മാറനല്ലൂർ പൊതുശ്മശാനത്തിന്‍റെ അവസ്ഥ അതിദയനീയം
Wednesday, August 6, 2025 6:52 AM IST
അറ്റകുറ്റപ്പണികളില്ലാതെ കാടു മൂടി റോഡ്

ഊരൂട്ടമ്പലം: അറ്റകുറ്റപ്പണികൾ നടത്താതെ തകർന്നുകിടക്കുന്ന റോഡ്, വശങ്ങളിൽ വളർന്നു പന്തലിച്ചുനിൽക്കുന്ന പാഴ്ച്ചെടികൾ, മൃതദേഹം സംസ്്കരിക്കുന്നതിനായി മണിക്കൂറുകളോളം കാത്തുകിടക്കേണ്ട സ്ഥിതി, മാറനല്ലൂർ പൊതുശ്മശാനത്തിലെ ഇപ്പോഴത്തെ അവസ്ഥയാണിത്. റോഡു വശങ്ങളിൽ വീതി കൂട്ടി തറയോടുപാകി ഇരുമ്പുവേലികൾ സ്ഥാപിച്ചു നവീകരണം നടത്തുമെന്ന വാഗ്ദാനം കടലാസി ൽ മാത്രമൊതുങ്ങി.

സമീപത്തെ വിവിധ പഞ്ചായത്തുകളിൽനിന്നും, നഗരപ്രദേശങ്ങളിൽനിന്നും മൃതദേഹം സംസ്‌കരിക്കുന്നതിനുവേണ്ടി മാറനല്ലൂരിലെ പൊതുശ്മശാനത്തിലെത്തുന്നുണ്ട്. വൈദ്യുതശ്മശാനത്തിന്‍റെ നിർമാണം പൂർത്തിയായതോടുകൂടിയാണ് കഴിഞ്ഞ ആറുവർഷം മുൻപ് മാറനല്ലൂരിൽ പൊതുശ്മശാനം പ്രവർത്തനം ആരംഭിച്ചത്.

കോവിഡ് കാലത്ത് മൃതദേഹം പലപ്പോഴും സംസ്‌കരിക്കാൻ കഴിയാതെവന്നതിനെത്തുടർന്നാണ് വൈദ്യുതശ്മശാനത്തോടൊപ്പം വാതകശ്മശാനവും നിർമിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. ഇതേത്തുടർന്ന് വിവിധ ഫണ്ടുകൾ ലഭിച്ചതോടെ വാതകശ്മശാനവും അടുത്തിടെ നിർമിച്ചു.

വാതകശ്മശാനത്തിന്‍റെ പ്രവർത്തനം ആരംഭിച്ചു മാസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ വൈദ്യുതശ്മശാനം തകരാറിലായി. വാതകശ്മശാനം മാത്രമാണ് മാറനല്ലൂരിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. മൃതദേഹം സംസ്‌കരണത്തിനുവേണ്ടി എത്തുന്നവർക്കു പലപ്പോഴും കാത്തുകിടക്കേണ്ടിവരുന്നുണ്ട്. വാതകശ്മശാനത്തിന്‍റെ മാത്രം പ്രവർത്തനം പഞ്ചായത്തിനും കനത്ത നഷ്ടമാണുണ്ടാക്കുന്നത്.

ഒരു മൃതദേഹം സംസ്‌കരിക്കുന്നതിനു വൈദ്യുതിച്ചെലവ് 500-ൽത്താഴെ വരുമ്പോൾ വാതകത്തിന് അത് 2400 രൂപയോളം വരുന്നു. ശ്മശാനത്തിലേക്കു പോകുന്ന റോഡിന്‍റെ ചിലയിടങ്ങളിലെ വീതിക്കുറവും റോഡിനു വശങ്ങളിലായി വളർന്നു പന്തലിച്ചുകിടക്കുന്ന പാഴ്ച്ചെടികളും അപകടക്കെണിയാകുന്നുണ്ട്.റോഡ് കടന്നുപോകുന്നതിനു സമീപത്തായാണു രണ്ടു വലിയ പാറക്കുളങ്ങൾ സ്ഥിതിചെയ്യുന്നത്.

രണ്ട് വാഹനങ്ങൾ ഇരുദിശയിൽനിന്നു ഒരുമിച്ചെത്തിയാൽ റോഡിനു വശത്തു കാടുകയറിക്കിടക്കുന്നതു കാരണം ഏതെങ്കിലും ഒരു വാഹനം പുറകിലോട്ടു മാറ്റിയാൽമാത്രമേ ഇതര വാഹനത്തിനു കടന്നുപോകാൻ സാധിക്കൂ. അതും സൂക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ പാറക്കുളത്തിലേക്കു വീഴുന്ന അവസ്ഥയും നിലവിലുണ്ട്. ഇതിനു പരിഹാരമായി കുളത്തിനു സമീപം കമ്പിവേലികൾ തീർക്കുമെന്നും റോഡ് നവീകരിക്കുമെന്നും അറിയിച്ചെങ്കിലും ഒന്നും ഇതുവരെ നടപ്പിലാക്കാനായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.