ഒറ്റപ്പാലം ബൈപാസ് പദ്ധതി ടെൻഡർ നടപടികൾ ഉടൻ
Monday, July 28, 2025 1:42 AM IST
ഒറ്റപ്പാലം: രൂക്ഷമായ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടുന്ന ഒറ്റപ്പാലം നഗരത്തിൽ ബൈപാസ് പദ്ധതി മാത്രമാണ് പരിഹാരമെന്നു വിദഗ്ധർ.

വിവാദങ്ങളും വ്യവഹാരങ്ങളുംമൂലം കടലാസിൽ കുരുങ്ങി കിടക്കുന്ന പദ്ധതി യാഥാർഥ്യമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചതായി കെ. പ്രേംകുമാർ എംഎൽഎ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ബൈപാസ് പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണെന്ന് എംഎൽഎ പറഞ്ഞു.

ബൈപാസ് പൂർത്തിയാകുന്നതോടെ മാത്രമേ ഒറ്റപ്പാലം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയുള്ളൂവെന്ന് ഇതിനകം എല്ലാവർക്കും ബോധ്യമായിട്ടുണ്ട്.

40 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. സെൻഗുപ്‌ത റോഡിൽ നിന്ന് പാലാട്ട് റോഡ് വഴി ഈസ്റ്റ് ഒറ്റപ്പാലത്ത് എത്തുന്ന രീതിയിലാണ് നിർദ്ദിഷ്ട ബൈപാസ്. കാക്കത്തോടിനു കുറകെ പാലം പണിയേണ്ടിവരും.

15 മീറ്റർ വീതിയിൽ രണ്ടുവരി പാതയാണ് നിർമിക്കുന്നത്. പാലാട്ട് റോഡിന് അഞ്ചുമീറ്ററാണ് വീതി. ഇവിടെ സ്വകാര്യ വ്യക്തികളിൽ നിന്ന് 10 മീറ്ററോളം സ്ഥലം ഏറ്റെടുത്തതോടെപ്രധാന കടമ്പ കടന്നു.

ഏറ്റെടുത്ത സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശ രേഖകൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപറേഷന് (ആർബിഡിസി) കഴിഞ്ഞ ദിവസം കൈമാറി. 222 പേരുടെ രേഖകളാണ് കൈമാറിയത്.

രേഖകൾ കൈമാറാത്തവരുടെ തുക കോടതിയിൽ കെട്ടിവച്ചാണ് സ്ഥലം ഏറ്റെടുത്തത്. ലാൻഡ് അക്വസിഷൻ തഹസിൽദാരും ആർബിഡിസിയിലെ ഉന്നത ഉദ്യോഗസ്ഥരും അന്തിമ സ്ഥല പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

കോടതിയിൽ കേസിനുപോയവരുടെ ഉൾപ്പെടെ രേഖകൾ കൈമാറിയതായി അധികൃതർ പറഞ്ഞു.

എസ്റ്റിമേറ്റിന് കിഫ്ബിയുടെ അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടി തുടങ്ങും. കോടതിയിൽ കേസ് നിലനിൽക്കുമ്പോഴും പദ്ധതിയുടെ പ്രവർത്തനവുമായി മുന്നോട്ടുപോകാൻ തടസമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.