ടൗണ്‍ഷിപ്പിലെ മാതൃക വീടിന്‍റെ നിർമാണം അവസാനഘട്ടത്തിൽ
Saturday, July 26, 2025 6:20 AM IST
കൽപ്പറ്റ: എൽസ്റ്റണ്‍ എസ്റ്റേറ്റിൽ തയാറാകുന്ന ടൗണ്‍ഷിപ്പിലെ മാതൃക വീടിന്‍റെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിൽ. വീടിന്‍റെ നിലം ഒരുക്കൽ പൂർത്തീകരിച്ച് ടൈൽസ് പാകുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

ടൗണ്‍ഷിപ്പിൽ ഒരുങ്ങുന്ന മാതൃക വീടിന്‍റെ നിർമാണം 30 ഓടെ പൂർത്തീകരിക്കും. ശുചിമുറി, സിറ്റൗട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കൽ പ്രവൃത്തികളാണ് ഇനി ചെയ്യാനുള്ളത്. കാലാവസ്ഥ അനുകൂലമെങ്കിൽ വീടിന്‍റെ പെയിന്‍റിംഗ് ഇന്ന് ആരംഭിക്കുമെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ അറിയിച്ചു.

ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വീടിന്‍റെ ചുമരുകൾ നനയുന്നത് പെയിന്‍റിംഗിന് പ്രതിസന്ധിയാവുകയാണ്. ഹീറ്റർ ഉപകരണങ്ങൾ ഉപയോഗിച്ച് ചുമർ ചൂടാക്കിയശേഷം ചുമരിൽ പുട്ടിയും പെയിന്‍റും അടിക്കാനാണ് തീരുമാനം.

1000 ചതുരശ്രയടിയിലിൽ ഒറ്റ നിലയിൽ പണി തീരുന്ന വീടിന് ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയത്. കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിംഗ്, സ്റ്റഡി റൂം, ഡൈനിംഗ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് മാതൃക വീട്ടിൽ ഉള്ളത്.