തകർച്ചയോട് തകർച്ച...
Monday, July 28, 2025 6:26 AM IST
ചവറ : ചവറയിലെ പ്രധാന റോഡുകളിൽ ഒന്നായ തട്ടാശേരി വൈങ്ങേലി വഴി കൊച്ചാളിക്കുന്ന് റോഡ് വർഷങ്ങൾ ഏറെയായി തകർന്നു കിടക്കുന്നു. ബന്ധപ്പെട്ട ജനപ്രതിനിധികളെ റോഡിന്‍റെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും റോഡിന്‍റെ തകർച്ച പരിഹരിച്ചില്ല. ചവറ പഞ്ചായത്തിൽ തോട്ടിനുവടക്കു വാർഡിലാണ് ഈ റോഡ് കടന്നു പോകുന്നത്.

വൈങ്ങേലി മുതൽ കിഴക്കോട്ടുള്ള ഒരു ഭാഗം കഴിഞ്ഞ മാർച്ചിനുമുമ്പ് പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ ഈ ഭാഗത്ത് റോഡിന്‍റെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. ടാറിംഗ് ചെയ്തു കഴിയേണ്ട സമയം കഴിഞ്ഞിട്ടും നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. മെറ്റൽ ഉൾപ്പെടെ റോഡിൽ ഇറക്കി നിരപ്പാക്കിയിട്ടുണ്ട്. എന്നാൽ ടാറിംഗിന്‍റെ പണി ഇഴഞ്ഞുനീങ്ങുകയാണെന്നു നാട്ടുകാർ ആരോപിച്ചു.

ഇതേ റോഡിന്‍റെ ദേശീയപാതയിൽനിന്നും തുടങ്ങുന്ന തട്ടാശേരി ജംഗ്ഷൻ മുതൽ വൈങ്ങേലി വരെയുള്ള ഭാഗം പൂർണമായും തകർന്നു കിടക്കുകയാണ്. ഈ ഭാഗവും ഉടൻ നിർമാണം ആരംഭിക്കുമെന്നു പറയുന്നതല്ലാതെ ഇതുവരെ നിർമാണ പ്രവൃത്തികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല.റോഡിന്‍റെ ശോചനീയാവസ്ഥ എപ്പോൾ പരിഹരിക്കുമെന്ന ചോദ്യങ്ങൾക്ക് ഉത്തരം അവ്യക്തമാണ്.

മഴക്കാലമായതിൽ പിന്നെ തകർച്ചയിലായ റോഡിന്‍റെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതു മൂലം കാൽനടയാത്രക്കാരും ഏറെ ദുരിതം അനുഭവിക്കുന്നു. നിരവധി ഓട്ടോറിക്ഷകളും സ്കൂൾ ബസുകളും ഇതര വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്.

ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷപോലും വരാത്ത അവസ്ഥയാണ് ഇപ്പോൾ. എത്രയും വേഗം റോഡ് നിർമാണം പൂർത്തീകരിച്ചു ഗതാഗതം സുഗമമാക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. ഈ റോഡ് വഴി കടന്നു പോകുന്ന നിരവധി ഇരുചക്രവാഹനങ്ങൾ കേടാകുന്നതും നിത്യസംഭവമാണ്.