രാജാക്കാട്ട് സ്നേഹഭവനത്തിന്‍റെ താക്കോൽദാനം നടത്തി
Monday, April 29, 2024 3:26 AM IST
രാജാക്കാട്: നിർധന കുടുംബത്തിനായി സുമനസുകൾ കനിഞ്ഞപ്പോൾ കള്ളിമാലി വാരിയത്ത് രാജൻ-വത്സ ദമ്പതികൾക്കും രണ്ടു പെൺമക്കൾക്കുമായി മനോഹരമായ വീട് ഒരുങ്ങി. രാജാക്കാട് മരിയൻ ചാരിറ്റബിൾ ട്രസ്റ്റ്, രാജാക്കാട് വൈസ് മെൻസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ 750 ചുതുരശ്ര അടി വലിപ്പത്തിൽ നിർമാണം പൂർത്തിയാക്കിയ വീടിന്‍റെ താക്കോൽദാനം നടത്തി.

ഭവനം നിർമിക്കാൻ മാർഗമില്ലാതെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവരുടെ അവസ്ഥ നേരിൽക്കണ്ട ട്രസ്റ്റ് ഭാരവാഹികൾ വൈസ് മെൻസ് ക്ലബ്ബിന്‍റെ സഹകരണത്തോടെ വീടു നിർമിച്ചു നൽകുകയായിരുന്നു.

മൂന്നു മാസം കൊണ്ടാണ് മനോഹരമായ വീടിന്‍റെ നിർമാണം പൂർത്തിയാക്കിയത്. സുമനസ്സുകളുടെ സഹായം കൊണ്ട് നിരവധി ഭവനങ്ങൾ നിർമിച്ചു നൽകാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും 2018ൽ എട്ടുപേർ ചേർന്നു രൂപം നൽകിയ ട്രസ്റ്റിന് സാധിച്ചു.

ഭവനാങ്കണത്തിൽ നടന്ന ചടങ്ങിൽ രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സതി ഉദ്ഘാടനം നിർവഹിച്ചു. വൈസ്മെൻ ഇന്‍റർനാഷണൽ ഡിസ്ട്രിക്‌ട് ഗവർണർ ലൈജു ഫിലിപ്പ്, മരിയൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ് ബെന്നി പാലക്കാട്ട് എന്നിവർ ചേർന്ന് താക്കോൽദാനം നിർവഹിച്ചു.

വൈസ് മെൻ ക്ലബ് പ്രസിഡന്‍റ് ടി.എസ്. ബോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഉഷ മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ദീപ പ്രകാശ്, ടി.കെ. സുജിത്, വൈസ്മെൻ ഭാരവാഹികളായ വി.സി. ജോൺസൺ, ഡോ. ബിജു മാന്തറയ്ക്കൽ, ബേബിച്ചൻ നിധീരിക്കൽ, ട്രസ്റ്റ് സെക്രട്ടറി ബാബു കൊച്ചുപുരയ്ക്കൽ,

മർച്ചന്‍റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സജിമോൻ ജോസഫ്, പ്രസ് ക്ലബ് പ്രസിഡന്‍റ് ടൈറ്റസ് ജേക്കബ്, ക്ലബ് ചാർട്ടർ പ്രസിഡന്‍റ് കെ.ആർ. നാരായണൻ, ക്ലബ് സെക്രട്ടറി ബിനോയ് ജോസഫ്, മുൻ പ്രസിഡന്‍റ് എ.കെ. ഷാജി, ബിനോ മേമുറി എന്നിവർ പ്രസംഗിച്ചു. കോൺട്രാക്‌ടർ തോമസ് ടി. തോമസിനെ ചടങ്ങിൽ ആദരിച്ചു.