പോലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് : കൊല്ലത്ത് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടി
Sunday, July 27, 2025 5:51 AM IST
കൊല്ലം : പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിന് തിരിച്ചടി.

യുഡിഎഫ് അനുകൂല പാനലിൽ മത്സരിച്ചവരിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്ന് റഹീം, ജയകൃഷ്ണൻ, ഉഷ, ചവറ സ്റ്റേഷനിൽ നിന്ന് പ്രദീപ്കുമാർ, ചാത്തന്നൂരിൽ നിന്ന് റെജിമോൻ, കൊട്ടിയം സ്റ്റേഷനിൽ നിന്നും മത്സരിച്ച അനിൽകുമാർ,

കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നും മത്സരിച്ച സജില, ഡി എച്ച് ക്യൂവിൽ നിന്നും മത്സരിച്ച പോലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി വിനോദ് ജെറാൾഡ് ട്രഷറർ പ്രേം പ്രസാദ് എന്നിവർ വിജയിച്ചു.

മൂന്ന് സ്റ്റേഷനുകളിൽ നറുക്കെടുപ്പിലൂടെയാണ് ഔദ്യോഗിക പക്ഷത്തിന് പരാജയം അറിയേണ്ടി വന്നത്. നിലവിലുള്ള ഭരണാനുകൂല സംഘടനകളുടെ സമ്മർദങ്ങൾ അതിജീവിച്ചാണ് ഈ ന ജയം ഉണ്ടായത്.

പല സ്റ്റേഷനുകളിലും എസ് എച്ച് ഒ മാരെ ഔദ്യോഗിക പക്ഷം മത്സരിപ്പിച്ചെങ്കിലും അവരെ പരാജയപ്പെടുത്തിയാണ് ഈ വിജയം ഉണ്ടായ െ തന്ന് എൻ.കെ. പ്രേമ ചന്ദ്രൻ എം പി അറിയിച്ചു.