മഞ്ഞുമാവിൽ കണ്ടതും പുലി തന്നെ: കൂട് പൊട്ടൻപ്ലാവിലേക്ക് മാറ്റും
Monday, April 29, 2024 11:21 PM IST
തൊടുപുഴ: പുലിയുടെ സാന്നിധ്യം കൂടുതൽ ഭാഗങ്ങളിൽ സ്ഥിരീകരിച്ചതോടെ തൊടുപുഴ ഉൾപ്പെടെ വിവിധ മേഖലകൾ അതീവ ആശങ്കയിൽ. തൊടുപുഴ നഗരസഭയുടെ 30-ാം വാർഡിലുൾപ്പെടുന്ന പാറക്കടവ് മഞ്ഞുമാവ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസമാണ് ഇവിടെ പുലിയെ കണ്ടതായി വിവരം ലഭിച്ചത്. പിന്നീട് മേഖലയിൽ പരിശോധന നടത്തിയ വനംവകുപ്പ് അധികൃതരാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിനിടെ ഇല്ലിചാരിയിൽ സ്ഥാപിച്ചിരിക്കുന്ന കൂട് മാറ്റി സ്ഥാപിക്കാനുള്ള നീക്കവും ആരംഭിച്ചു.

കരിങ്കുന്നം ഇല്ലിചാരിയിലെ കാമറയിൽ പതിഞ്ഞ പുലി തന്നെയാണ് മഞ്ഞുമാവിലും എത്തിയതെന്നാണ് നിഗമനം.

തെറ്റായ വിവരം പ്രചരിപ്പിക്കരുത്: നഗരസഭാ ചെയർമാൻ

തൊടുപുഴ: പട്ടയംകവലയിൽ പുലിയിറങ്ങിയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്ന് തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്.

മറ്റേതോ സംസ്ഥാനത്ത് പുലി നായക്കൂടിന് സമീപമെത്തിയതും നായ ബഹളം ഉണ്ടാക്കുന്നതുമായ വീഡിയോയാണ് പ്രചരിക്കുന്നത്. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ അധികൃതർ നടപടിയെടുക്കണം.

നിലവിൽ കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി, തൊടുപുഴ നഗരസഭയിലെ മഞ്ഞുമാവ്, പാറക്കടവ്, കോടന്പാറ എന്നീ പ്രദേശങ്ങളിലെ വിജന സ്ഥലങ്ങളിലാണ് പുലിയെ കണ്ടതായി പരിസരവാസികൾ പറഞ്ഞിട്ടുള്ളത്. ഇല്ലിചാരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടാൻ കൂടും വിവിധയിടങ്ങളിൽ കാമറയും സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ ആശങ്കയിലാക്കരുത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നഗരസഭയിലെ മറ്റിടങ്ങളിലുള്ളവർ ഭയപ്പെടേണ്ടതില്ലന്നും ചെയർമാൻ പറഞ്ഞു.