ജ്യേഷ്ഠ സഹോദരനെത്തി; സന്ദീപ് ഗുപ്ത സ്വന്തം വീട്ടിലേക്ക്
Monday, July 28, 2025 6:36 AM IST
കൊല്ലം: എസ്എസ് സമിതി അഭയകേന്ദ്രത്തി െ ന്‍റ സംരക്ഷണയിലായിരുന്ന സന്ദീപ് ഗുപ്തയുടെ കാത്തിരിപ്പ് വെറുതെയായില്ല. ജ്യേഷ്ഠ സഹോദരൻ രാകേഷ് ഗുപ്ത എത്തി സന്ദീപ് ഗുപ്തയെ സ്വന്തം ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. സന്ദീപ് ഗുപ്ത ഒരു വർഷം മുൻപാണ് അവസാനമായി വീട് വിട്ടിറങ്ങിയത്.

കുട്ടിക്കാലം മുതൽ മാനസിക രോഗത്തി െ ന്‍റ ലക്ഷണങ്ങൾക്കുള്ള ചികിത്സയിലായിരുന്നു. ചെറുപ്പകാലം മുതൽ പലപ്പോഴും വീട് വിട്ടിറങ്ങി പോകുമായിരുന്നു. മധ്യപ്രദേശ് സറ്റ്ന ജില്ലയിലെ അശോക് കുമാർ ഗുപ്തയുടെയും ഹേമലതയുടെയും നാല് മക്കളിൽ രണ്ടാമനാണ് ഇദ്ദേഹം.

തിരുവനന്തപുരം തമ്പാന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞ് നടക്കുന്ന അവസ്ഥയിൽ എസ് എസ് സമിതിയിലെ ജീവകാരുണ്യ പ്രവർത്തകൻ മാത്യു വാഴക്കുളമാണ് ഇദ്ദേഹത്തെ എസ് എസ് സമിതി അഭയകേന്ദ്രത്തിലെത്തിക്കുന്നത്. രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള സന്ദീപ് ഗുപ്തയ്ക്ക് അറിയാവുന്ന ഏക ഭാഷ ഹിന്ദി മാത്രമാണ്.

എസ് എസ് സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ നൽകിയ മാനസികാരോഗ്യക്കുറവിനുള്ള ചികിത്സയെ തുടർന്ന് രോഗാവസ്ഥയിൽ കുറവുണ്ടായി. തുടർന്ന് ഇദ്ദേഹത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്യു വാഴക്കുളം മധ്യപ്രദേശിലുള്ള വീട് കണ്ടെത്തി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്നാണ് മധ്യപ്രദേശ് ജില്ലാ ഭരണകൂടത്തി െന്‍റസാക്ഷ്യപത്രവുമായി ജ്യേഷ്ഠസഹോദരൻ എസ് എസ് സമിതി അഭയകേന്ദ്രത്തിലേക്ക് സഹോദരനെയും തേടി എത്തുന്നത്. എസ് എസ് സമിതി അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറും സഹപ്രവർത്തകരും സന്ദീപ് ഗുപ്തയ്ക്ക് തുടർന്ന് യാത്രയയപ്പ് നൽകി.