x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എയിംസ്: വെള്ളൂരിനെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി


Published: July 9, 2026 11:54 PM IST | Updated: July 9, 2026 11:54 PM IST

കേരള മാരിടൈം എക്കണോമിക്ക് റീജൺ പദ്ധതിയില്‍ കോട്ടയം പോര്‍ട്ടും

കോട്ടയം: എയിംസ് സ്ഥാപിക്കുന്നതിനായി കേരളത്തില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ വെള്ളൂരിനെയും ഉള്‍പ്പെടുത്തിയതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനത്തെ എംപിമാരുടെ യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രി കെ. മുരളീധരനും ഈ തീരുമാനം അറിയിച്ചത്.

പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. കോട്ടയം, എറണാകുളം ജില്ലകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളൂരിലെ കെപിപിഎലിനോട് ചേര്‍ന്നുള്ള സ്ഥലം എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. റോഡ്, റെയില്‍ ഗതാഗത സൗകര്യങ്ങളും സമീപത്തുള്ള വിമാനത്താവളവും ആവശ്യമായ ജല ലഭ്യതയും ഇവിടെയുണ്ടെന്ന് എംപി അറിയിച്ചു.

ദേശീയപാത 83, 66 എന്നിവയെ ബന്ധിപ്പിച്ചു കോട്ടയത്തുനിന്ന് കൊച്ചിയിലേക്ക് പുതിയ ഇടനാഴി നിര്‍മിക്കുന്നതിന് ആവശ്യമായ ശിപാര്‍ശ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി സമ്മതം അറിയിച്ചതായും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിനായി പഞ്ചായത്ത് വാങ്ങിയിട്ടുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് തണ്ണീര്‍ത്തട നിയമത്തില്‍ ഇളവ് നല്‍കണമെന്ന ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ആവശ്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള മാരിടൈം എക്കണോമിക് റീജൺ പദ്ധതിയില്‍ കോട്ടയം പോര്‍ട്ടിനെ ഉള്‍പ്പെടുത്താന്‍ തീരുമാനം ആയതായും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. വിഴിഞ്ഞം ഉള്‍പ്പെടെ സംസ്ഥാനത്തെ 17 പോര്‍ട്ടുകളാ യിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. കോട്ടയത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇത് ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങിനല്‍കുന്നത് സംബന്ധിച്ച ഉത്തരവില്‍ മാറ്റം വരുത്തുവാന്‍ തീരുമാനമായതായി ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.
മൂന്നിലവ് കടപുഴ പാലവും റോഡും പുനർനിര്‍മിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതിന് കേന്ദ്ര പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രാലത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു.

കോട്ടയം റെയില്‍വേ സ്റ്റേഷനെ ടെര്‍മിനല്‍ സ്റ്റേഷന്‍ ആക്കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും വേമ്പനാട്ട് കായല്‍ പുനർജീവന പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് യോഗത്തില്‍ ആവശ്യപ്പെട്ടു.

Tags : Nattuvishesham District News

Recent News

Corehub Up