വിജയപ്രതീക്ഷയിൽ സ്ഥാനാർഥികൾ
Saturday, April 27, 2024 3:50 AM IST
തൊടുപുഴ: വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇടുക്കി ലോക്സഭ മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാർഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബൂത്തുകൾ സന്ദർശിക്കുന്ന വേളയിലും വിജയ പ്രതീക്ഷയിലാണ് സ്ഥാനാർഥികൾ പ്രവർത്തകരെയും വോട്ടർമാരെയും നേരിൽക്കണ്ടത്.

വിജയം ആവർത്തിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഡീൻ പറയുന്പോൾ ഇത്തവണ ജില്ലയിലെ ജനങ്ങൾ തനിക്കനുകൂലമായി വിധിയെഴുതുമെന്ന് ജോയ്സ് ജോർജും നില മെച്ചപ്പെടുത്തുമെന്ന് സംഗീത വിജയനും പറയുന്നു.

ഡീൻ കുര്യാക്കോസ് (യുഡിഎഫ്)

വിജയം സുനിശ്ചിതമാണ്. ഇന്ത്യ രാജ്യത്തിന്‍റെ ഐക്യവും മതേതരത്വവും സംരക്ഷിക്കാനാണ് ഇടുക്കി ജനത വോട്ട് ചെയ്തത്. കർഷകരെയും മലയോര ജനതയെയും ദ്രോഹിച്ച സംസ്ഥാന സർക്കാരിനെതിരേയുള്ള പൊതു വികാരം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.

സാധാരണക്കാരായ ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ എന്നിവരോട് ചേർന്ന് നിൽക്കുന്ന ഒരു സർക്കാർ വരണമെന്ന് ജനം ആഗ്രഹിച്ചിട്ടുണ്ട്.ചരിത്രത്തിലെ തന്നെ മികച്ച ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. നല്ല ആൾക്കൂട്ടം പ്രചാരണ സമയത്ത് സ്വീകരണ കേന്ദ്രങ്ങളിൽ ഉണ്ടായി എന്നത് ഇതിന്‍റെ തെളിവാണ്.

സംഗീത വിശ്വനാഥൻ (എൻഡിഎ)

മണ്ഡലത്തിൽ എല്ലാ മേഖലയിലും എത്തിച്ചേരാൻ സാധിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ പ്രവർത്തകർ മികച്ച ആത്മവിശ്വാസത്തിലാണ്. ഇടുക്കിയിൽ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും അനുകൂലമായി വോട്ടു ചെയ്ത പല ആളുകളും ഇത്തവണ എൻഡിഎയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്.

നരേന്ദ്ര മോദി സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസന കാഴ്ചപ്പാടും ഗുണകരമാകും. രാവിലെ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശിച്ചു. വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.