x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട് സ്വദേശിയുടെ സ്വർണവും പണവും തട്ടിയ പ്രതി പിടിയിൽ

വെബ് ഡെസ്ക്
Published: August 6, 2026 03:30 AM IST | Updated: August 6, 2026 03:30 AM IST

പ്രതീകാത്മക ചിത്രം

ചാവക്കാട്: കെട്ടിടനിർമാണ ജോലിക്ക് കൊണ്ടുപോയ തമിഴ്നാട് സ്വദേശിയുടെ സ്വർണവും പണവും തട്ടിയ പ്രതി പിടിയിൽ. കോഴിക്കോട് പെരുമണ്ണ പൂവാട്ടുപറമ്പ് പ്രശാന്ത്(43 )ആണ് പിടിയിലായത്. ഉലുങ്കൽപേട്ട പൂമാങ്കാങ്കം എം. കുപ്പുസാമി(60) യുടെ നാലു ഗ്രാം തൂക്കംവരുന്ന മോതിരവും 5000 രൂപയുമാണ് യുവാവ് തട്ടിയെടുത്തത്.

‌കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. 30 വർഷമായി ബ്ലാങ്ങാട് സിദ്ധിക് പള്ളിക്കുസമീപം താമസിക്കുന്ന കുപ്പുസാമി പതിവുപോലെ തൊഴിൽതേടി ചാവക്കാട് എത്തി. പ്രശാന്ത് കുപ്പുസാമിയെ പണിക്ക് കൊണ്ടുപോയി.

ചേറ്റുവ റോഡിൽ നിർമാണംനടക്കുന്ന കെട്ടിടത്തിനുസമീപം ചാലുകീറാൻ തുടങ്ങുമ്പോൾ കുപ്പുസാമി തന്‍റെ മോതിരം ഊരി പണമടങ്ങുന്ന പഴ്സിൽവച്ച് അരയിൽ കെട്ടി. ഇതുകണ്ട യുവാവ് മുണ്ടും പഴ്സും മറ്റും സമീപത്തെ കല്ലിൽവച്ച് പണി നടത്താൻ നിർദേശിച്ചു. പണി നടക്കുന്നതിനിടയിൽ കെട്ടിടത്തിന്‍റെ പല ഭാഗത്തേക്കും പണിയുടെ ഭാഗമായി കുപ്പുസാമിയെ മാറ്റിയ യുവാവ് രൂപയും മോതിരവും അടങ്ങുന്ന പഴ്സ് കെട്ടിവച്ചിരുന്ന മുണ്ടുമായി മുങ്ങി.

പരാതിയെ തുടർന്ന് ചാവക്കാട് പോലീസ് സംഭവസ്ഥലത്തെ സിസിടിവി കാമറ പരിശോധിച്ച് മോഷ്ടാവിന്‍റെചിത്രം ശേഖരിച്ചു. വിവിധ സ്റ്റേഷനുകളിലേക്ക് അയച്ചപ്പോൾ പ്രതി കോഴിക്കോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ സ്ഥിരം തട്ടിപ്പുകാരനായ പ്രതി എറണാകുളം റെയിൽവെ പോലീസിന്‍റെ പിടിയിലായി. പ്രതിയെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് ചാവക്കാട് പോലീസ് അറിയിച്ചു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up