പാര്‍വതി മില്ലിന്‍റെ 16.4 ഏക്കര്‍ ഭൂമി ഇഎസ്ഐ  മെഡിക്കല്‍ കോളജിനായി നൽകണമെന്ന്
Sunday, July 27, 2025 5:51 AM IST
കൊല്ലം: ആശ്രാമം ഇ എസ് ഐ മോഡല്‍ ആന്‍റ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതിലേക്ക് കൊല്ലം പാര്‍വതി മില്ലിന്‍റെ കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന 16.4 ഏക്കര്‍ ഭൂമി ഭൂമി കൈമാറ്റം ചെയ്യണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം പി ലോകസഭയില്‍ ആവശ്യപ്പെട്ടു.

ഭൂമി കൈമാറ്റം ചെയ്യുവാൻ ടെക്സ്റ്റൈയില്‍സ് മന്ത്രാലയം നടപടി സീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.ശൂന്യവേളയിലാണ് വിഷയം ലോകസഭയില്‍ ഉന്നയിച്ചത്.

ആശ്രാമം ഇഎസ്ഐ ആശുപത്രി മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തുന്നതിന് ഇഎസ് ഐസി ഡയറക്‌ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. കൊല്ലം നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന പാര്‍വതി മില്ലിന്‍റെ 16.4 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളേജിന് യോജിച്ചതും ആശ്രാമം ആശുപത്രിയ്ക്ക് സമീപത്തുമാണ്.

കൊല്ലത്ത് ഭൂമി ലഭ്യത വളരെ കുറവാണ്. പാര്‍വ്വതി മില്ലിന്‍റെ സ്ഥലം കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത് ഒരു പൊതു പ്രശ്നമായി മാറിയിരിക്കുകയാണ്. എംപി യും കേരള സര്‍ക്കാരും സംസ്ഥാന ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍റും തൊഴില്‍ മന്ത്രിയും പാര്‍വതി മില്ലിന്‍റെ സ്ഥലം ആശ്രാമം ഇ എസ് ഐ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിനു വേണ്ടി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഭൂമി കൈമാറ്റം ത്വരിതപ്പെടുത്തുവാന്‍ ടെക്സ്റ്റൈയില്‍സ് മന്ത്രാലയം നടപടി സീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു.