കുളമായി കിടക്കുന്ന റോഡുകൾ
Monday, July 28, 2025 6:26 AM IST
കുളത്തൂപ്പുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ വിസ്തീർണത്തിൽ ഏറ്റവും വലിയ പഞ്ചായത്തായ കുളത്തൂപ്പുഴയിൽ റോഡുകളുടെ അവസ്ഥ വളരെ ശോചനീയമാണ്. മലയോര ഹൈവേയും അന്തർ സംസ്ഥാന പാതയും കടന്നുപോകുന്ന കുളത്തൂപ്പുഴ പഞ്ചായത്തിൽ ജനസാന്ദ്രമായ പ്രദേശങ്ങളിലേക്ക് കടന്നുപോകുന്ന റോഡുകളുടെ അവസ്ഥ വളരെ കഷ്ടത്തിലാണ്.

പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ ശക്തമായ സമരങ്ങൾക്ക് ഒടുവിൽ ഒരു വർഷത്തിനുമുൻപ് ലക്ഷങ്ങൾ മുടക്കി മലയോര ഹൈവേയിൽ വലിയേല താഴെ ജംഗ്ഷനിൽ നിന്നും സാംനഗർ പ്രദേശങ്ങളിലേക്ക് കടന്നുപോകുന്ന റോഡ് ടാർ ചെയ്‌തെങ്കിലും ടാറിംഗ് ജോലികൾ കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ റോഡ് പൂർണമായി തകരുകയായിരുന്നു.

ഇതിനെതിരേ പ്രദേശവാസികൾ വാർഡ് മെമ്പറിനും പഞ്ചായത്ത് അധികാരികൾക്കും പരാതികൾ പല തവണ നൽകിയെങ്കിലും ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല.

കുളത്തൂപ്പുഴയിൽ നിന്നും ഓട്ടോറിക്ഷകളോ ടാക്സി വാഹനങ്ങളോ ഓട്ടം വിളിച്ചാൽ ഡ്രൈവർമാർ ഈ ഭാഗത്തേക്ക് വരുവാൻ താത്പര്യപ്പെടുന്നില്ല. രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കുവാൻ ഈ പ്രദേശത്ത് താമസക്കാർ വളരെ ബുദ്ധിമുട്ടുകയാണ്.

ഓട്ടം വിളിച്ചാൽ ഒരു വാഹനവും ഈ റോഡിൽ കൂടി കടന്നു വരുവാൻ കഴിയാത്ത അവസ്ഥയാണ്. മഴക്കാലമായതോടെ റോഡുകളിലെ കുഴികളിൽ ചെളിവെള്ളം നിറഞ്ഞു കാൽനട യാത്രക്കാരും കഷ്ടപ്പെടുകയാണ്. മലയോര ഹൈവേയുടെ പല പ്രദേശങ്ങളിലും റോഡ് നിർമാണത്തിന്‍റെ പിഴവുമൂലം മഴക്കാലത്ത് വൻ അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.