തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വര്‍ക്കല സ്വദേശിനി ആരതി (26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭരതന്നൂര്‍ സ്വദേശിനിയായ ഭര്‍ത്താവ് അതുല്‍ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്.
ശനിയാഴ്ചയാണ് ആരതിയെ ആറ്റുകാല്‍ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ ക്രൂര പീഡനത്തെത്തുടര്‍ന്നാണ് ആരതിയുടെ മരണമെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അതേസമയം ആരതിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അറസ്റ്റിലായ ഭര്‍ത്താവ് അതുല്‍ പോലീസിനോട് സമ്മതിച്ചു. അതുല്‍ സ്ഥിരമായി മര്‍ദിക്കുമായിരുന്നുവെന്നും ഒന്നിച്ചു ജീവിക്കാന്‍ ഇനി സാധിക്കില്ലെന്നും ആരതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. അതുലിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലി ദമ്പതികള്ക്കിടയില്നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് മര്‍ദനത്തിനു കാരണമായിരുന്നതെന്നാണു സൂചന.
അതേസമയം സ്വര്‍ണം സ് ത്രീധനമായി വാങ്ങിയെന്ന ആരോപണം തള്ളി അതുലിന്റെ കുടുംബം രംഗത്തെത്തി. സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും ആരതിയുടെ വീട്ടുകാര്‍ ഇഷ്ടപ്രകാരം നല്കിയ സ്വര്‍ണം മാത്രമാണുണ്ടായിരുന്നതെന്നും അതുലിന്റെ വീട്ടുകാര്‍ പറയുന്നു.
വണ്ടി എടുക്കാന്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം പണയംവച്ചു. എല്ലാം ആരതിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും അതുലിന്റെ ബന്ധുക്കൾ പറയു ന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അതുലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ക്രൂരമായ പീഡനവിവരങ്ങള്‍ പുറത്തുവന്നത്.
Tags : Local News Nattuvishesham Thiruvananthapuram