മരങ്ങള്‍ കടപുഴകി റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു
Monday, July 28, 2025 6:36 AM IST
കുളത്തൂപ്പുഴ: ശക്തമായ കാറ്റില്‍ കുളത്തൂപ്പുഴ അമ്പതേക്കർ പാതയിൽ നിന്നിരുന്ന മരങ്ങള്‍ കടപുഴകി 11 കെ വി വൈദ്യുതലൈനിനു മുകളിലൂടെ റോഡിന് കുറുകെ വീണ് ഗതാഗതം തടസപെട്ടു. വനംവകുപ്പിന്‍റെ സെന്‍ട്രല്‍ നഴ്സറി വിഭാഗം വര്‍ഷങ്ങള്‍ക്കു മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ നട്ടു വളര്‍ത്തിയ അക്വേഷ്യ തോട്ടത്തില്‍ നിന്നുമുള്ള മരങ്ങളാണ് കടപുഴകി പാതക്ക് കുറുകെ വീണത്.

വൈദ്യുത ലൈനുകള്‍ തകര്‍ത്തുകൊണ്ട് മരങ്ങള്‍ വീണതോടെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വില്ലുമല, കുളമ്പി, പെരുവഴിക്കാല തുടങ്ങിയ അദിവാസി ഊരുകളിലേക്കും അമ്പതേക്കര്‍ ഗ്രാമത്തിലേക്കുമുള്ള ഏക യാത്രാമാര്‍ഗമാണ് ഈ പാത. പുലര്‍ച്ചെ മുതല്‍ നിരന്തരം വാഹനങ്ങളും കാല്‍നടയാത്രികരും വിദ്യാര്‍ഥികളും കടന്നു പോകുന്ന സ്ഥലമാണ്.

വിവിധ വിദ്യാലയങ്ങളിലേക്കുള്ള വാഹനങ്ങള്‍ കുട്ടികളുമായി പോയി ക്കഴിഞ്ഞതിനു പിന്നാലെയാണ് പാതയിലേക്ക് മരങ്ങള്‍ വീണത്.

നാട്ടുകാര്‍ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ വൈദ്യുത വകുപ്പു ജീവനക്കാര്‍ വൈദ്യുത ബന്ധം വിച്ഛേദിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ മരങ്ങള്‍ മുറിച്ചു നീക്കിയ ശേഷമാണ് പാതയിലെ ഗതാഗതം പുനസ്ഥാപിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തെന്മല വനം റേഞ്ച് ഓഫീസര്‍ സെല്‍വരാജിന്‍റെ നിര്‍ദേശ പ്രകാരം സമീപത്തായി അപകടാവസ്ഥയിലുണ്ടായിരുന്ന ഏതാനും മരങ്ങളുടെ ശിഖരങ്ങളും ചില്ലകളും മുറിച്ചു നീക്കിയ ശേഷമാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

അതേ സമയം പ്രദേശത്ത് നില്‍ക്കുന്ന ഭൂരിഭാഗം മരങ്ങളുടെയും ചില്ലകളും കൊമ്പുകളും പാതയിലേക്ക് ചാഞ്ഞു നില്‍ക്കുകയാണെന്നും ചെറിയ കാറ്റുംമഴയുമെത്തിയാല്‍ പോലും ഇവ കടപുഴകി വീഴുന്ന സ്ഥിതിവിശേഷമാണ്. അടിയന്തിരമായി വനം വകുപ്പ് ഇടപെട്ട് മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.