രാജാക്കാട്: ചിന്നക്കനാൽ മേഖല കാട്ടാനകളുടേയും കടുവയുടെയും നിയന്ത്രണത്തിലായി. കാട്ടാനയാക്രമണം തുടർക്കഥയായിരുന്ന ചിന്നക്കനാൽ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം നടത്തി. കഴിഞ്ഞ ദിവസം ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശിനി മുതുപ്ലാക്കൽ മറിയക്കുട്ടി (87)യുടെ വീടാണ് കാട്ടാന തകർത്തത്. കഴിഞ്ഞ ദിവസം കടുവയും രംഗത്തിറങ്ങി വളർത്തുമൃഗത്തെ കൊന്നു.
അരിക്കൊമ്പനു ശേഷം കാട്ടിലെ ഭരണം ഏറ്റെടുത്ത ചക്കക്കൊമ്പനും കൂട്ടരും അരിക്കൊമ്പന്റെ പാത പിൻതുടർന്ന് ജനവാസമേഖലയിലേക്കിറങ്ങി ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച രാത്രിയിലായിരുന്നു കാട്ടാന വീട് തകർത്തത്. മറിയക്കുട്ടി രാത്രിയിൽ മകന്റെ വീട്ടിൽ പോയിരുന്നതിനാൽ ആളപായം ഒഴിവായി.
Tags : collapsed Nattuvishesham District news