x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്ന് ക്ലാസ് മുറിയിൽ ഗുരുനാഥൻ, ഇന്ന് ക്ലിനിക്കിൽ രോഗി; ഒരു ഡോക്ടറുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷം


Published: March 19, 2026 05:56 PM IST | Updated: March 19, 2026 05:56 PM IST

വർഷങ്ങൾക്കുശേഷം തന്‍റെ ഗുരുനാഥനെ ഒരു രോഗിയുടെ രൂപത്തിൽ തന്‍റെ ക്ലിനിക്കിൽ കണ്ടുമുട്ടിയ ഡോക്ടർ പ്രതിഭ നിഖർ ജുനേജയുടെ ഹൃദയസ്പർശിയായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഗുജറാത്തിലെ ജാംനഗറിലുള്ള എംപി ഷാ മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോക്ടർ ബി.ഡി. ഗുപ്തയാണ്, ഒരിക്കൽ തന്‍റെ മുൻപിൽ അറിവ് തേടിയിരുന്ന ശിഷ്യയുടെ അരികിലേക്ക് ഇന്ന് ചികിത്സ തേടിയെത്തിയത്.

മെഡിക്കൽ പഠനകാലത്ത് തനിക്ക് വഴികാട്ടിയായ അധ്യാപകൻ തന്നെ വിശ്വസിച്ച് ചികിത്സയ്ക്കായി എത്തിയത് ഒരു ഡോക്ടർ എന്ന നിലയിൽ തനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണെന്ന് ഡോക്ടർ പ്രതിഭ കുറിച്ചു.

ക്ലിനിക്കിലെ തിരക്കിട്ട ഒരു സാധാരണ ദിവസമായിരുന്നു അതെങ്കിലും ഡോക്ടർ ബി.ഡി. ഗുപ്തയുടെ വരവ് ആ നിമിഷത്തെ ഏറെ വൈകാരികമാക്കി മാറ്റി.

തന്നെ ഇത്രത്തോളം വളർത്തിയെടുത്ത കൈകൾക്ക് മുന്നിൽ ഇന്ന് തന്‍റെ അറിവ് പ്രയോഗിക്കാൻ സാധിച്ചത് ഒരു നിയോഗമായാണ് അവർ കാണുന്നത്.

ഗുരുവിനെ ചികിത്സിക്കാൻ സാധിച്ചതിലൂടെ തന്‍റെ കരിയർ ഒരു പൂർണതയിൽ എത്തിയെന്നും, അധ്യാപകർ നൽകുന്ന ഇത്തരം വിശ്വാസമാണ് വൈദ്യശാസ്ത്രം ഒരു തൊഴിലിനപ്പുറം വലിയൊരു ഉത്തരവാദിത്തമാണെന്ന് തന്നെ ഓർമ്മിപ്പിക്കുന്നതെന്നും അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഈ അപൂർവ്വ നിമിഷം പങ്കുവെച്ചുകൊണ്ട് ഡോക്ടർ പ്രതിഭ കുറിച്ച വാക്കുകൾ ആയിരക്കണക്കിന് ആളുകളുടെ ശ്രദ്ധയാകർഷിച്ചു.

ഗുരുശിഷ്യ ബന്ധത്തിന്‍റെ പവിത്രതയെ കുറിച്ചും പഴയ തലമുറയിലെ അധ്യാപകർ പുതിയ തലമുറയിലെ ഡോക്ടർമാരിൽ അർപ്പിക്കുന്ന വിശ്വാസത്തെ കുറിച്ചും നിരവധി പേർ പോസ്റ്റിന് താഴെ കമന്‍റുകൾ രേഖപ്പെടുത്തി.

ഒരിക്കൽ നമ്മെ പഠിപ്പിച്ചവർക്ക് മുന്നിൽ അവർക്ക് മരുന്ന് എങ്ങനെ കഴിക്കണം എന്ന് പറഞ്ഞു കൊടുക്കേണ്ടി വരുന്ന സാഹചര്യം ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം അഭിമാനവും ഒപ്പം വിനയവും തോന്നിക്കുന്ന നിമിഷമാണെന്നായിരുന്നു പലരുടെയും അഭിപ്രായം.

വിരമിച്ച ശേഷം തന്‍റെ ശിഷ്യയുടെ കഴിവിലും അറിവിലും വിശ്വസിച്ച് അവിടെയെത്തിയ ഡോക്ടർ ബി.ഡി. ഗുപ്തയുടെ മാതൃകയും ഏറെ പ്രശംസിക്കപ്പെടുന്നു.

Tags : DoctorLife GuruShishya EmotionalMoment MedicalCollege Inspiration

Recent News

Corehub Up