പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിലെ കുഴികൾ അപകട ഭീഷണി
Monday, July 28, 2025 1:42 AM IST
ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പാതയിൽ അപകടഭീഷണിയായി തീർന്ന കുഴികൾ വാഹന യാത്രക്കാർക്ക് ഉയർത്തുന്നത് കൊടും ഭീഷണി. കുളപ്പുള്ളി മുതൽ പത്തിരിപ്പാല വരെയുള്ള ഭാഗങ്ങളിലാണ് കുഴികളുണ്ടായത്.

ആഴ്ചകൾക്കു മുമ്പ്പൊടിയിട്ട് അടച്ചതാണ് പലതും. ചില ഭാഗങ്ങളിൽ പുതിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

നല്ല റോഡിൽ ഇടയ്ക്കിടെയുള്ള കുഴികൾ വാഹനയാത്രക്കാർക്ക് അപകടഭീഷണിയുണ്ടാക്കുന്നുണ്ട്. കുഴികണ്ട് ആളുകൾ പെട്ടെന്ന് വാഹനം വെട്ടിത്തിരിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. നേരത്തേ കുളപ്പുള്ളിമുതൽ പത്തിരിപ്പാലവരെയുള്ള ഭാഗത്തെ നൂറിലേറെ കുഴികൾ അടച്ചിരുന്നു.

എന്നാൽ, ചില ഭാഗങ്ങളിൽ അടച്ചകുഴികളിലെ കരിങ്കൽ പൊടിയെല്ലാം പോയി വീണ്ടും വലിയ കുഴികളായിരിക്കുകയാണ്. മഴകാരണം കുഴികളിൽ വെള്ളം നിൽക്കുന്നതിനാൽ കുഴികളടച്ച് പരിഹരിച്ചിരുന്നു. എന്നാൽ, അടച്ച ഭാഗങ്ങളിൽ മിശ്രിതംപോയി. 20വർഷത്തോളം പഴക്കമുള്ള റോഡ് റീ ടാറിംഗ് നടത്താത്ത ഭാഗങ്ങളിലാണ് കൂടുതൽ കുഴികളുണ്ടായിരിക്കുന്നത്.