പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 106 വർഷം തടവ്
Monday, April 29, 2024 11:21 PM IST
തൊടുപുഴ: ബുദ്ധിമാന്ദ്യമുള്ള 15 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മാതാവിന്‍റെ സുഹൃത്തിന് 106 വർഷം കഠിന തടവും 2,60,000 രൂപ പിഴയും ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി പോക്സോ ജഡ്ജി പി.എ. സിറാജുദ്ദീൻ വിധിച്ചു.
തൃശൂർ ചേലക്കര പുലാക്കോട് വാക്കട വീട്ടിൽ പത്മനാഭൻ എന്ന പ്രദീപിനെ(44)യാണ് ശിക്ഷിച്ചത്. പിഴസംഖ്യ അടക്കാതിരുന്നാൽ 22 മാസം അധിക കഠിനതടവും കോടതി വിധിച്ചു. പിഴ അടയ്ക്കുകയാണെങ്കിൽ തുക പെണ്‍കുട്ടിക്ക് നൽകാനും കൂടാതെ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ വിക്ടിം കോന്പൻസേഷൻ സ്കീമിൽനിന്നു നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി .

2022 -ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി അടിമാലിയിൽ ഹോട്ടൽ ജോലിക്കായി എത്തുകയും പെണ്‍കുട്ടിയുടെ മാതാവിനൊപ്പം ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തു വരികയും ചെയ്തിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ പ്രതി ഇവരോടൊപ്പം ഇവർ കുടുംബമായി താമസിക്കുന്ന വീട്ടിൽ താമസമാക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മാതാവും സഹോദരങ്ങളും വീട്ടിൽ ഇല്ലാതിരുന്ന സമയം പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്നു പെണ്‍കുട്ടിയെ കുട്ടിയുടെ മാതാവ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്നു വ്യക്തമായത്. സംഭവമറിഞ്ഞ് പ്രതി അവിടെനിന്നും കടന്നു. പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിൽ അബോർഷൻ നടത്തിയിരുന്നു. തുടർന്ന് ഇരുവരുടെയും മെഡിക്കൽ സാന്പിളുകളുടെ ഡിഎൻഎ പരിശോധനയിൽനിന്നു പെണ്‍കുട്ടിയുടെ ഗർഭസ്ഥ ശിശുവിന്‍റെ പിതാവ് പ്രദീപാണെന്ന് ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ടും വന്നിരുന്നു.

അടിമാലി പോലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ.ജോസഫ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ. ദാസ് ഹാജരായി.