പോളച്ചിറയിലെ കോൺക്രീറ്റ് മിക്സിംഗ് പ്ലാന്‍റിനെതിരേ പ്രതിഷേധം ശക്തമാകുന്നു
Sunday, July 27, 2025 5:51 AM IST
ചാത്തന്നൂർ: പോളച്ചിറ ഏലായിൽ മീനാട് പാലത്തിന് സമീപം സ്ഥാപിക്കുന്ന കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റിനെതിരേ തദ്ദേശവാസികളുടെ പ്രതിഷേധം ശക്തമാവുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളും പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്സിംഗ് പ്ലാന്‍റിനെതിരേ പ്രതിഷേധം ഉയരുന്നത്. മീനാട് പാലം മുതൽ കോട്ടേക്കുന്ന് ക്ഷേത്രം വരെയുള്ള അര കിലോമീറ്റർ ദൂരത്തിൽ നാല് ക്രഷർ യൂണിറ്റുകളും രണ്ട് ഇഷ്ടിക കമ്പനികളും പ്രവർത്തിക്കുന്നുണ്ട്.

ഇതിനു പുറമെയാണ് കോൺക്രീറ്റ് മിക്സിംഗ് പ്ലാന്‍റ് സ്ഥാപിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ നെൽ കൃഷിപ്പാടമാണ് പോളച്ചിറ പുഞ്ച. 1500 ഏക്കറോളമാണ് ഇതിെ ന്‍റ വിസ്തൃതി. പ്രധാന പ്രകൃതിദത്ത മത്സ്യ ഉല്പാദന കേന്ദ്രമാണ് ഈ ഏല. സൈബീരിയ തുടങ്ങിയ വിദൂരവിദേശരാജ്യങ്ങളിൽ നിന്നുവരെ ദേശാടന പക്ഷികൾ എത്തുകയും പ്രജനനം നടത്തുന്ന ദേശാടന പക്ഷി സങ്കേതം കൂടിയാണ് പോളച്ചിറ.

നവംബർ പകുതിയോടെ എത്തിച്ചേരുന്ന ദേശാടന പക്ഷികൾ ഫെബ്രുവരിയോടെയാണ് മടങ്ങി പോകുന്നത്. പക്ഷി നിരീക്ഷകരുടെ പ്രധാന താവളം കൂടിയാണ് ഈ പ്രദേശം. ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം തുടങ്ങിയതോടെ ശക്തമായ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പൊടി പടലങ്ങളും മാലിന്യങ്ങളും അടിഞ്ഞു കൂടി നെൽകൃഷിയെയും മത്സ്യസമ്പത്തിനെയും സാരമായി ബാധിച്ചു തുടങ്ങി.

ചുറ്റുമുള്ള ക്ഷീരകർഷകർക്ക് കന്നുകാലികളെ പോളച്ചിറയിൽ മേയാൻ വിടാനോ പോളച്ചിറയിലെ പുല്ല് അരിഞ്ഞു കൊടുക്കാനോ പറ്റാത്ത അവസ്ഥയായി. പരിസ്ഥിതി പ്രത്യാഘാതങ്ങൾ ദേശാടന പക്ഷികളെയും ബാധിച്ചു തുടങ്ങി.സ്വകാര്യ കമ്പനിയുടെ നാല് ക്രഷർ യൂണിറ്റുകളിൽ രണ്ടെണ്ണം ചാത്തന്നൂർ പഞ്ചായത്തിലും രണ്ട് ക്രഷർ യൂണിറ്റുകൾ ചിറക്കര പഞ്ചായത്തിലുമാണ്.
ചിറക്കര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റുകൾക്ക് പഞ്ചായത്തി െന്‍റ ലൈസൻസ് ഇല്ലെന്നാണ് അറിയുന്നത്.

ഇതിനു പുറമെ പരമ്പരാഗതമായി ഉണ്ടായിരുന്ന ചുടുകട്ട കമ്പനികളുടെ പുകയും കൂടിയായതോടെ പ്രദേശത്തെ ജനങ്ങൾക്ക് തീരാദുഃഖമാണ് സമ്മാനിക്കുന്നത്.

ചിറക്കര പഞ്ചായത്ത്‌ പരിധിയിൽ കട്ടചൂള പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്താണ് കോൺക്രീറ്റ് മിക്സിംഗ് പ്ലാന്‍റി െ ന്‍റ നിർമാണപ്രവർത്തികൾ നടക്കുന്നത്. പഞ്ചായത്ത് മിക്സിംഗ് പ്ലാന്‍റിന് ലൈസൻസ് നല്കിയിട്ടില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.സുജയ്കുമാർ പറഞ്ഞു.ഇത്തിക്കരയാറി െ ന്‍റ തീരമായ ഇവിടം പരിസ്ഥിതി ലോല പ്രദേശവുമാണ്. അത് കൊണ്ട് തന്നെ ഇവിടെ നിർമാ ണപ്രവർത്തികൾക്ക് പരിസ്ഥിതി മന്ത്രാലയത്തി െന്‍റ അനുമതി അനിവാര്യമാണ്.

എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ്‌ കോൺക്രീറ്റ് മിക്സിംഗ് പ്ലാന്‍റ് കൂടി പ്രദേശത്ത് സ്ഥാപിക്കുന്നത്.ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് ഉയരുന്നത്. മിക്സിംഗ് പ്ലാന്‍റിന് അനുമതി നല്കരുതെന്നാവശ്യപ്പെട്ട് ചാത്തന്നൂർ പഞ്ചായത്തംഗം ബീന രാജ െ ന്‍റ നേതൃത്വത്തിൽ പരിസരവാസികൾ ചിറക്കര പഞ്ചായത്തിന് നിവേദനം നൽകിയിട്ടുണ്ട്. പഞ്ചായത്തി െന്‍റ അനുമതിയോടെയല്ല നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് ചിറക്കര ഗ്രാമപഞ്ചായത്തി െന്‍റ വിശദീകരണം.