റോഡുനിർമാണം പാതിവഴിയിൽ നിലച്ചു
Monday, July 28, 2025 6:26 AM IST
കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടത്തല, പണയിൽ - പാറമുക്ക് റോഡിന്‍റെ പണി പൂർത്തീകരിക്കാത്തതിൽ വ്യാപക പ്രതിഷേധം. റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചതോടെ നാട്ടുകാർ ദുരിതത്തിലായി. നിർമാണ പ്രവർത്തനങ്ങൾക്കായി മന്ത്രി കെ. എൻ. ബാലഗോപാൽ 3.5കോടി രൂപ അനുവദിച്ചിരുന്നു. മെറ്റലിംഗ് നടത്തിയ ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ച നിലയിലാണ്.

ഇതുകാരണം മെറ്റലുകൾ ഇളകിതെറിച്ചു അപകടങ്ങൾ പതിവാകുകയാണ്. മെറ്റൽ നിരത്തി മാസങ്ങളായിട്ടും ടാറിംഗ് നടത്താൻ നടപടി ഉണ്ടാകാത്തതാണ് നാട്ടുകാരിൽ പ്രതിഷേധത്തിനു കാരണമായിട്ടുള്ളത്. പഞ്ചായത്തിലെ കോട്ടാത്തല, പുല്ലാമല, നെടുവത്തൂർ, തേവലപ്പുറം വാർഡുകളിലൂടെ കടന്നു പോകുന്ന മൂന്നര കിലോമീറ്റർ നീളമുള്ള റോഡ് ഏറെക്കാലമായി തകർന്നു കിടക്കുകയാണ്.

നിരവധി നിവേദനങ്ങളെ തുടർന്നാണ് റീ ടാറിംഗ് ഉൾപ്പെടെ അത്യാധുനിക രീതിയിൽ നവീകരിക്കാൻ തുക അനുവദിച്ചത്. മെറ്റലുകൾ ഇളകി റോഡിലാകെ പരന്നതിനാൽ ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നു. രാത്രികാലങ്ങളിലാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്.

വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കല്ലുകൾ തെറിച്ചു പരിക്കേൽക്കുന്നതായി പരാതിയുയർന്നിട്ടുണ്ട്. സർക്കാർ വക യു പി സ്കൂളിനു മുന്നിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാർ നിരവധി തവണ അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല.