ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാൾ പിടിയിൽ
Sunday, July 27, 2025 5:51 AM IST
അഞ്ചല്‍ : കേരളത്തിലുടനീളം ബൈക്കില്‍ കറങ്ങിനടന്നു മാലപൊട്ടിക്കുന്ന സംഘത്തിലെ പ്രധാനി അഞ്ചലിൽ പിടിയിലായി. അഞ്ചല്‍ ഇടമുളയ്ക്കലിൽ ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ബൈക്കില്‍ എത്തി വഴി ചോദിക്കാന്‍ എന്ന വ്യാജേന നിര്‍ത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ തിരുവനന്തപുരം വിളപ്പിൽശാല ചൊവ്വല്ലൂര്‍ സ്വദേശി അനസാണ് മൂന്നുമാസത്തിന് ശേഷം പോലീസ് പിടിയിലായത്.

ഇയാളുടെ സുഹൃത്ത് താമരശേരി സ്വദേശിയുമായി ചേര്‍ന്നാണ് സംസ്ഥാനത്തുടനീളം ബൈക്കില്‍ കറങ്ങി നടന്നു സർണമാല പിടിച്ചുപറിക്കുന്നത് പതിവായിരുന്നെന്നു പോലീസ് പറഞ്ഞു. അനസിന്‍റെ സുഹൃത്തിനെ മലപ്പുറം പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അനസിനെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടര്‍ന്നു അന്വേഷണം നടത്തിയ അഞ്ചല്‍ പോലീസ് തിരുവനന്തപുരം അമ്പലത്തറയില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ സംഭവം നടന്ന സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി. മാല നഷ്‌ടമായ വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞു. അനസ് ബൈക്കിന്‍റെ പിന്നിലിരുന്നു വഴി ചോദിച്ച ശേഷം മാല പൊട്ടിച്ചെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു. തെളിവെടുപ്പും വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി പുനലൂര്‍ കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.

സമാനമായ പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് അനസെന്നു അഞ്ചല്‍ പോലീസ് പറഞ്ഞു. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, സന്തോഷ് ചെട്ടിയാര്‍, ബിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.