x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷെൽട്ടറിലെ അതിജീവനം: യുദ്ധഭീതിക്കിടയിലും തളരാതെ ഒരു ഇന്ത്യൻ കുടുംബം


Published: March 2, 2026 11:44 PM IST | Updated: March 2, 2026 11:44 PM IST

പശ്ചിമേഷ്യയിൽ യുദ്ധത്തിന്‍റെ കനൽ ആളിക്കത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശനിയാഴ്ച ഇസ്രയേലിലുടനീളം മുഴങ്ങിക്കേട്ട മിസൈൽ മുന്നറിയിപ്പ് സൈറണുകൾ ഒരു വലിയ പ്രാദേശിക യുദ്ധത്തിന്‍റെ തുടക്കമാണോ എന്ന ആശങ്ക ലോകമെമ്പാടും പടർത്തിയിരിക്കുകയാണ്.

ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലകളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാൻ ശക്തമായ തിരിച്ചടി ആരംഭിച്ചത്.

ഈ ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതോടെ മേഖലയിലെ സാഹചര്യം നിയന്ത്രണാതീതമായി മാറി.

ഇതിന് മറുപടിയായി ചരിത്രത്തിലെ ഏറ്റവും ഭീകരമായ സൈനിക നീക്കം നടത്തുമെന്ന് ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചതോടെ ഇസ്രയേൽ ഒട്ടുമിക്ക നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലക്ഷക്കണക്കിന് സാധാരണക്കാരാണ് മിസൈൽ ഭീഷണിയെത്തുടർന്ന് ഷെൽട്ടറുകളിലേക്ക് മാറിയത്. ഇസ്രയേലിലെ ബീർഷെബയിൽ താമസിക്കുന്ന ഒഡീഷ സ്വദേശിനിയായ ശാസ്ത്രജ്ഞ സുസ്മിത മുഡുലി ബാരോണിന്‍റെയും കുടുംബത്തിന്‍റെയും അനുഭവം ഈ ദുരന്തമുഖത്തെ അതിജീവനത്തിന്‍റെ നേർക്കാഴ്ചയാകുന്നു.

തന്‍റെ രണ്ട് മക്കളോടും ഭർത്താവിനോടുമൊപ്പം ഷെൽട്ടറിനുള്ളിൽ കഴിയുന്ന ദൃശ്യങ്ങൾ അവർ ലോകവുമായി പങ്കുവെച്ചു. പുറത്ത് മിസൈലുകൾ ആകാശത്ത് തകർക്കപ്പെടുമ്പോഴും ഉള്ളിൽ കുടുംബത്തോടൊപ്പം ഒരുമിച്ചിരിക്കുന്നതാണ് തന്‍റെ കരുത്തെന്ന് അവർ കുറിച്ചു.

ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമായി ഇടുങ്ങിയ ഷെൽട്ടറുകളിൽ കഴിയുന്ന ആയിരക്കണക്കിന് പ്രവാസികളുടെ പ്രതിനിധിയാണ് ഈ ശാസ്ത്രജ്ഞ. യുദ്ധത്തിന്‍റെ ആഘാതം ഇസ്രയേലിലും ഇറാനിലും മാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം.

കഴിഞ്ഞ രണ്ട് ദിവസമായി ഗൾഫ് രാജ്യങ്ങളിലുടനീളം വലിയ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ഇറാന്‍റെ മിസൈൽ പതിച്ച് മൂന്ന് പേർക്ക് ജീവൻ നഷ്ടമായതായാണ് വിവരം.

ദുബായ്, മനാമ, ദോഹ തുടങ്ങിയ പ്രധാന നഗരങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. കുവൈറ്റിലും ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സാധാരണയായി സമാധാന ചർച്ചകൾക്ക് വേദിയാകാറുള്ള ഒമാൻ പോലും ഈ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടില്ല. ഒമാനിലെ ദുഖം തുറമുഖത്ത് നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റത് സ്ഥിതിഗതികൾ എത്രത്തോളം സങ്കീർണമാണെന്ന് വ്യക്തമാക്കുന്നു.

അമേരിക്കൻ സൈനിക താവളങ്ങളെയും ഇസ്രായേൽ നഗരങ്ങളെയും ലക്ഷ്യമിട്ട് വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ തടയാൻ ഇസ്രായേൽ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, മേഖലയിലെ സമാധാനം പൂർണമായും തകർന്നിരിക്കുകയാണ്.

വൻശക്തികൾ നേരിട്ട് ഏറ്റുമുട്ടുന്ന ഈ സാഹചര്യം ആഗോള സാമ്പത്തിക രംഗത്തെയും പ്രവാസികളുടെ സുരക്ഷയെയും ഒരുപോലെ ബാധിക്കുമെന്നുറപ്പാണ്.

Tags : BreakingNews MiddleEastConflict IsraelIranWar GlobalNews Geopolitics

Recent News

Corehub Up