റോഡപകടത്തിൽ പരിക്കേറ്റയാൾക്ക് രക്ഷകയായി ഡോ. അഖില
Sunday, July 27, 2025 5:51 AM IST
കൊല്ലം: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് രക്ഷകയായി ബിഷപ് ബെൻസിഗർ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ. അഖില. വീട്ടിലേക്ക് മടങ്ങി പോകുമ്പോഴാണ് ഡോക്ടർ റോഡപകടത്തിൽ പരിക്കേറ്റു കിടക്കുന്ന ആളെ കാണുന്നത്. ഒരു നിമിഷം പോലും വൈകാതെ ഡോക്ടർ അടിയന്തര ശുശ്രുഷ ആരംഭിക്കുകയായിരുന്നു.

അപകടത്തിൽ രക്തം വാർന്ന് അത്യാസന്ന നിലയിലായിരുന്ന രോഗിക്ക് അപകടസ്ഥലത്ത് വച്ച് തന്നെ ഡോക്ടർ സിപി ആർ നൽകിയത് ജീവൻ നിലനിർത്തുന്നതിൽ നിർണായകമായി മാറി. തുടർന്ന് ഡോക്ടർ തന്നെ മുൻകൈയെടുത്ത് പരിക്കേറ്റയാളെ ബിഷപ് ബെൻസിഗർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.

ഡോക്ടറുടെ സമയോചിതമായ ഇടപെടൽ യുവാവി െ ന്‍റ ജീവൻ രക്ഷിക്കാൻ തുടർന്ന് കാരണമായി. ഇന്നലെ വൈകുന്നേരം 5.45 ഓടെ റെയിൽവേ സ്റ്റേഷന് സമീപം സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സജീവ് കുമാർ (55) എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റത്.

മുഖത്തും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളും മറ്റ് പരിക്കുകളും ഉണ്ടായിരുന്നു. തലയ്ക്ക് ആഘാതമേറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി.ഡോ. അഖിലയുടെ നേതൃത്വത്തിൽ തുടർന്ന് ബിഷപ് ബെൻസിഗർ ആശുപത്രിയിൽ സജീവ് കുമാറിന് അടിയന്തിര ചികിത്സ ലഭ്യമാക്കി. വിദഗ്ധ ഡോക്‌ടർമാരുടെ സംഘം അദ്ദേഹത്തിന് ആവശ്യമായ പരിചരണവും ഉറപ്പാക്കി.

മനുഷ്യത്വപരവും ധീരവുമായ ഈ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്‌ടർ ഫാ. ജോൺ ബ്രിട്ടോ ഡോക്‌ടർ അഖിലയെ ആദരിച്ചു.

ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, അസോസിയേറ്റ് ഡയറക്ടർ ടി. ജയിംസ്, നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി, മെഡിക്കൽ സൂപ്രണ്ട് ഡോ. ജി. മോഹൻ, അസിസ്റ്റന്‍റ് മെഡിക്കൽ സൂപ്രണ്ട് ഡോ. ബെന്നി ക്ളീറ്റസ് എന്നിവർ പ്രസംഗിച്ചു.