കോതമംഗലം: രൂക്ഷമായ വന്യജീവി ആക്രമണത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധികൾ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ നടത്തിയ കുത്തിയിരിപ്പ് സമരം കോതമംഗലം ഡിഎഫ്ഒ സൂരജ് ബെൻ നേരിട്ടെത്തി നടത്തിയ ചർച്ചയിൽ രേഖാമൂലം നൽകിയ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു.
സമരക്കാർ ആവശ്യപ്പെട്ടത് പ്രകാരം 28 മുതൽ മുടങ്ങി കിടക്കുന്ന ഫെൻസിംഗ് പുനരാരംഭിച്ച് മൂന്ന് മാസത്തിനകം പൂർത്തീകരിക്കുമെന്നും, മുഴുവൻ ആർആർടി സേവനം ഉറപ്പാക്കുമെന്നും റോഡിന്റെ ഇരുവശമുള്ള അടിക്കാടുകൾ മൂന്നു ദിവസത്തിനകം വെട്ടിത്തെളിക്കുമെന്നും വഴി വിളക്കുകൾ സ്ഥാപിക്കുന്നതിനും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നും ഉറപ്പ് നൽകി.
കാന്തി വെള്ളക്കയ്യൻ, ഗോപി മുട്ടത്ത്, സൽമ പരീത്, ബീന റോജോ, കെ.എ സിബി, എൽദോസ് ബേബി, മാമച്ചൻ ജോസഫ്, ജെസി സാജു, ഇ.സി റോയി, ജോഷി പൊട്ടക്കൽ, ബാബു ഏലിയാസ്, പ്രിൻസ് വർക്കി, ബിനോയ് മഞ്ഞുമേൽക്കുടി, മഞ്ജു സാബു, ബേസിൽ പുത്തയത്ത്, കെ.എസ് സനൂപ്, മേരി കുര്യാക്കോസ്, സി.ജെ എൽദോസ്, എൽദോസ് എൻ. ഡാനിയേൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
photo:
രൂക്ഷമായ വന്യജീവി ആക്രമണത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കുട്ടന്പുഴ, കീരംപാറ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കാൻ കോതമംഗലം ഡിഎഫ്ഒ സൂരജ് ബെൻ എത്തി ചർച്ച നടത്തുന്നു.