x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേരിക്കോണത്ത് മോഷണ പരമ്പര : നാട്ടുകാര്‍ ആശങ്കയില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


Published: July 2, 2026 06:16 AM IST | Updated: July 2, 2026 06:16 AM IST

കൊട്ടിയം: തൃക്കോവില്‍വട്ടം പഞ്ചായത്തിലെ വടക്കേ മുക്കിന് സമീപം ചേരികോണം പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോഷണം വര്‍ധിക്കുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. ചേരികോണം ലക്ഷംവീട് ഉന്നതിക്ക് സമീപം കനാലിനടുത്ത് താമസിക്കുന്നവരുടെ വീടുകളിലാണ് തുടര്‍ച്ചയായി മോഷണം നടക്കുന്നത്.

വീടുകളിലെ കിണറ്റില്‍ സ്ഥാപിച്ചിരുന്ന മോട്ടോറുകളുടെ ഇലക്ട്രിക് വയറുകള്‍, പശുത്തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന വലിയ അലുമിനിയം ചരുവങ്ങള്‍, ഷെഡുകളില്‍ ഇരുന്ന വിലകൂടിയ സൈക്കിളുകള്‍ എന്നിവയാണ് പ്രധാനമായും മോഷണം പോയത്.

പുതിയതായി പണികഴിപ്പിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചും വ്യാപക മോഷണം നടക്കുന്നുണ്ട്. ഇവിടെ നിന്ന് ഇലക്ട്രിക് വയറുകളും, 11,000 രൂപ വിലവരുന്ന മോട്ടോറും അപഹരിച്ചു. രാത്രികാലങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ നിന്ന് അലുമിനിയം പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ മോഷ്ടാക്കള്‍ എടുത്തുമാറ്റുന്നതിന്‍റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്ക് ശേഷം കള്ളന്മാര്‍ ഉപേക്ഷിച്ച കട്ടിംഗ് പ്ലെയറും ലൈറ്ററും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.

പ്രദേശത്തെ കനാല്‍ പാലങ്ങള്‍ കേന്ദ്രീകരിച്ച് സന്ധ്യയായാല്‍ സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയ സംഘങ്ങളുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. രാത്രികാലങ്ങളില്‍ അപരിചിതരായ നിരവധി യുവാക്കളാണ് വാഹനങ്ങളിലെത്തി ഇവിടെ തമ്പടിക്കുന്നത്. ഈ ലഹരി സംഘങ്ങള്‍ക്ക് മോഷണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് നാട്ടുകാരുടെ ശക്തമായ സംശയം.

കനാലിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ മോഷണം നടത്തി എളുപ്പത്തില്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. സംഭവത്തില്‍ കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ കേസ് അന്വേഷണ നടത്തുമെന്ന് പോലീസ് അറിയിച്ചു. ജനങ്ങളുടെ സൈ്വര ജീവിതം ഉറപ്പാക്കണമെന്നാാണ് പ്രദേശവാസികളുടെ ആവശ്യം.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up