x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മനുഷ്യത്വം മരവിക്കുന്ന കാഴ്ച; മുംബൈയിൽ രണ്ടര മാസം പ്രായമുള്ള നായ്ക്കുട്ടിയെ പീഡിപ്പിച്ച നരാധമൻ പിടിയിൽ


Published: January 21, 2026 06:51 PM IST | Updated: January 21, 2026 06:51 PM IST

മുംബൈയിലെ മലാഡ് ഈസ്റ്റിൽ മനംമടുപ്പിക്കുന്ന ക്രൂരതയ്ക്കിരയായ നായ്ക്കുട്ടിയുടെ വാർത്ത ഇന്ന് കേരളത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത് കുരാർ വില്ലേജിലെ ഒരു പൊതുശൗചാലയത്തിലാണ്.

കേവലം രണ്ടര മാസം മാത്രം പ്രായമുള്ള മിണ്ടാപ്രാണിയോട് 20 -കാരനായ യുവാവ് കാട്ടിയ വൈകൃതങ്ങൾ പുറംലോകമറിഞ്ഞത് 'പാൽ' ഫൗണ്ടേഷൻ എന്ന മൃഗസംരക്ഷണ സംഘടനയുടെ ഇടപെടലിലൂടെയാണ്.

നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത പ്രതിയെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്.

സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സമൂഹത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

സംശയാസ്പദമായ സാഹചര്യത്തിൽ ശൗചാലയത്തിനുള്ളിൽ കയറി വാതിലടച്ച പ്രതിയോട് പുറത്തിറങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ആദ്യം വഴങ്ങിയില്ല. തുടർന്ന് ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് വിവരിക്കാനാവാത്ത ക്രൂരതകൾക്ക് അവിടെ സാക്ഷ്യം വഹിക്കേണ്ടി വന്നത്.

പിടികൂടുമ്പോൾ അർദ്ധനഗ്നനായിരുന്ന പ്രതിയെ രോഷാകുലരായ നാട്ടുകാരുടെ ഇടയിലൂടെയാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. രക്ഷപ്പെടുത്തിയ ഉടൻ തന്നെ നായ്ക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മൃഗാശുപത്രിയിൽ എത്തിച്ചു.

നിലവിൽ ആന്തരികമായ പരിക്കുകളോടെ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന നായ്ക്കുട്ടിയുടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.

ഭാരതീയ ന്യായ സംഹിതയിലെയും മൃഗസംരക്ഷണ നിയമങ്ങളിലെയും കർശനമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മൃഗങ്ങളോട് ഇത്തരം നീചമായ പ്രവൃത്തികൾ ചെയ്യുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്.

Tags : Mumbai Malad KurarVillage Maharashtra MumbaiDiaries

Recent News

Corehub Up