ചവറ കരിത്തുറയിൽ കടൽക്കയറ്റം രൂക്ഷം
Sunday, July 27, 2025 5:57 AM IST
ചവറ : ചവറ പഞ്ചായത്തിലെ കരിത്തുറയിൽ കടൽക്കയറ്റം രൂ ക്ഷം. ഐആർഇയുടെ സമീപം രാവിലെ 11 മുതൽ കടൽക്കയറ്റം തുടങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. ഉച്ചയ്ക്കു ശേഷവും വൈകുന്നേരവും കടൽക്ഷോഭം തുടർന്നതിനാൽ കടൽവെള്ളം കരയിലേക്ക് കയറി. കടൽ കയറിയ ഭാഗത്ത് കടൽഭിത്തി ഇല്ല.

കടൽഭിത്തി കെട്ടി കരയെ സംരക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരിൽ നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു.
കടൽ വെള്ളം കയറുന്ന സമയത്ത് തിരയെ തടുക്കാൻ ഐആർ ഇ കമ്പനി അധികൃതർ മണ്ണ് കൂട്ടി വെക്കുകയാണ് ചെയ്യുന്നത്.

ശക്തമായ കടൽ വെള്ളക്കയറ്റം ഉണ്ടാക്കുമ്പോൾ കൂട്ടി വെച്ച മണ്ണെല്ലാം ഒലിച്ചു പോകുന്നതായി പ്രദേശവാസികൾ പറയുന്നു. കരിത്തുറ വാർഡിനെ പൂർണമായി സംരക്ഷിക്കുവാൻ ശാസ്ത്രീയമായ കടൽഭിത്തി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഐആർഇ കമ്പനിയുടെ ഖനന മേഖല പ്രദേശമായിരുന്ന സ്ഥലത്താണ് ഇപ്പോൾ കടൽ വെള്ളം കയറിയിരിക്കുന്നത്. തീരപ്രദേശം സംരക്ഷിക്കുവാൻ മൺ കൂനകൾക്ക് കഴിയില്ല എന്ന യാഥാർഥ്യം മനസിലായിട്ടും വീണ്ടും മൺകൂനുകൾ വെക്കുകയാണ് ഇവിടെ ചെയ്തു വരുന്നത്.

തിരമാലയിൽ കൂട്ടിവെച്ച മൺകൂനകൾ എല്ലാം തന്നെ ഒലിച്ചു പോവുകയാണ്. സർക്കാരും കമ്പനി അധികൃതരും ചേർന്ന് ഈ പ്രദേശത്തെ സംരക്ഷിക്കുവാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കടൽഭിത്തി നിർമിച്ചില്ലെങ്കിൽ കടൽവെള്ളം വീടുകളിലേക്ക് കയറി നാശനഷ്ടം ഉണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു.