അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓട്ടോണമസ് സിൽവർ ജൂബിലി ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്ന സദസ്. -ദീപിക.
കാഞ്ഞിരപ്പള്ളി: കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രിയായിരുന്ന ഡോ. മുരളിമനോഹർ ജോഷി ഉദ്ഘാടനം ചെയ്ത അമൽജ്യോതി എൻജിനിയറിംഗ് കോളജ് 25 വർഷം പിന്നിടുന്പോൾ ജൂബിലി സമ്മേളം ഉദ്ഘാടനം ചെയ്യാനെത്തിയത് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ.
എ.പി.ജെ. അബ്ദുള്‍ കലാം, ഇന്‍ഫോസിസ് ടെക്നോളജിക്സ് ലിമിറ്റഡ് സഹസ്ഥാപകന്‍ എന്‍.ആര്. നാരായണമൂര്‍ത്തി, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, ആറ്റോമിക് എനര്‍ജി കമ്മീഷൻ മുന്‍ ചെയര്മാൻ പി.കെ. അയ്യങ്കാര്‍ എന്നിവരും കേരളത്തിലെ പ്രഗ്തഭരായ ശാസ്ത്രപ്രതിഭകളും നേതാക്കളും പലപ്പോഴായി ഇതിനോടകം കോളജിൽ വന്നുപോയിട്ടുണ്ട്. കോളജിന്റെ കെട്ടുറപ്പിന്റെയും അച്ചടക്കത്തിന്റെയും മാനേജ്മെന്റിന്റെയും കൂട്ടായ ശ്രമത്തിന്റെ വലിയ വിജയമായിരുന്നു ഇന്നലെ നടന്ന സമ്മേളനം. പ്രസംഗങ്ങൾക്കൊണ്ടും ഉത്ബോധനങ്ങൾക്കൊണ്ടും വളരെയധികം വിജ്ഞാനപ്രദമായ സദസായിരുന്നു ജൂബിലി സമ്മേളത്തിന്റേത്.
ഇനി വരുന്പോൾ
മലയാളത്തിൽ
സംസാരിക്കും: ഗവർണർ
എനിക്ക് മലയാളം പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ടെന്നും ഞാൻ മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ. അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓട്ടോണമസ് സിൽവർ ജൂബിലി ആഘോഷവേളയിലാണ് ഗവർണർ ഇങ്ങനെ പറഞ്ഞത്. ഇനി ഞാൻ ഈ കോളജിൽ വരുന്പോൾ മലയാളത്തിൽ നിങ്ങളോട് സംസാരിക്കും. ഇപ്പോൾ മലയാളം പറഞ്ഞാൽ ചില കാര്യങ്ങൾ ഗ്രഹിക്കാനാകുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. കോളജിനെയും സ്ഥാപക പിതാക്കന്മാരെയും അവരുടെ സമർപ്പണത്തെയും പ്രത്യേകമായി പ്രകീർത്തിച്ച ഗവർണർ സഹോദരീസഹോദരന്മാരെ എന്നു വിളിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.
എല്ലാം പ്രകാശിതമാക്കട്ടെ
പ്രകാശം നമ്മുടെ ജീവിതങ്ങളെ പ്രകാശിതമാക്കട്ടെ എന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ അമൽജ്യോതി എൻജിനിയറിംഗ് കോളജിന്റെ സന്ദർശക ഡയറിയിൽ കുറിച്ചു.
Tags : Amaljyoti natuvisesham local news