ആശാൻമുക്ക് - ജയന്തി കോളനി റോഡിലൂടെ യാത്ര ദുസഹം
Monday, July 28, 2025 6:26 AM IST
കൊട്ടിയം: നെടുമ്പന പഞ്ചായത്തിലെ ഏറ്റവും പ്രധാന റോഡാണ് 22, 23 വാർഡുകളിലൂടെ കടന്നുപോകുന്ന ആശാൻ മുക്ക് - ജയന്തി കോളനി റോഡ്. ഈറോഡ് തകർന്ന് യാത്ര ചെ യ്യാൻ കഴിയാത്തവിധം ദുരിതമയമായിട്ട് കാലമേറെയായി.

പഞ്ചായത്ത് പ്രസിഡന്‍റ്ഗിരിജ കുമാരിയുടെ സ്വന്തം വാർഡിലൂടെ കടന്നുപോകുന്ന റോഡായിട്ടും അവഗണന തന്നെ. റോഡാകെ ഇളകി കുണ്ടും കുഴിയുമായി. മെറ്റൽ ഇളകി കിടക്കുകയാണ്. മഴക്കാലമായതോടെ കുഴികളിൽ വെള്ളം കിടക്കുന്നത് മൂലം കുഴികൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.

ഇരു ചക്രവാഹനക്കാരാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്. കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഈ റോഡിൽ കാൽ നടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റൽ ഇളയി തെറിച്ച് കാൽ നടയാത്രക്കാരുടെ ദേഹത്ത് കൊണ്ട് പരിക്കേല്ക്കുന്നുണ്ട്. ഇത്തരത്തിലുള്ളഅപകടങ്ങളും നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.

പഴങ്ങാലം ജയന്തി കോളനിയിലെ താമസക്കാരുടെ ഏക ആശ്രയമാണ് ഈ റോഡ്. പഴങ്ങാലം, പെരുമ്പുഴ, നല്ലില , നെടുമ്പന തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെയും സംസ്ഥാന പാതകളെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്.

മറ്റ് റോഡുകളെ അപേക്ഷിച്ച് ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും തിരക്കേറിയതുമാണ് ഈ റോഡ് എന്ന് ബ്ലോക്ക് പഞ്ചായത്തംഗംഫൈസൽ കുളപ്പാടം പറഞ്ഞു.നിരവധി തവണ പ്രദേശവാസികൾ റോഡ് നന്നാക്കാനായി ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപം നിലനിൽക്കുകയാണ്.

ഈ റോഡിന്‍റെ അതേ അവസ്ഥയാണ് നെടുമ്പന പഞ്ചായത്തിലെ മിക്ക റോഡുകൾക്കും. പ്രധാനപ്പെട്ടമിക്ക റോഡുകളും തകർന്നിരിക്കുകയാണ്.

റോഡുകൾ തകർന്നു കിടന്നിട്ടും നെടുമ്പന പഞ്ചായത്ത് ഭരണസമിതി നന്നാക്കുവാൻ തയാറാകാത്തതിൽ പഞ്ചായത്തിനു മുന്നിൽ വരും ദിവസങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ജനങ്ങൾ.