മരണപ്പുഴയായി കടപ്പുഴ
Wednesday, July 23, 2025 6:25 AM IST
ജിജുമോന്‍ മത്തായി

കുണ്ടറ: കല്ലട കടപ്പുഴ പാലം രണ്ടു പഞ്ചായത്തുകളെ മാത്രമല്ല, ഒരുനാടിനെതന്നെ കൈകോര്‍ത്തു ചേര്‍ത്തുന്ന പാലമാണ്. എന്നാല്‍ ഇതിനോടു മുട്ടിയുരുമ്മി ഒഴുകുന്ന പുഴ മരണപ്പുഴയായി മാറുകയാണോ എന്ന സംശയം ബലപ്പെടുന്നു.

വെളിച്ചമില്ലാത്ത ഇരുട്ടപ്രദേശം വിജനപ്രദേശമായികൂടി മാറിയാല്‍ ദുരന്തങ്ങള്‍ സമ്മാനിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ പാലം. 2024 - 25 ഇതുവരെയുള്ള ശരാശരി കണക്കെടുത്താല്‍ ഒരു മാസം ഒരു ആത്മഹത്യ എന്ന നിലയിലാണ് ഇവിടുത്തെ അവസ്ഥ. കൊല്ലം തേനി ദേശീയപാതയില്‍ കല്ലടയ്ക്കും ഭരണിക്കാവിനും ഇടയില്‍ കിഴക്കേ കല്ലട പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക പാലവും ഇതാണ്.

കൊല്ലം ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി വേണാട് സര്‍വീസ് ഇടവിട്ട് ഇതുവഴി സര്‍വീസ് നടത്തുന്നതോടൊപ്പം തന്നെ കൊല്ലം വരെയുള്ള ധാരാളം പ്രൈവറ്റ് ബസുകളും സര്‍വീസ് നടത്തുന്ന ഒരു മേഖലയുമാണിത്. ദിനംപ്രതി ആയിരക്കണക്കിനു സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പോകുന്ന ഈ പാലത്തി െന്‍റ നീളം കൂടുതല്‍ കൊണ്ടാവാം സമീപത്ത് ഒരു ശൂന്യാവസ്ഥയാണ് അനുഭവപ്പെടുന്നത്.

പാലത്തി െന്‍റ അഗ്രഭാഗത്തോട് ചേര്‍ന്നു സ്ഥാപനങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതു ഭീകരത സൃഷ്‌ടിക്കുന്നുണ്ട്.ആരുംകാണില്ല, ആരും അറിയില്ലെന്ന വിശ്വാസമുണ്ട്. ഇത് ആത്മഹത്യക്കായി തയാറെടുത്തു വരുന്നവര്‍ക്കു പ്രചോദനം നല്‍കുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നു. പാലത്തി െന്‍റ ഭാഗത്ത് പുഴയ്ക്ക് ഏകദേശം നാല്പത് അടിയോളം താഴ്ച ഉണ്ടെന്നാണ് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഇവിടെ താഴേക്കുചാടിയവരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.പാലത്തി െന്‍റ ഇരുവശവും നടവഴിയില്‍ പോച്ച വളര്‍ന്ന് കാട് മൂടിയ നിലയിലും വഴിവിളക്കുകള്‍ കത്താത്ത അവസ്ഥയിലുമാണ്. രണ്ടു പഞ്ചായത്തുകള്‍ പങ്കിട്ടെടുക്കുന്ന പ്രദേശമാണെങ്കിലും രണ്ട് കൂട്ടരും ഒന്നും കാണാത്ത മട്ടിലാണ്. മഴക്കെടുതിയുടെ ഫണ്ടില്‍ഉൾപ്പെടുത്തിയോ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടോ ഈ പുല്ലുകള്‍ നീക്കം ചെയ്യാവുന്നതേയുള്ളൂ.
ഇവിടെ ആത്മഹത്യ ചെയ്തവരുടെ മൃതദേഹങ്ങള്‍ മുതിരപ്പറമ്പ്, കാരൂത്ര കടവ്, പെരിനാട് അഷ്ടമുടി കായല്‍, തുടങ്ങിയ ഭാഗങ്ങളിലേക്ക് ഒഴുകിപ്പോകാറാണ് പതിവ്.

ഒരുമാസത്തിനു മുന്‍പ് ഒരു രാഷ്്‌ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍റെ ശരീരം ജീര്‍ണ്ണിച്ച നിലയില്‍ അഷ്‌ടമുടി കായലി െന്‍റ പടിഞ്ഞാറ് ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്. ഏകദേശം ഏഴു ദിവസങ്ങള്‍ക്കു മുമ്പാണ് തേവലക്കര സ്വദേശിയായ യുവാവ് ഇവിടെ ചാടി മരിച്ചത്. എന്തായാലും മരണങ്ങള്‍ കണ്ടു മടുത്തു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇരുവശവുമുള്ള കൈവരികളില്‍ നല്ല ഉയരത്തില്‍ ഇരുമ്പ് നെറ്റുകള്‍ സ്ഥാപിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാവുന്നതാണ്. പഞ്ചായത്തും ഹൈവേ അഥോറിറ്റിയും പരസ്പരം പഴിചാരുക മാത്രമാണ് ഈ കാര്യത്തില്‍ നടക്കുന്നത് എന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

നാട്ടുകാര്‍ ഇപ്പോള്‍ ഈ ഭാഗത്തെ സൂയിസൈഡ് പോയിന്‍റ് എന്നാണ് ഓമന പ്പേര് വിളിക്കുന്നത്. കൈവരികളുടെ ഉയരം കൂട്ടുകയോ ഗ്രില്‍ അടിക്കുകയോ ചെയ്താല്‍ ഒരു പരിധിവരെ ഇത്തരത്തിലുള്ള ആത്മഹത്യകള്‍ തടയാന്‍ കഴിയും.

ആത്മഹത്യയ്ക്കു തടയിടണം

കടപ്പുഴയില്‍ നിരന്തരം നടക്കുന്ന ആത്മഹത്യയ്ക്കു തടയിടേണ്ടതു സമൂഹത്തി െ ന്‍റ അനിവാര്യതയാണ്. ബ്ലോക്ക് പഞ്ചായത്തുകളോടൊപ്പം തന്നെ മുന്‍നിരയില്‍ ഹൈവേ അഥോറിറ്റി കൂടി ചേര്‍ന്നാലേ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണപ്രാപ്തിയില്‍ എത്തുകയുള്ളൂ.
ഡോ. ഉണ്ണികൃഷ്ണപിള്ള
പടിഞ്ഞാറേ കല്ലട പഞ്ചായത്ത്
പ്രസിഡന്‍റ്

സുരക്ഷാവേലി നിര്‍മിക്കണം

കൊല്ലം - തേനി ദേശീയ പാതയില്‍ കടപ്പുഴ പാലത്തില്‍ അപകടങ്ങള്‍ പതിവായിരിക്കുന്നു. കിഴക്കേ കല്ലട - പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തില്‍ അടിയന്തിരമായി സുരക്ഷാവേലി നിര്‍മിക്കണം. സുരക്ഷാവേലി ഇല്ലാത്തതിനാല്‍ വിദൂര ദേശങ്ങളില്‍ നിന്നുപോലും ഒട്ടേറെ പേരാണ് ഇവിടെ നിന്ന് ആറ്റിലേക്കു ചാടുന്നത്. പാലത്തിന്‍റെ ഇരു വശങ്ങളിലും അടിയന്തരമായി സുരക്ഷവേലി കെട്ടി സംരക്ഷണമൊരുക്കണം.
രാജു ലോറന്‍സ്
വൈസ് പ്രസിഡന്‍റ്
കിഴക്കേ കല്ലട പഞ്ചായത്ത്

നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം

കൈവരികളുടെ ഉയരം കൂട്ടുന്നതിനൊപ്പം തന്നെ പാലത്തിന്‍റെ ഭാഗത്ത് ഇപ്പോള്‍ കാണുന്ന ഇരുണ്ടു മൂടിയ അവസ്ഥ മാറ്റി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ ഇവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ബി.ദിനേഷ്
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്‍റ്