സ്ഥലംമാറ്റത്തിനുള്ള മനോവിഷമമാണ് മരണകാരണമെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തിങ്കളാഴ്ച കണ്ണൂർ ഡിഎംഒ ഓഫീസ് ഉപരോധിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപലേഖ കുഴഞ്ഞുവീണത്. ഉടൻ ചൊക്ലിയിലെ ക്ലിനിക്കിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചൊക്ലി എഫ്എച്ച്സിയിൽ പൊതുദർശനത്തിന് ശേഷം വടകര മേപ്പയിലെ ഐപിഎം അക്കാദമിക്ക് സമീപമുള്ള വീട്ടിലെത്തിച്ച് 12മുതൽ 1.30 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
നാടകപ്രവർത്തകനും നടനുമായ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ്. രാഘവൻ-ഡയാന പേൾ ദന്പതികളുടെ മകളാണ്. അമലു എസ്. ലക്ഷ്മി മകളാണ്.
International
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. 570 ഓളം പേർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉണ്ടായ ഭൂചലനം കൊളംബിയയെയും അയൽരാജ്യമായ ഇക്വഡോറിനെയും നടുക്കി.
തകർന്നുവീണ നൂറുകണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചന നൽകി.
Kerala
വിഴിഞ്ഞം: മത്സ്യബന്ധനത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പൂന്തുറ ഫിഡസ് സെന്ററിന് സമീപം വിനിതാ നിവാസിൽ യോഹന്നാൻ(56) ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം.
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് യോഹന്നാൻ വള്ളത്തിൽ കുഴഞ്ഞുവീണത്. ഇതേതുടർന്ന് വിഴിഞ്ഞം ചൗക്കഭാഗത്തേക്ക് എത്തിച്ചശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിഴിഞ്ഞം കോസ്റ്റൽ പോലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
International
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 70 കടന്നു. തിങ്കളാഴ്ച ഉണ്ടായ ഈ ഭൂചലനം കൊളംബിയയെയും അയൽരാജ്യമായ ഇക്വഡോറിനെയും നടുക്കി.
ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രകമ്പനത്തെ തുടർന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും ജനങ്ങൾ പരിഭ്രാന്തരായി വീടുകൾക്കും ഓഫീസുകൾക്കും പുറത്തേക്ക് ഓടിയിറങ്ങി.
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന സാൻ ജോസ് ഡെൽ പാൽമർ എന്ന പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി യുഎസ്ജിഎസ് കണ്ടെത്തിയിരിക്കുന്നത്.
കൊളംബിയയ്ക്കും ഇക്വഡോറിനും പുറമെ വടക്ക് പനാമ വരെയും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ആഘാതം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
Kerala
കൊല്ലം: വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. കൊല്ലം പരവൂർ പുത്തൻകുളത്തുണ്ടായ സംഭവത്തിൽ പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തിയെങ്കിലും വീടിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
International
മോസ്കോ: റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ന്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു.
റഷ്യയിലെ ഏറ്റവും അത്യാധുനിക എണ്ണശുദ്ധീകരണ ശാലകളിൽ ഒന്നായ ടാനെക്കോ ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് റിഫൈനറിക്ക് മുകളിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ടാറ്റ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടാനെക്കോ റിഫൈനറി റഷ്യയുടെ പ്രധാന ഇന്ധന സ്രോതസ്സുകളിലൊന്നാണ്. 2024-ൽ 1.7 കോടി ടൺ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച ഈ പ്ലാന്റിൽ നിന്ന് 27 ലക്ഷം ടൺ പെട്രോളും 85 ലക്ഷം ടൺ ഡീസലും ഉത്പാദിപ്പിച്ചിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ യുക്രൈൻ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. റഷ്യയിൽ ഇന്ധനക്ഷാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രൈന്റെ നടപടിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടെങ്കിലും നിലവിൽ പ്രശ്നങ്ങൾ പരിഹരിച്ചതായാണ് റഷ്യൻ അധികൃതരുടെ വിശദീകരണം.
Kerala
മലപ്പുറം: തിരൂരിൽ വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചു കൊന്നു. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധ(65) നാണ് മരിച്ചത്.
മകൻ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൻ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
പരിക്കേറ്റ വേലായുധനെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉണ്ണികൃഷ്ണനും വേലായുധനും മാത്രമാണ് ടാർപോളിൻകൊണ്ട് മറച്ച ഷെഡിൽ താമസിച്ചുവന്നത്. ഭാര്യ: രാധ. മറ്റു മക്കൾ: ജിതേഷ്, ജീന.
Kerala
കോതമംഗലം: ബക്കറ്റിലെ ചൂട് വെള്ളം മറിഞ്ഞ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു-എൽബി ദമ്പതിമാരുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്.
അണുബാധയെ തുടർന്നാണ് ബിൽഗ മറിയം ലിജു മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു അപകടം. കുട്ടിയെ കുളിപ്പിക്കാനായി ബക്കറ്റിൽ ചൂട് വെള്ളം വച്ചിരുന്നു. അമ്മ മാറിയ സമയത്ത് കുട്ടി ബക്കറ്റിൽ പിടിച്ചതോടെ അത് അബദ്ധത്തിൽ മറിഞ്ഞ് ചൂട് വെള്ളം ദേഹത്ത് വീഴുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ കഴിഞ്ഞെങ്കിലും പിന്നീട് അണുബാധയുണ്ടായി. ഞായറാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.
Kerala
പാലക്കാട്: തമിഴ്നാട് അതിർത്തിയായ അടപ്പാടി മുള്ളിയിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 500 അടി താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്.
തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു അപകടമുണ്ടായത്. അതിർത്തി മേഖലയായ മുള്ളിയിൽ പുല്ലൂർപുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്.
റോഡരികിലെ പാറയിൽ ഇടിച്ച് കാർ കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് കേരള പോലീസാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുഴകടന്ന് മുക്കാൽ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്.
National
ധാർ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ കണ്ടെയ്നർ ട്രക്കും കാറും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. ബഡ്നാവർ ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെ പഞ്ചക് വസയ്ക്ക് സമീപം ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഉജ്ജയ്നിൽ നിന്ന് വരികയായിരുന്ന കണ്ടെയ്നർ കാറിലിടിക്കുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പരുൾ ബെലാപുർകർ പറഞ്ഞു.
മരിച്ചവർ ഗുജറാത്ത് സ്വദേശികളാണെന്നും കണ്ടെയ്നർ ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും.
ഹൈക്കോടതി ഇടപെടലിന് പിന്നാലെ നിയോഗിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. നിതിന്റെ മാതാപിതാക്കളുടേയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയാണ് എടുക്കുന്നത്.
പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലുണ്ടായ വീഴ്ചയില്‍ നേരത്തെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. റാമിനെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും കോടതി വിട്ടയച്ചതില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തലുണ്ടായി. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐ ജി അജിത ബീഗത്തിന് ചുമതല നല്‍കിയത്.
District News
എടത്വ: അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടതിനിടെ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ കറുത്തേരിൽ കെ.വി. മോഹനൻ (63) ആണ് മരിച്ചത്.
ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വാസോച്ഛ്വാസം നിലനിർത്തിയിരുന്നത്. വെള്ളപ്പൊക്കത്തെത്തുടർന്ന് വൈദ്യുതി വിതരണം നിലച്ചതോടെ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതായി പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് അറിയിച്ചു. തുടർന്ന് ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളപ്പൊക്കത്തെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ ഒഴിവില്ലാത്തതിനാലും വീട്ടുവളപ്പിൽ വെള്ളക്കെട്ട് തുടരുന്നതിനാലും പ്രത്യേക സജ്ജീകരണം ഒരുക്കി ഇന്ന് രാവിലെ 11ന് സംസ്കാരം നടത്തും. ഭാര്യ: രത്നമ്മ. മക്കൾ: മോനിഷ, മനീഷ, മോഹിത്. മരുമകൻ: ജോബി.
District News
എടത്വ: മീൻ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു. ചങ്ങങ്കരി ആമ്പക്കാട്ട് മത്തായി തോമസ് (തങ്കച്ചൻ-67) ആണ് മരിച്ചത്. മീൻ പിടിക്കാനായി ഉച്ചകഴിഞ്ഞ് മൂന്നിന് വലയുമായി വീട്ടിൽനിന്ന് വള്ളത്തിൽ പോയതായിരുന്നു.
വൈകിട്ട് അഞ്ചോടെ കണിയാംകടവ് പാടശേഖരത്തിലൂടെ വള്ളത്തിൽ പോയവരാണ് വള്ളം മറിഞ്ഞ് തങ്കച്ചൻ വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. ഇവർ തങ്കച്ചനെ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: വത്സമ്മ എടത്വ പള്ളിച്ചിറ കുടുംബാംഗമാണ്. മക്കൾ: ഷിനോജ്, ഷിന്റു ഷിബിൻ. മരുമക്കൾ: റീന പന്തീരുപറയിൽ (വിരുപാല), ബോബി തെക്കേതലയ്ക്കൽ നന്നാട്ട് (പച്ച - ചെക്കിടിക്കാട്), ബെറ്റി തെക്കേടം (എടത്വ).
National
അമരാവതി: ആന്ധ്രാപ്രദേശിൽ ബിടെക് വിദ്യാർഥിനിയെ സഹപാഠിയായ കാമുകൻ കുത്തിക്കൊന്നു. പൽനാട് ജില്ലയിലെ കാരമ്പുടി മണ്ഡലത്തിൽ ചിന്തപ്പള്ളിക്ക് സമീപമാണ് സംഭവം നടന്നത്.
ഗുണ്ടൂരിലെ ഒരു സ്വകാര്യ കോളജിലെ ബിടെക് വിദ്യാർഥികളായ ബാല സൈദുലുവും യുവതിയും കുറച്ചുകാലമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പ്രതി വെള്ളിയാഴ്ച രാവിലെ പെൺകുട്ടിയെ ചിന്തപ്പള്ളിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ സൈദുലു പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കാമുകി തന്നിൽ നിന്ന് അകന്നുപോകുകയാണെന്ന സൈദുലുവിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
കാരമ്പുടി മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ആളാണ് ബാല സൈദുലു. കൊല്ലപ്പെട്ട പെൺകുട്ടി പൽനാട് ജില്ലയിലെ ചിലകലൂരിപേട്ട് സ്വദേശിനിയാണ്.