കേരളത്തില്‍ ഉപയോഗിക്കുന്ന സിന്തറ്റിക് ഡ്രഗ്സ് ഏറ്റവും മാരകമായത്: ഋഷിരാജ് സിംഗ്
Monday, July 28, 2025 6:36 AM IST
കൊല്ലം: കേരളത്തിലെ യുവത ഉപയോഗിക്കുന്ന സിന്തറ്റിക് ഡ്രഗ്സ് ഏറ്റവും മാരകമായതാണെന്നും അത് ഉപയോഗിക്കുന്നവര്‍ 35 വര്‍ഷത്തിലധികം ജീവിച്ചിരിക്കില്ലെന്നും മുന്‍ ഡിജിപി ഋഷിരാജ് സിംഗ്.

സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എഐവൈ എഫും - എഐഎസ്എഫും സംയുക്തമായി സംഘടിപ്പിച്ച'ലഹരിക്കെതിരെ യുവത' സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചിന്നക്കട സിഎസ്ഐ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന സെമിനാറില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി .ടി. ജിസ്മോന്‍ വിഷയം അവതരിപ്പിച്ചു. കാമ്പസുകളില്‍ അരാഷ്ട്രീയ വാദം വ്യാപിപ്പിക്കുന്നത് ലഹരിമാഫിയയാണെന്നും നിയമത്തിലൂടെ ഇതിനെ ചെറുക്കാൻ കഴിയില്ലെന്നും ജിസ്മോന്‍ പറഞ്ഞു. സാമൂഹിക ബോധവൽക്കരണത്തിലൂടെ മാത്രമേ ലഹരിയെ ചെറുക്കാൻ കഴിയൂ.

സാർവദേശീയ തലത്തിൽ ഇതിനെതിരെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ജിസ്മോന്‍ പറഞ്ഞു.ലഹരിക്കെതിരെ രാഷ്ട്രീയത്തിന് അതീതമായി പോരാട്ടം നടക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്‍റ് അബിന്‍ വര്‍ക്കി പറഞ്ഞു.

ലഹരിയുമായി ബന്ധപ്പെട്ട ഒരാളെയും സംഘടനകളിൽ അടുപ്പിക്കില്ല എന്ന തീരുമാനം വിദ്യാര്‍ഥി - യുവജനപ്രസ്ഥാനങ്ങള്‍ എടുക്കണമെന്നും അബിന്‍ വര്‍ക്കി അഭിപ്രായപ്പെട്ടു.ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്. ആർ. അരുൺ ബാബു, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിന്‍, എഐവൈഎഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എസ്. വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.