റേഡിയോ ശ്രീ : കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോ പത്തുലക്ഷം ശ്രോതാക്കളിലേക്ക്
Monday, July 28, 2025 5:10 AM IST
സീമ മോഹന്‍ലാല്‍

കൊച്ചി: കുടുംബശ്രീയുടെ ഏറെ പുതുമകളോടെയെത്തിയ ഓണ്‍ലൈന്‍ റേഡിയോ ‘റേഡിയോ ശ്രീ' ഇനി പത്തുലക്ഷം ശ്രോതാക്കളിലേക്കു കൂടി. ഇതിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

2023ല്‍ പ്രവര്‍ത്തനം ആരംഭിച്ച റേഡിയോ ശ്രീ കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സര്‍ക്കാര്‍ ഏജന്‍സിയായ മലയാളം മിഷന്‍റെ സാങ്കേതിക സഹകരണത്തോടെയാണ് പുന:പ്രക്ഷേപണം ആരംഭിച്ചത്. നിലവില്‍ റേഡിയോശ്രീക്ക് അഞ്ചു ലക്ഷം ശ്രോതാക്കളുണ്ട്.

പത്തുലക്ഷം പേരിലേക്കു കൂടി എത്തിക്കുന്നതിന്‍റെ ഭാഗമായി ഏഴു ജില്ലകളിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഗമം തിരുവല്ലയില്‍ കഴിഞ്ഞ ദിവസം നടന്നു. ഇവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കൂടുതല്‍ കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് റേഡിയോ ശ്രീ ഓണ്‍ലൈന്‍ റേഡിയോ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കും.

വടക്കന്‍ മേഖലയിലെ ഏഴു ജില്ലകളിലെ ചെയര്‍പേഴ്‌സണ്‍മാരുടെ സംഗമം ഇന്ന് കോഴിക്കോടും നടക്കും. കുടുംബശ്രീയിലുള്ള 48 ലക്ഷം കുടുംബങ്ങളിലേക്കും ഭാവിയില്‍ റേഡിയോ ശ്രീ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചുള്ള പരിപാടികളാണ് റേഡിയോ പ്രക്ഷേപണം ചെയ്യുന്നത്. രാവിലെ 7 മുതല്‍ ഒന്നു വരെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്, റേഡിയോശ്രീ സാഹിത്യോത്സവം, ഓഡിയോ ബുക്ക് തുടങ്ങി ആറ് പ്രത്യേക പരിപാടികള്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. രണ്ട് മണിക്കൂര്‍ ഇടവിട്ട് അഞ്ച് മിനിറ്റ് വീതം കുടുംബശ്രീ വാര്‍ത്തകളുമുണ്ട്.

ആറ് മണിക്കൂര്‍ വീതമുള്ള നാല് ഷെഡ്യൂളുകളിലായി 24 മണിക്കൂറും പ്രക്ഷേപണമുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും ആപ് സ്റ്റോര്‍, പ്ലേസ്റ്റോര്‍ വഴിയും ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോര്‍, ഐഒഎസ് സ്റ്റോര്‍ അക്കൗണ്ട് വഴിയും റേഡിയോ കേള്‍ക്കാം. www.radioshree.co m എന്ന വെബ്‌സൈറ്റിലും റേഡിയോ ശ്രീ പ്രക്ഷേപണമുണ്ട്.