ശാരീരിക - മാനസിക ആരോഗ്യത്തിന് സൂര്യനമസ്കാരം ഗുണകരം: അമൃതയുടെ പഠനം
Wednesday, July 23, 2025 6:25 AM IST
അമൃതപുരി (കൊല്ലം): സൂര്യനമസ്കാരം മസ്തിഷ്കത്തി െന്‍റ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുമെന്നും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണകരമാണെന്നും പഠനം. അമൃത വിശ്വവിദ്യാപീഠം മൈന്‍റ് ബ്രെയിൻ സെന്‍ററിലെ ഗവേഷകരായ ഡോ. ശ്യാം ദിവാകർ, ഡോ. സന്ദീപ് ബൊദ്ദ തുടങ്ങിയവർ നടത്തിയ പഠനത്തിലാണ് നിർണായകമായ കണ്ടുപിടുത്തം.

സൂര്യനമസ്കാരം ചെയ്യുന്ന സമയത്ത് തലച്ചോറിലെ മൈക്രോസ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ചലനാത്മക ക്രമങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് മസ്തിഷ്കത്തി െന്‍റപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നത്.

നേച്ചർ സയന്‍റ ിഫിക്ക് റിപ്പോർട്ട്സ് എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്. താരതമ്യേന ലളിതമായ യോഗാഭ്യാസങ്ങൾ പോലും തലച്ചോറി െെന്‍റപ്രവർത്തനങ്ങളെ കാര്യമായി സ്വാധീനിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. സൂര്യനമസ്കാരം ചെയ്യുന്നതിന് മുമ്പും ശേഷവും ആളുകളിൽ നടത്തിയ നിരീക്ഷണത്തിൽ സൂര്യനമസ്കാരം ചെയ്തവരുടെ ഏകാഗ്രതയും ഓർമശക്തിയും വർധിക്കുന്നതായാണ് കണ്ടെത്തിയത്.

തലയിൽ സ്ഥാപിച്ചിട്ടുള്ള ചെറിയ ഇലക്ട്രോഡുകളിലൂടെ തലച്ചോറിൽ സംഭവിക്കുന്ന ഇലക്ട്രിക്കൽ ആക്‌ടിവിറ്റികൾ റെക്കോർഡ് ചെയ്യുന്ന ഇലക്ട്രോ ഇൻസെഫാലോഗ്രാം ഉപയോഗിച്ച് നടത്തിയ പഠനത്തിൽ ശ്രദ്ധ, ഏകാഗ്രത, എന്നിവയെ സ്വാധീനിക്കുന്ന ബീറ്റാ, ഗാമാ വേവുകളും ചിന്താശക്തിയെ ഉദ്ദീപിപ്പിക്കുന്ന ആൽഫാ, തീറ്റാ വേവുകളും വർധിക്കുന്നതായി കണ്ടെത്തി. മനോനിലകളിൽ നടക്കുന്ന മാറ്റങ്ങൾ ഈ സമയങ്ങളിൽ കുറച്ചുകൂടി ലളിതമാണെന്നതാണ് മറ്റൊരു നിരീക്ഷണം.

മനുഷ്യശരീരത്തി െന്‍റ അഞ്ചു പാളികളായ പഞ്ചകോശങ്ങളുടെ പ്രവർത്തനങ്ങളെയും ഇത്തരത്തിൽ യോഗ പരിശീലനത്തിലൂടെ ത്വരിതപ്പെടുത്താൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നുണ്ട്.

തലച്ചോറിനുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ഉറക്കം, ഏകാഗ്രത, എന്നിവ വർധിപ്പിക്കുന്നതോടൊപ്പം ഉത്കണ്ഠാരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

കൂടാതെ ഇത്തരം മാറ്റങ്ങൾ കൊറോണറി ധമനികൾ ബാധിക്കുന്ന അസുഖങ്ങളെയും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളെയും ഒരു പരിധിവരെ തടയും.

യോഗവിദ്യകളിലൂടെ ശരീരത്തിനും മനസിനും ലഭിക്കുന്ന ഗുണങ്ങളെപ്പറ്റി പല അവകാശവാദങ്ങളും മുന്നേതന്നെ നിലവിലുണ്ടെങ്കിലും സമീപകാലം വരെ ഇത് ശാസ്ത്രീയമായി തെളിയിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഈയവസരത്തിലാണ് അമൃത വിശ്വവിദ്യാപീഠത്തി െന്‍റ പുതിയ പഠനഫലം.