അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒരു വർഷം
Monday, April 29, 2024 3:26 AM IST
രാജകുമാരി: അരിക്കൊമ്പൻ എന്ന ഒറ്റയാനെ നാടുകടത്തിയിട്ട് ഇന്ന് ഒരു വർഷം. 2023 ഏപ്രിൽ 29നാണ് ആ വലിയ ദൗത്യം നടന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വിവിധ ജനവാസമേഖലകളിൽ ഭീതി പരത്തിയ ഒറ്റയാനായിരുന്നു അരി കൊമ്പൻ.

ചിന്നക്കനാൽ സിമന്‍റ് പാലത്തുനിന്ന് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ ഈ മേഖലയിൽനിന്ന് ആദ്യം മാറ്റിയത് പെരിയാർ കടുവാ സങ്കേതത്തിലേക്ക് ആയിരുന്നു. നാലു ദിവസങ്ങൾക്ക് ശേഷം ആന തമിഴ്നാട് കമ്പത്ത് ജനവാസ മേഖലകളിൽ ഇറങ്ങി ഭീതി പരത്തി. ഇതിനിടെ വഴിയാത്രക്കാരനെ ആക്രമിച്ചു, ആൾ മരിക്കുകയും ചെയ്തു.

ഇതെത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ച് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി തിരുനെൽവേലി ജില്ലയിലെ കോതയാർ വനമേഖലയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ഇതേ വനമേഖലയിലാണ് ചിന്നക്കനാൽ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനുള്ളത്.

ദൗത്യസംഘം മാസങ്ങളോളം ചിന്നക്കനാൽ മേഖലയിൽ താമസിച്ച് നാലോളം കുങ്കിയാനകളുടെ സഹായത്തോടുകൂടിയാണ് ദൗത്യം പൂർത്തീകരിച്ചത്. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ലോക വെറ്ററിനറി ദിനത്തിൽ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു.

ഇന്നും ചിന്നക്കനാൽ മേഖല അരിക്കൊമ്പൻ എന്ന കാട്ടാനയുടെ വിഹാര കേന്ദ്രം എന്ന നിലയിൽ നിരവധി സഞ്ചാരികൾ എത്തുന്ന പ്രദേശമാണ്. ദൗത്യം പൂർത്തീകരിച്ച ചിന്നക്കനാൽ സിമന്‍റ്് പാലം മേഖലയിലും സഞ്ചാരികൾ എത്താറുണ്ട്. കാട്ടാനയെ പിടികൂടി ആനിമൽ ആംബുലൻസിൽ കയറ്റി കൊണ്ടുപോയ കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ചിന്നക്കനാൽ ആനയിറങ്ങൽ മേഖലയിലെ സുന്ദരമായ വഴി സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

അരിക്കൊമ്പൻ പോയതിനുശേഷം ഈ മേഖലയിൽ കാട്ടാന ആക്രമണങ്ങൾ നന്നേ കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ മേഖലയിൽ വീണ്ടും കാട്ടാനശല്യം വർധിച്ചിരിക്കുകയാണ്. ഇതിനിടയിൽ രണ്ടുപേരുടെ ജീവനും കാട്ടാന എടുത്തു. പന്നിയാർ സ്വദേശിനി പരിമളവും ചിന്നക്കനാൽ സ്വദേശി സൗന്ദർ രാജയുമാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.

അരിക്കൊമ്പനു ശേഷം ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും ആണ് ഈ മേഖലയിൽ ഇപ്പോൾ ഭീതി വിതയ്ക്കുന്നത്. ഇരുപതോളം കാട്ടാനകളാണ് ചിന്നക്കനാൽ മേഖലയിൽ ഇപ്പോഴുള്ളത്.

അരിക്കൊമ്പൻ സ്ഥിരമായി ആക്രമിച്ച് അരി എടുത്തിരുന്ന പന്നിയാറിലെ റേഷൻ കടയ്ക്ക് വൈദ്യുതി വേലി നിർമിച്ചു സംരക്ഷണം ഒരുക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ നാളുകളിൽ ചക്കക്കൊമ്പൻ ഈ റേഷൻ കട ആക്രമിച്ച് അരി എടുത്തു തിന്നിരുന്നു. റേഷൻകടയുടെ ഭിത്തിയും ഭാഗികമായി നശിപ്പിക്കപ്പെട്ടു.

സ്പെഷൽ ആർആർടി സംഘം ചിന്നക്കനാൽ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ നിരീക്ഷണത്തെത്തുടർന്നുള്ള നിർദേശങ്ങളിലാണ് ഈ മേഖലയിലെ ജനങ്ങളുടെ ജീവിതം സുഗമമായി ഇപ്പോൾ പോകുന്നത്.