റോഡോ അതോ പാതാള പാതകളോ..?
Monday, July 28, 2025 6:26 AM IST
കൊല്ലം : ഇതു റോഡോ അതോ പാതാള പാതകളോ? ജില്ലയിലെ ഗ്രാമീണറോഡിലൂടെ മാത്രമല്ല, പ്രധാനപാതകളിലൂടെ സഞ്ചരിക്കുമ്പോൾ അറിയാതെ നാം ചോദിച്ചു പോകുന്ന ചോദ്യമാണ്. അത്രമാത്രം ഭീകരമായ ഗർത്തങ്ങളാണ് റോഡുകളിൽ രൂപപ്പെട്ടിരിക്കുന്നത്.

മഴ ശക്തമായതോടെ വെള്ളക്കെട്ടും ഗർത്തങ്ങളും അപകടം വിളിച്ചുവരുത്തുകയാണ്. ഗർത്തങ്ങളാണോ പാതാള കുഴികളാണോ എന്നൊന്നും ഓർമിക്കുന്നതിനു മുൻപ് അപകട ത്തിൽപ്പെടുന്ന അവസ്ഥ. കാൽനടയാത്രക്കാരും ഇരുചക്രവാഹനക്കാരും ഏതുനിമിഷവും വീഴാമെന്ന അവസ്ഥയിലാണ്.

കനത്തമഴ പെയ്തുതുടങ്ങിയതോടെ റോഡാണോ തോടാണോ എന്നു പോലും അറിയാതെ ഗർത്തങ്ങളിൽ വീഴുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഗ്രാമീണറോഡുകൾ മാത്രമല്ല പ്രധാന ദേശീയപാതകൾവരെ ഗർത്തങ്ങളുടെ പിടിയിലമർന്നിരിക്കുകയാണ്. ഇതിനിടയിൽ കുഴിയടക്കൽ നാടകവും ഈ നാട്ടിൽ നടക്കുന്നുണ്ട്. മഴയിൽ കുതിർന്നു ജീവനക്കാർ റോഡിലെ കുഴികൾഅടയ്ക്കുന്നതു കാണുമ്പോൾ പൊതുജനം മൂക്കത്തുവിരൽവയ്ക്കുകയാണ്.

ഇവർ സ്ഥലത്തുനിന്നും മാറുന്നതിനുമുൻപ് വീണ്ടും കുഴിയാകുകയാണ്.ഒരു ട്രാഫിക് കോൺ മാത്രം വച്ചാണ് തിരക്കേറിയ റോഡിൽ അപായസൂചന നൽകാറുള്ളത്. ചില ദിവസങ്ങളിൽ ഈ കോണുകൾ കാണാറില്ലെന്നതാണ് യാഥാർഥ്യം. സിവിൽ സ്റ്റേഷനും ഹൈസ്കൂൾ ജംഗ്ഷനുമിടയിൽ ഇത്തരത്തിൽ ഒരു ട്രാഫിക് കോൺ നടു റോഡിലെ കുഴിക്കരുകിൽ വെച്ചിട്ടു 17 ദിവസങ്ങൾ കഴിഞ്ഞു. സിവിൽ സ്റ്റേഷനിൽ നിന്ന് ഒരു വിളിപ്പാടകലെയാണിത്.

എൻ എച്ച് 47 ൽ ആലപ്പുഴയിൽ നിന്നും, തിരുവനന്തപുരത്ത് നിന്നും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്ന റോഡിന്‍റെ കഥയാണിത്. സ്ഥലം എംഎൽഎ ഈ റോഡിലൂടെ നാഴികയ്ക്ക് നാല്പത് വട്ടം പോകുന്ന റോഡാണിത്. ജില്ലാ കളക്‌ടർ ഓഫീസിലേക്കും ഔദ്യോഗിക വസതിയിലേക്കും പതിവായി ഇതേ റോഡ് വഴിയാണ് പോകാറുള്ളത്. സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ എപ്പോഴും വാഹനത്തിരക്കുള്ള റോഡിൽ ആരുടെയെങ്കിലും ജീവൻ ബലി കൊടുക്കണമെന്ന മട്ടിലാണ് അധികൃതർ.

അപകടസാധ്യത കൂടിയിട്ടും കുഴിമൂടി അപകടമൊഴിവാക്കാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കോ അവരെ നിയന്ത്രിക്കുന്ന അധികൃതർക്കോ കഴിയുന്നില്ലെന്നാണ് ആക്ഷേപം. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ വീണാൽ വലിയ അപകടമാകും സംഭവിക്കുക.

അനുവദിച്ചത് അഞ്ചുകോടി

കൊല്ലം : പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നവീകരണത്തിന് ഒന്നര വർഷം മുൻപ് അഞ്ചു കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടും ടെൻഡർ നടപടി പൂർത്തീകരിച്ചില്ല.

പരവൂർ - കലയ്ക്കോട്, മണിയംകുളം പാലം - കുട്ടൂർ പാലം റോഡ്, പരവൂർ - തെക്കുംഭാഗം റോഡ് എന്നിവയുടെ നവീകരണത്തിന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അഞ്ചു കോടി രൂപ അനുവദിച്ചു ഉത്തരവിറങ്ങി.

റോഡ് നവീകരണം അനന്തമായി വൈകുകയാണ്. നവീകരണം മുടങ്ങിയതിനാൽ നഗരസഭ പരിധിയിലെ റോഡുകൾ മിക്കതും തകർച്ചയുടെ വക്കിലാണ്. റോഡിലെ കുഴികൾ വെള്ളക്കെട്ടിലാണ്. ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവ് സംഭവം.