ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴ്‌സുകൾക്ക് യുജിസി - ഡിഇബി അംഗീകാരമുണ്ട്: പ്രഫ. ഡോ. വി.പി. ജഗതിരാജ്
Monday, July 28, 2025 6:36 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ പ്രോഗ്രാമുകൾക്കും കേരളത്തിലെ മറ്റു സർവകലാശാലകൾ നടത്തുന്ന പ്രോഗ്രാമുകൾക്കുള്ള തുല്യ അംഗീകാരം ഉണ്ടെന്ന് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. ഡോ. വി. പി. ജഗതി രാജ് അറിയിച്ചു. റെഗുലർ ഡിഗ്രിയും ഓപ്പൺ ആന്‍റ് ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്.

ചില യൂണിവേഴ്സിറ്റികൾ ഓപ്പൺ സർവകലാശാലയുടെ പി ജി പഠിച്ചിറങ്ങിയ കുട്ടികളിൽ നിന്നും ഇക്ക്വലൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വൈസ് ചാൻസിലർ ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പോലുള്ള യുജിസി അംഗീകരിച്ചിട്ടുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ മറ്റു സർവകലാശാലകളും സ്ഥാപനങ്ങളും അംഗീകരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്.എന്നിട്ടും ഇത്തരത്തിൽ വിദ്യാർഥികളെ ദ്രോഹിക്കുന്ന നടപടികൾ ആണ് ചില സർവകലാശാലകൾ എടുക്കുന്നു എന്നത് ഖേദകരമാണ്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഡിഗ്രികൾ എല്ലാം തന്നെ പിഎസ്‌സി - യുപിഎസി അംഗീകാരം ഉള്ളവയാണ്. കേരളത്തിന് പുറത്ത് പോലും പഠിതാക്കൾ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പി ജി സർട്ടിഫിക്കറ്റ് നേടി, ജോലി കരസ്മാക്കുകയും ഉന്നത കോഴ്സുകൾക്ക് അഡ്മിഷൻ നേടുകയും ചെയ്തിട്ടുണ്ട്.

യു ജി സി - ജെ ആർ എഫ് യോഗ്യതകൾ നേടിയ ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾ നിരവധിയാണ്. എന്നിരിക്കയാണ് കേരളത്തിലെ ചില സർവകലാശാലകൾ പഠിതാക്കളെ ദ്രോഹിക്കുന്ന ഇത്തരം നടപടികൾ എടുത്തിട്ടുള്ളതെന്ന് വൈസ് ചാൻസിലർ അറിയിച്ചു.