ദന്പതികൾ മരിച്ച നിലയില്‍ ; ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കിയതായി സംശയം
Sunday, July 27, 2025 11:22 PM IST
അഞ്ചല്‍ : ഏരൂരില്‍ ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിളക്കുപാറ ചാഴികുളം നിരപ്പില്‍ മണി വിലാസത്തില്‍ റെജി (56), ഭാര്യ പ്രശോഭ (48) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ കണ്ടെത്തിയത്.

വീട്ടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ റെജിയുടെയും അടുക്കളയില്‍ രക്തം വാര്‍ന്ന നിലയില്‍ നിലത്ത് കിടക്കുന്ന നിലയിൽ പ്രശോഭയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടാതെ വന്നതോടെ മകള്‍ എത്തി ജനലില്‍ കൂടി ഉള്ളിലേക്ക് നോക്കിയപ്പോള്‍ റെജി തൂങ്ങി നില്‍ക്കുന്നത് കാണുകയായിരുന്നു. ഉടന്‍ ബഹളം വച്ച് നാട്ടുകാരെ അറിയിക്കുകയും നാട്ടുകാര്‍ കതക് പൊളിച്ച് അകത്ത് കടന്നു പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏരൂര്‍ എസ്എച്ച്ഒ പുഷ്പകുമാര്‍, എസ്ഐ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കൊല്ലത്ത് നിന്നും എത്തിയ ഫോറന്‍സിക് സംഘവും പരിശോധന നടത്തി. മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

റെജി സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇടയ്ക്കു ഇരുവരും വഴക്കിടാറുണ്ട്. ഇതുസംബന്ധിച്ച പ്രശോഭ പോലീസില്‍ മുമ്പ് പരാതിയും നല്‍കിയിരുന്നു. ഇരുകൂട്ടരെയും വിളിച്ച് പോലീസ് ഒത്തുതീര്‍പ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇരുവരും കഴിഞ്ഞ ദിവസവും വഴക്കിട്ടതായി പറയപ്പെടുന്നുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റെജി ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു. ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്കൾ: സജിത രാജിത.