വിശ്വാസത്തിന്‍റെ വിളക്കായി വിളംബര നാട് : കളഞ്ഞു കിട്ടിയ മോതിരം തിരികെ നൽകി നാടിന് മാതൃകയായി റഹീം
Monday, July 28, 2025 6:26 AM IST
കുണ്ടറ : കളഞ്ഞുകിട്ടിയ അരപ്പവന്‍റെ മോതിരം ഉടമയെ കണ്ടെത്തി നൽകി നാടിനു മാതൃകയായി കുണ്ടറ സ്വദേശി. കഴിഞ്ഞ ദിവസം നാന്തിരിക്കലിൽ നഹാസ് മൻസിലിൻ റഹീമിനാണ് വഴിയരികിൽ നിന്നും അര പവനിൽ കൂടുതൽ തൂക്കമുള്ള സ്വർണമോതിരം കിട്ടുന്നത്.

ഇത് ഉടമയെ കണ്ടുപിടിച്ച് നൽകാൻ വിശ്വസ്തനായ ടൗണിലെ വ്യാപാരിയെ ഏൽപ്പിക്കുകയായിരുന്നു. വ്യാപാരി പറഞ്ഞാണ് സ്വർണമോതിരം കളഞ്ഞു കിട്ടിയ കാര്യം മോതിരം നഷ്ടപെട്ട അഭിജിത്ത് എന്ന യുവാവ് അറിയുന്നത്. ഇന്നലെ രാവിലെയാണ് കളഞ്ഞു പോയ മോതിരത്തിന്‍റെ തെളിവുമായി അഭിജിത് എത്തുന്നത്. വ്യാപാരിയെ സമീപിച്ച് അയാൾ തെളിവുകൾ കാണിച്ചു ബോധ്യപ്പെടുത്തി. തുടർന്ന് മോതിരം കിട്ടിയ റഹീം നാട്ടുകാരുടെ സാന്നിധ്യത്തിൽ അത് തിരികെ നൽകുകയായിരുന്നു.

ചരിത്രത്തിൽ ഇടംപിടിച്ച വിളംബര നാടായ കുണ്ടറയിൽ കഴിഞ്ഞ 15 ദിവസത്തിനിടെ കളഞ്ഞു കിട്ടി തിരികെ കൊടുത്ത സ്വർണത്തിന്‍റെ കണക്ക് ഏകദേശം 20 പവനോളം വരും.

കുറഞ്ഞത് 15 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കളഞ്ഞു കിട്ടി തിരികെ നൽകിയത്. മാല, കൈചെയിൻ, താലി, മോതിരം എന്നിവ ഇതിൽ പെടും. നന്മ പ്രവർത്തികൾ ജനങ്ങളെ അതിയായി സ്വാധീനിക്കുന്നു എന്നതിന്‍റെ തെളിവ് കൂടിയാണ് ഇത്തരം സംഭവങ്ങൾ.