ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
Friday, July 25, 2025 6:29 AM IST
ചാത്തന്നൂർ:നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും പിടികിട്ടാപുളളിയുമായ നെടുമ്പന കുളപ്പാടം ജാബിര്‍ മന്‍സിലില്‍ മുഹമ്മദ് അന്‍വറി(37)നെ ചാത്തന്നൂർ പോലീസ് കാസർഗോഡ് നിന്നും പിടികൂടി.

കൊട്ടിയം സിതാര ജംഗ്ഷന് സമീപമുള്ള വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലേ യും 2012-ല്‍ കുളപ്പാടത്ത്‌ വച്ച് രാഷ്്‌ട്രീയ പ്രവര്‍ത്തകരായ മൂന്നുപേരെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലേയും പ്രധാന പ്രതിയാണ് പിടിയിലായ മുഹമ്മദ് അന്‍വര്‍. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇയാള്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോവുകയായിരുന്നു.

ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന കാസര്‍ഗോഡ് ബേക്കലുളള വീട്ടില്‍ നിന്നാണ് ഇയാളെ ചാത്തന്നൂര്‍ പോലീസ് പിടികൂടിയത്. വിചാരണ കോടതി കൂട്ടു പ്രതികളെ ശിക്ഷിച്ചുവെങ്കിലും അന്‍വര്‍ ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ അസി.പോലീസ് കമ്മീഷണര്‍ അലക്‌സാണ്ടര്‍ തങ്കച്ചന്‍റെ നേതൃത്വത്തില്‍ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ അനൂപ്,സിപിഒ മാരായ രാജീവ്. ആന്‍റണി തോബിയാസ്, ഹസീം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.