ബംഗളൂരു: ഇറാക്കി ചരക്കുകപ്പലിലെ ജീവനക്കാർക്ക് കർണാടകയിലെ കാർവാർ തുറമുഖത്തിറങ്ങാൻ അനുമതി നിഷേധിച്ച് തീരസംരക്ഷണ സേന അധികൃതർ.

ഇന്ത്യ-പാക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിർദേശപ്രകാരമായിരുന്നു നടപടിയെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ജീവനക്കരിൽ പാക്കിസ്ഥാനികളും സിറിയക്കാരുമുണ്ടായിരുന്നതിനാലാണ് അനുമതി നിഷേധിച്ചത്.

ഇറാക്കിലെ അൽ സുബൈറിൽനിന്നാണ് കപ്പലെത്തിയത്. ബിറ്റുമിനുമായെത്തിയ കപ്പലിൽ ജീവനക്കാരായി 15 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും രണ്ട് സിറിയക്കാരുമാണുണ്ടായിരുന്നത്. ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് ജാഗ്രതയിലായിരുന്ന സുരക്ഷാ സേനയുടെ പരിശോധനയിലാണ് പാക്കിസ്ഥാൻ, സിറിയൻ പൗരന്മാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.


ഇതോടെ കപ്പൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ചരക്ക് ഇറക്കുന്നതുവരെ ജീവനക്കാർ രണ്ട് ദിവസം കപ്പലിൽത്തന്നെ തുടർന്നു. പിന്നീട് കപ്പൽ വിട്ടയച്ചതായി തുറമുഖ ഉദ്യോഗസ്ഥൻ പറഞ്ഞു.