പുനലൂരിലെ ഇരട്ടക്കൊലപാതകം; പ്രതി ശങ്കർ കുറ്റക്കാരൻ
Sunday, July 27, 2025 5:57 AM IST
കൊല്ലം : പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡിന് പിന്നിൽ വെട്ടിപ്പുഴ പാലത്തിന് താഴെ തോട് പുറമ്പോക്കിലെ കുടിലിൽ താമസിച്ചിരുന്ന സ്ത്രീയും പുരുഷനും കൊല്ലപ്പെട്ട കേസിൽ പ്രതി തമിഴ്‌നാട് തെങ്കാശി സ്വദേശി ശങ്കർ (38) കുറ്റക്കാരനാണെന്ന് കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പി.എൻ.വിനോദ് കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും.

വെട്ടിപ്പുഴ തോട് പുറമ്പോക്കിൽ താമസിച്ചിരുന്ന ഇന്ദിര (56) ഒപ്പമുണ്ടായിരുന്ന പത്തനാപുരം സ്വദേശി മൊഴയൻ ബാബു (60) എന്നിവരാണ് കൊല്ലപ്പെട്ടത്. 2023 ഏപ്രിൽ 18നായിരുന്നു കൊലപാതകം. തെങ്കാശി സ്വദേശിയായ ശങ്കർ വർഷങ്ങളായി പുനലൂരിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തിന് രണ്ടുവർഷം മുൻപ് 2021 - ൽ പൂയപ്പള്ളി മരുതമൺ പള്ളി സ്വദേശിനിയായ ശാന്തയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തടവു കാരനായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി കൊലപാതക ദിവസം ജാമ്യത്തിലിറങ്ങി പുനലൂരിലേക്ക് വരികയായിരുന്നു.

രാത്രിയോടെ മുൻപരിചയമുള്ള ഇന്ദിരയുടെ കുടിലിലേക്ക് എത്തിയ പ്രതി കുടിലിലുണ്ടായിരുന്ന ബിജുകുമാറിനെ കൊണ്ട് മദ്യം വാങ്ങിപ്പിക്കുകയും ഒരുമിച്ചിരുന്നു മദ്യപിക്കുകയും ചെയ്‌തു. മദ്യപാനത്തിനിടെ പ്രതി ഇന്ദിരയെ കടന്നു പിടിക്കുകയും ചോദ്യം ചെയ്‌ത ബിജു കുമാറിനെ ആക്രമിക്കുകയുമായിരുന്നു.

ഇന്ദിരയെ മർദിച്ച് അവശയാക്കിയ ശേഷം കുടിലിൽ ഉണ്ടായിരുന്ന അമ്മിക്കല്ല് എടുത്ത് രണ്ടു തവണ ഇന്ദിരയുടെ തലയിലേക്ക് ഇടുകയായിരുന്നു. തടസം പിടിക്കാൻ ശ്രമിച്ച ബാബുവിനെ ഇന്‍റർ ലോക്ക് ടൈൽ കൊണ്ട് തലയിൽ അടിച്ചു പരിക്കേൽപ്പിച്ചു. ഇരുവരുടെയും മരണം ഉറപ്പാക്കി ഇവരുടെ ശരീരം കുടിലിനുള്ളിലേക്ക് വലിച്ചിഴച്ചിട്ട ശേഷം പ്രതി കടന്നു കളഞ്ഞു.

ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കുടിലിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. 32 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചിരുന്നു. പുനലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ടി.രാജേഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിസിൻ ആണ് കോടതിയിൽ ഹാജരായത്.