അപകട ഭീഷണിയായ മരങ്ങള്‍ മുറിച്ചു നീക്കി തുടങ്ങി
Wednesday, July 23, 2025 6:25 AM IST
കുളത്തൂപ്പുഴ: നെടുവന്നൂർ കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മുതൽ തെന്മല ഡാം ജംഗ്ഷൻ വരെയുള്ള അപകട ഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ അധികൃതര്‍ ഇടപെട്ടു മുറിച്ചു നീക്കി തുടങ്ങി.
പാതയുടെ ഇരു വശവും നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.

മഴക്കാലമെത്തുന്നതിനു മുന്നോടിയായി പഞ്ചായത്ത് ഇടപെട്ട് പാതയോരത്ത് അപകടകരമായ നിലയിലുള്ള മരങ്ങളുടെയും ചില്ലകളുടെയും വിവരങ്ങള്‍ പൊതുമരാമത്ത് വിഭാഗത്തിനും സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനും കൈമാറിയെങ്കിലും ഇവ മുറിക്കുന്നതിനുള്ള അനുമതി ലഭ്യമായിരുന്നില്ല.

ഒരാഴ്ച മുമ്പ് സാമൂഹിക വനവത്കരണ വിഭാഗത്തില്‍ നിന്നുമുള്ള അനുമതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ അപകടാവസ്ഥയിലുള്ളചില്ലകളും മരങ്ങളും മുറിച്ചു നീക്കുന്നതിനു വനം വകുപ്പിന്‍റെയും വൈദ്യുതി വകുപ്പിന്‍റെയും സഹകരണത്തോടെ പഞ്ചായത്ത് നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചത്.

പ്രദേശത്തെ എഴുപത്തഞ്ചോളം മരങ്ങളും ചില്ലകളും മുറിച്ചു നീക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ഇത്തരത്തിലുള്ളവ മുറിച്ചു നീക്കി അപകട സാധ്യത ഒഴിവാക്കുമെന്നും സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് പി. ലൈലാ ബീവി അറിയിച്ചു.