എച്ച്പിവി-കാന്‍സര്‍ ദേശീയ ബോധവത്കരണ പരിപാടിക്ക് തുടക്കം
Sunday, June 1, 2025 2:33 AM IST
കൊച്ചി: ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി)-കാന്‍സര്‍ ബോധവത്കരണ പരിപാടിക്കു (കോണ്‍ക്വെര്‍ എച്ച്പിവി ആന്‍ഡ് കാന്‍സർ) സംസ്ഥാനത്ത് തുടക്കമായി. ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാവായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ തുടർച്ചയാണ് കേരളത്തിലെ ബോധവത്കരണം.
കൊച്ചിയില്‍ നടന്ന ഡോക്ടർമാരുടെ കോൺഫറൻസിൽ എച്ച്പിവി വൈറസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ മെഡിക്കല്‍ സ്പെഷലിസ്റ്റുകളുടെ പാനല്‍ ചര്‍ച്ച നടന്നു. ഗൈനക്കോളജിക്കല്‍ ഓങ്കോളജി കമ്മിറ്റി കോ-ഓര്‍ഡിനേറ്ററും കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റുമായ ഡോ. ജീന ബാബുരാജ്, വിപിഎസ് ലേക്ഷോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക്-ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയന്‍സസ് ഡയറക്ടര്‍ ഡോ. കെ. ചിത്രതാര, ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാവായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എഎസ് സിഒ എംസിഎസ്എച്ച് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആഗ്നസ് മാത്യു, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അഡീഷണല്‍ പ്രഫസറും എച്ച്ഒഡിയുമായ ഡോ. പി. രമ, എറണാകുളം മെഡിക്കല്‍ സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സര്‍ജനുമായ ഡോ. ലിസമ്മ ജോസഫ്, എറണാകുളം എസ്എഎന്‍ ചില്‍ഡ്രന്‍സ് ക്ലിനിക്, ഇഎംസി എന്നിവിടങ്ങളിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. എം. നാരായണന്, എഐഎംഎസ് കൊച്ചി പീഡിയാട്രിക്സ് മേധാവി ഡോ. സി. ജയകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ ലാപ്രോസ്കോപ്പിക് ആന്‍ഡ് കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റായ ഡോ. അനൂപ് കൃഷ്ണന് മോഡറേറ്ററായി.
ആരോഗ്യരക്ഷാ രംഗത്തെ പ്രഫഷനലുകള്‍ക്ക് രോഗപ്രതിരോധത്തില്‍ വലിയ പങ്കുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. രാജ്യത്തുടനീളം നടക്കുന്ന ഇത്തരം കോണ്‍ക്ലേവുകളിലൂടെ ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ (എച്ച്പിവി) കുറിച്ചും മറ്റ് കാന്സറുകളെക്കുറിച്ചുമുള്ള അവബോധം വര്‍ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പരാഗ് ദേശ്മുഖ് പറഞ്ഞു.
കാന്‍സര്‍ പ്രതിരോധ രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജെന്‍ഡര്‍ ന്യൂട്രല്‍ ക്വാഡ്രിവാലന്റ് എച്ച്പിവി വാക്സിനായ സെര്‍വവാക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്.
ശ്രദ്ധിക്കണം, എച്ച്പിവി അണുബാധ
സെര്‍വിക്കല്‍ കാന്‍സറില്‍ മാത്രമല്ല യോനി, മലദ്വാരം, ലിംഗം, ഓറോഫറിന്‍ക്സ് (തൊണ്ടയുടെ മധ്യഭാഗം) എന്നീ ഭാഗങ്ങളിലെ കാന്‍സറുകളുമായും എച്ച്പിവി ബന്ധപ്പെട്ടിരിക്കുന്നതായി വിദഗ്ധ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
15നും 25നും ഇടയില്‍ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ എച്ച്പിവി അണുബാധ ഉണ്ടാകുന്നത്.
എച്ച്പിവി വാക്സിന് ഇപ്പോള്‍ ലഭ്യമാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.സെര്‍വിക്കല്‍ കാന്‍സറില്‍ മാത്രമല്ല യോനി, മലദ്വാരം, ലിംഗം, ഓറോഫറിന്‍ക്സ് (തൊണ്ടയുടെ മധ്യഭാഗം) എന്നീ ഭാഗങ്ങളിലെ കാന്‍സറുകളുമായും എച്ച്പിവി ബന്ധപ്പെട്ടിരിക്കുന്നതായി വിദഗ്ധ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
15നും 25നും ഇടയില്‍ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ എച്ച്പിവി അണുബാധ ഉണ്ടാകുന്നത്. എച്ച്പിവി വാക്സിന് ഇപ്പോള്‍ ലഭ്യമാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.