ഇൻഡോർ: മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് -യുജി ഫലപ്രഖ്യാപനം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് താത്കാലികമായി തടഞ്ഞു.

പരീക്ഷാഹാളിൽ വൈദ്യുതി തടസപ്പെട്ടതിനാൽ മികച്ച പ്രകടന നടത്താൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി ഒരു വിദ‍്യാർഥിനി നൽകിയ ഹർജിയിലാണു നടപടി.

പരീക്ഷാനടത്തിപ്പിന്‍റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, മധ്യപ്രദേശ് വൈദ്യുതി വിതരണ വകുപ്പ് തുടങ്ങിയവർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.


കഴിഞ്ഞ നാലിനു നടന്ന പരീക്ഷയ്ക്കിടെ ഇൻഡോറിലെ പലയിടങ്ങളിലും വൈദ്യുതി തടസപ്പെട്ടിരുന്നു. ജൂൺ 14ന് പരീക്ഷാഫലം വരുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരീക്ഷാഫലം തടഞ്ഞിരിക്കുന്നത്. ഈ തീരുമാനം 21 ലക്ഷം വിദ്യാർഥികളെ ബാധിച്ചേക്കും. അടുത്തമാസം 30നു കേസ് വീണ്ടും പരിഗണിക്കുമെന്നാണ് സൂചന.