ആക്രിക്കടക്കാരന്‍റെ ‘തങ്ക മനസ് ’
Sunday, July 27, 2025 5:51 AM IST
കുണ്ടറ : പൊളിക്കാൻ കൊണ്ടുപോയ അലമാരയിൽ നിന്നും കിട്ടിയ താലി ഉടമയ്ക്ക് തിരികെ നൽകി ആക്രിക്കടക്കാരൻ മാതൃകയായി. ഉടമയ്ക്ക് പത്തു വർഷം മുൻപ് നഷ്ടമായ താലി തിരികെ കിട്ടി.

കേരളപുരം മാമൂട് മുകളുവിള ഹാഷിമിന്‍റെ ഉടമസ്ഥതയിലുള്ള എസ് എം ട്രേഡേഴ്സ് എന്ന ആക്രിക്കടയിലാണ് സംഭവം.

അത്യാവശ്യമായി ഇരുമ്പു ലോഡ് കയറ്റിവിടേണ്ടതായി വന്നപ്പോൾ ഇരുമ്പു അലമാരകൾ പൊളിച്ചു അടുക്കുന്നതിനടിയിൽ കട ഉടമയ്ക്ക് ആണ് സ്വർണ താലി കിട്ടിയത്.

സ്വർണ വില റെക്കോർഡിൽ എത്തിനിൽക്കുമ്പോഴാണ് ഈ സംഭവം. സ്ഥാപന ഉടമ തന്നെയാണ് അലമാര പൊളിച്ചത്. സ്വർണ താലി ലഭിച്ചപ്പോൾ തന്നെ ഉടമ ഈ അലമാര ഏതു ജീവനക്കാരനാണ് കൊണ്ടുവന്നതെന്ന് അറിയാൻ സി സിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

ജീവനക്കാരായ നാസറും റഫീക്കും ചേർന്നാണ് കടയിൽ അലമാര എത്തിച്ചതെന്ന് ഇതോടെ സ്ഥിരീകരിച്ചു. തുടർന്ന് ജീവനക്കാരനോട് അന്വേഷിച്ച് താലിയുടെ ഉടമയെ കണ്ടെത്തുകയായിരുന്നു.

താലിയിൽ നിന്നും ലഭിച്ച പേര് കണ്ടാണ് ഉടമയെ തിരിച്ചറിഞ്ഞത്. അലമാര പൊളിക്കുന്നതിനു ഒരാഴ്ച മുൻപാണ് ജീവനക്കാരൻ അലമാര ആക്രിക്കടയിൽ കൊണ്ട് വരുന്നത്.

പത്തു വർഷം മുൻപ് കാണാതായ താലി തിരിച്ചു കിട്ടിയതി െ ന്‍റ സന്തോഷത്തിലാണ് കൊട്ടാരക്കര ചെപ്ര തിരുവട്ടൂർ പിണറ്റിൻമൂട് ബിജു ഭവനിൽ ബിജുവി െ ന്‍റ ഭാര്യ ഷൈനി.